ഇഡിയുടെ പേരിൽ കൽക്കട്ട ഹൈക്കോടതി ബെഞ്ചുകൾക്കിടയിൽ തർക്കം

ഇടപെട്ട് സുപ്രിം കോടതി

കൽക്കട്ട ഹൈക്കോടതിയുടെ രണ്ട് വ്യത്യസ്ത ബെഞ്ചുകളുടെ ഒരേ കേസിലുള്ള പരസ്പര വിരുദ്ധമായ ഉത്തരവുകളിൽ ഇടപെട്ട് സുപ്രിം കോടതി. പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും എംബിബിഎസ് വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ ക്രമക്കേട് ആരോപിച്ച് കൽക്കട്ട ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകൾ പുറപ്പെടുവിപ്പിച്ച വിധിയിലാണ് ജനുവരി 27 ന് സുപ്രിം കോടതി അടിയന്തര വാദം കേട്ടത്. ജനുവരി 26ന് കേസ് കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് രൂപീകരിക്കുമെന്നു കാണിച്ച് നോട്ടീസ് സംസ്ഥാന സർക്കാരിനും കോടതിക്കും അയച്ചിരുന്നു. ശനിയാഴ്ച നടന്ന ഈ ഹിയറിങ് സുപ്രിം കോടതിയുടെ ചരിത്രത്തിൽ തന്നെ അപൂർവമായ സംഭവമാണ്. ഈ വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയുടെ എല്ലാ അനുബന്ധ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ സ്ഥിതിഗതികൾ നിയന്ത്രിച്ച് സുപ്രീം കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും. ഈ വിഷയം കൈകാര്യം ചെയ്യാനുള്ള ചുമതല തങ്ങൾക്കാണെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടായിട്ടും സംസ്ഥാനത്തെ എംബിബിഎസ് പ്രവേശനത്തിലെ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം തുടരുമെന്ന് കൽക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ സിംഗിൾ ബെഞ്ച് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
കൂടാതെ ഗംഗോപാധ്യായ കേസ് പരിഗണിക്കവെ സംസ്ഥാനത്തെ ഏതോ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വ്യക്തമായി പ്രവർത്തിക്കുന്നുവെന്ന് സഹ ജഡ്ജിയായ ജസ്റ്റിസ് സൗമൻ സെന്നിനെതിരെ ആരോപണവും ഉന്നയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് സ്വമേധയാ നോട്ടീസ് അയക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

പശ്ചിമ ബംഗാളിലെ എംബിബിഎസ്  പ്രവേശനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിൽ ജനുവരി 24 ന് ജസ്റ്റിസ് ഗംഗോപാധ്യായ ഉൾപ്പെട്ട സിംഗിൾ ജഡ്ജി ബെഞ്ച് രണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്. കേസിലെ ‘അഴിമതിയുടെ വലിയ ചിത്രം’ കണക്കിലെടുത്ത് സിബിഐ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ഹർജിക്കാരൻ തങ്ങളുടെ ഹർജിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഉത്തരവിൽ അദ്ദേഹം വ്യക്തമാക്കി. കൽക്കട്ട ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറൽ സമർപ്പിച്ച എല്ലാ രേഖകളും സി.ബി.ഐക്ക് കൈമാറാൻ അദ്ദേഹം നിർദ്ദേശിച്ചു, കൂടാതെ രേഖകൾ സ്വീകരിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ അന്ന് തന്നെ ഹാജരാകാൻ സിബിഐയുമായി ആശയവിനിമയം നടത്താൻ രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിക്കുകയും ചെയ്തു.

വിധിയിൽ വിയോജിച്ച അഡ്വക്കേറ്റ് ജനറൽ (എജി) സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ സൗമൻ സെൻ, ഉദയ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സംസ്ഥാനത്തിൻ്റെ തന്നെ നിഷ്പക്ഷമായ അന്വേഷണം നടത്താൻ അനുവദിക്കണമെന്ന് വാദിച്ച് എജ സിബിഐ അന്വേഷണം നിർത്തിവയ്ക്കണമെന്ന്  അറിയിച്ചു. ഔപചാരികമായ അറിയിപ്പ് കൂടാതെ സിബിഐ അന്വേഷണത്തിന് കോടതിക്ക് ഉത്തരവിടാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് സമ്മതിച്ചു. ഉച്ചയ്ക്ക് ഹാജരാകാൻ നിർദേശിച്ച സിബിഐ ഉദ്യോഗസ്ഥന് രേഖകൾ കൈമാറേണ്ട ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

രാവിലെ മുതലുള്ള ജസ്റ്റിസ് ഗംഗോപാധ്യായയുടെ ഉത്തരവ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും എജിയുടെ വിവരങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് ഡിവിഷൻ ബെഞ്ച് സമ്മതിച്ചു. ഉത്തരവിനെതിരെ അപ്പീൽ നൽകാനും നിശ്ചിത സമയത്തിനകം സ്റ്റേ ഹർജി നൽകാനും ഉത്തരവിട്ടു. എന്നാൽ, സ്റ്റേ ഉത്തരവുണ്ടായിട്ടും ഒരു സി.ബി.ഐ ഉദ്യോഗസ്ഥൻ അന്നു ഉച്ചയോടെ ജസ്റ്റിസ് ഗംഗോപാധ്യായയ്ക്കു മുന്നിൽ ഹാജരായി. സിബിഐ അന്വേഷണ ഉത്തരവിനെതിരെ സംസ്ഥാനത്ത് നിന്ന് ആരും തന്നെ അപ്പീൽ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ഗംഗോപാധ്യായ സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറിക്കൊണ്ട് മുന്നോട്ട് പോയി. അന്നു വൈകുന്നേരം, ജസ്റ്റിസ് സെന്നിനെതിരെ മോശം പെരുമാറ്റത്തിൻ്റെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ, ഡിവിഷൻ ബെഞ്ചിൻ്റെ തീരുമാനങ്ങൾ ലക്ഷ്യമിട്ട് ജസ്റ്റിസ് ഗംഗോപാധ്യായ ഒരു ഉത്തരവ് പ്രസിദ്ധീകരിച്ചു. ഈ രേഖാമൂലമുള്ള ഉത്തരവിലാണ്, സഹ ജഡ്ജിയായ ജസ്റ്റിസ് സൗമൻ സെന്നിനെതിരെ ഗംഗോപാധ്യായ ആരോപണങ്ങൾ ഉന്നയിച്ചത്. ഇരു ബെഞ്ചിന്റെയും വാദം കേട്ട സുപ്രിം കോടതി ഇഡിയുടെ ഇടപെടൽ ഉൾപ്പെടെ സ്റ്റേ ചെയ്തു.

This post was last modified on January 27, 2024 2:56 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment