യുവജനങ്ങളുടെ വിശുദ്ധനായി അറിയപ്പെടുന്ന കാർലോ അക്യൂട്ടിസ് വിശുദ്ധ പദവിയിലേക്ക്. ദൈവത്തിന്റെ ഇൻഫ്ലുവൻസർ (God’s influencer) എന്ന് വിളിപ്പേരുള്ള കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ ഒരുങ്ങുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ അസാമാന്യ വൈദഗ്ധ്യമുള്ള കാർലോ, തന്റെ കഴിവുകൾ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചു.
യുവതലമുറയുടെ വിശുദ്ധനായി അറിയപ്പെടുന്ന കാർലോ അക്യൂട്ടിസ് കത്തോലിക്കാ സഭയിലെ ആദ്യത്തെ മില്ലേനിയൽ വിശുദ്ധനായി ഞായറാഴ്ച പ്രഖ്യാപിക്കപ്പെടും. ലണ്ടനിൽ ജനിച്ച ഇറ്റാലിയൻ പൗരനാണ് കാർലോ. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ അസാമാന്യ വൈദഗ്ധ്യമുള്ള അദ്ദേഹം, കത്തോലിക്കാ സഭയുടെ പഠനങ്ങൾ പ്രചരിപ്പിക്കാനായി വെബ്സൈറ്റുകൾ നിർമ്മിച്ചു. 15-ാം വയസ്സിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോയ്ക്ക് മരണശേഷം ‘ദൈവത്തിൻ്റെ ഇൻഫ്ലുവൻസർ’ എന്ന വിളിപ്പേര് ലഭിച്ചു.
അസുഖം ബാധിച്ച് 2006ൽ 15-ാം വയസ്സിലാണ് കാർലോ മരണപ്പെട്ടത്. കാർലോയുടെ ജീവിതത്തിലെ വിശുദ്ധി കണക്കിലെടുത്താണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാൻ വത്തിക്കാൻ തീരുമാനിച്ചത്. യൂറോപ്പിലെ അത്ഭുതങ്ങളെയും വിശുദ്ധ കുർബാനയെയും കുറിച്ച് ഓൺലൈൻ ഡാറ്റാബേസ് കാർലോസ് തയ്യാറാക്കിയിരുന്നു. ഈ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധേയമാണ്.
ഈ ഡാറ്റാബേസ് ഒരു വെബ്സൈറ്റായി പിന്നീട് വികസിപ്പിച്ചു. അത് പിന്നീട് ലോകമെമ്പാടുമുള്ള ഇടവകകളിൽ പ്രദർശിപ്പിച്ചിരുന്നു. വിശ്വാസ സംരക്ഷണത്തിനായി സാങ്കേതികവിദ്യ ഉപയോഗിച്ച കാർലോസിന്റെ ജീവിതം, യുവജനങ്ങൾക്ക് ഒരു പ്രചോദനമാണ്. 2020ൽ കാർലോസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.
ഇറ്റലിയിലെ അസീസിയിലാണ് ഈ പതിനഞ്ചുകാരന്റെ ശവകുടീരമുള്ളത്. ജീൻസും ടെന്നീസ് ഷൂസും ധരിച്ച് അന്ത്യ വിശ്രമം കൊള്ളുന്ന കാർലോസിന്റെ മധ്യസ്ഥം തേടാൻ ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. പുതിയ തലമുറയുടെ ശ്രദ്ധാ കേന്ദ്രമായിരുന്ന കാര്‍ലോ അക്യൂട്ടീസിന്റെ വിശുദ്ധ പദവി പ്രഖ്യാപന സന്തോഷത്തിനിടയിലാണ് ആഗോള കത്തോലിക്ക സഭയെയും ലോകത്തെ ഒന്നാകെയും ദുഖത്തിലാഴ്ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങിയത്. ഇതോടെ വിശുദ്ധ പദവി പ്രഖ്യാപനവും മാറ്റിവെയ്ക്കുകയായിരുന്നു.
കത്തോലിക്കാ സഭ വിശുദ്ധരുടെ തിരുശേഷിപ്പുകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്: ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, തേർഡ് ക്ലാസ്. സാന്ത് ആഞ്ചെല മെറിസിയിലുള്ളവ രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗങ്ങളിൽപ്പെട്ടവയാണ്. ഈ തിരുശേഷിപ്പുകൾ സ്ഥിരമായി തീർഥാടകരെ ആകർഷിക്കുന്നുണ്ടെങ്കിലും, ഒരു വിശുദ്ധന്റെ ശരീരവും ശരീരഭാഗങ്ങളും ഉൾപ്പെടുന്ന ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പുകളാണ് ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഇറ്റലിയിലെ അസീസി പട്ടണത്തിൽ എത്തിച്ചേർന്നത്. കാർലോയുടെ അമ്മയായ അന്റോണിയ സാൽസാനോ മകന്റെ ജീവിതത്തെക്കുറിച്ച് കത്തോലിക്കാ സമൂഹങ്ങളിൽ പ്രഭാഷണങ്ങൾ നടത്താനായി ലോകമെമ്പാടും യാത്ര ചെയ്യുന്നു. മകന്റെ മുടിയുടെ ഇഴകൾ സമ്മാനമായി നൽകിക്കൊണ്ടാണ് അവരുടെ യാത്രകൾ. കാർലോയുടെ തിരുശേഷിപ്പുകൾ കുടുംബം സംഭാവന ചെയ്തതാണ്. എന്നാൽ, കാർലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതോടെ ഇവയെല്ലാം വത്തിക്കാൻ്റെ അധീനതയിലാകും.
കാർലോസിന്റെ മരണശേഷം വളർന്നുവന്ന വിശ്വാസി സമൂഹം വളരെ വലുതായിരുന്നു. അസുഖബാധിതരായ നിരവധി ആളുകൾ രോഗശാന്തിക്കായി കാർലോസിനെ പ്രാർത്ഥിക്കാൻ തുടങ്ങി. മൃതസംസ്കാര ചടങ്ങുകളുടെ സമയത്താണ് അദ്ദേഹം അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹത്തിന്റെ അമ്മ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തിന്റെ രണ്ട് അത്ഭുതങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു.
content summary: Carlo Acutis, known as ‘God’s Influencer’ and the patron saint of teenagers, is set to be canonized
Leave a Comment