അഞ്ചു വയസു മുതലുള്ള പക, സൽമാൻ ഖാനെതിരെ വധശ്രമം

ആരാണ് യുഎസ് നാടുകടത്തിയ അധോലോക കുറ്റവാളി അൻമോൽ ബിഷ്ണോയി?

ഇന്ത്യയിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാളും ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനുമായ അൻമോൽ ബിഷ്‌ണോയിയെ ന്യൂഡൽഹിയിൽ എത്തിച്ചു. കഴിഞ്ഞ വർഷം മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പെടെ രാജ്യത്തുടനീളം ഇയാൾക്കെതിരെ 31 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനും ബിഷ്‌ണോയി ക്രൈം സിൻഡിക്കേറ്റിലെ പ്രധാനിയുമാണ് പഞ്ചാബിലെ ഫാസില്ക സ്വദേശിയായ അൻമോൽ ബിഷ്‌ണോയി. നിരവധി സംസ്ഥാനങ്ങൾ തേടുന്ന ഇയാൾ വിദേശത്തിരുന്ന് ആസൂത്രിത ആക്രമണങ്ങൾ, ഗുണ്ടാ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലായി 31 കേസുകളിൽ ഇയാൾ പ്രതിയാണ്. മുൻ മന്ത്രി ബാബ സിദ്ദിഖിക്ക് നേരെയുണ്ടായ ആക്രമണം, ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പ് എന്നിവ ഈ കേസുകളിൽ ഉൾപ്പെടുന്നു. 2022ൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട അൻമോലിനെ, അമേരിക്ക ഇന്ന് ഇന്ത്യയ്ക്ക് കൈമാറി. ദേശീയ അന്വേഷണ ഏജൻസി അൻമോൽ ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്തു.

ഭാനു എന്ന പേരിലുള്ള വ്യാജ പാസ്‌പോർട്ട് ഉപയോ​ഗിച്ചാണ് അൻമോൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവേശിച്ചത്. പിന്നീട്, യുഎസ് ഇമിഗ്രേഷൻ അധികൃതർ ഇയാൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയുണ്ടായി. ലൂസിയാന കോടതി ഇയാളുടെ അപേക്ഷ തള്ളുകയും, ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിനെത്തുടർന്ന് ഒരു ചാർട്ടേഡ് വിമാനത്തിൽ ഇയാളെ നാടുകടത്തുകയും ഡൽഹിയിൽ വെച്ച് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

പഞ്ചാബി ഗായകൻ സിദ്ദു മൂസേവാല കൊലപാതകം, 2024ൽ നടന്ന ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പ് സംഭവം ഉൾപ്പെടെ നിരവധി ഉന്നത ക്രിമിനൽ കേസുകളുമായി അൻമോലിന് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. 2024 ഒക്ടോബർ 12ന് ബാന്ദ്രയിലെ ഓഫീസിന് പുറത്തുവെച്ചാണ് സിദ്ദിഖി വെടിയേറ്റ് മരിച്ചത്. ഈ കൊലപാതകത്തിന്റെ സൂത്രധാരൻ എന്ന് മുംബൈ പോലീസ് അൻമോലിനെ വിശേഷിപ്പിക്കുകയും ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം ഇയാൾക്കെതിരെ 31 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബർമതി സെൻട്രൽ ജയിലിൽ ലോറൻസ് ബിഷ്‌ണോയി തടവിലായിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ ആഗോള ക്രിമിനൽ സിൻഡിക്കേറ്റിന്റെ ഒരു ഭാഗമായിരുന്നു അൻമോൽ. ദേശീയ അന്വേഷണ ഏജൻസിയുടെ അഭിപ്രായത്തിൽ, വിദേശത്ത് താമസിക്കുമ്പോൾ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിദൂരമായി നിയന്ത്രിക്കുന്ന കമാൻഡർ എന്ന നിലയിലാണ് അൻമോൽ പ്രവർത്തിച്ചിരുന്നത്. യുഎസിൽ ആയിരിക്കുമ്പോഴും ഇയാൾ സിൻഡിക്കേറ്റിന്റെ പ്രവർത്തനങ്ങൾ തുടർന്നിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

അന്വേഷണ ഏജൻസികൾ അൻമോലിന്റെ അറസ്റ്റിനെ വലിയൊരു വഴിത്തിരിവായാണ് കാണുന്നത്. വിദേശത്തും ഇന്ത്യയിലുമുള്ള ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേന്ദ്ര കണ്ണിയായി പ്രവർത്തിച്ചിരുന്നത് ഇയാളാണ്. ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതിലൂടെ, സംഘത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ, റിക്രൂട്ട്‌മെന്റ് രീതികൾ, എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഏജൻസികൾക്ക് ലഭിക്കും.

content summary: Who is Anmol Bishnoi, the underworld criminal extradited to the US?

This post was last modified on November 19, 2025 5:54 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment