ലോകത്തിലെ ഏറ്റവും സാധാരണമായ അർബുദമായി മാറിയിരിക്കുയാണ് സ്തനാർബുദം. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ക്യാൻസറും ഇത് തന്നെയാണ്. ഇപ്പോഴിതാ സ്തനാർബുദം മൂലമുള്ള മരണങ്ങൾ തടയാനുള്ള നീക്കത്തിൽ, യുഎസ് പ്രിവൻ്റീവ് സർവീസസ് ടാസ്‌ക് ഫോഴ്‌സ്. ഇതിന്റെ ഭാഗമായി 40 വയസെത്തുന്ന സ്ത്രീകൾ വർഷത്തിൽ രണ്ടു തവണ മാമോഗ്രാഫിക്ക് വിധേയരാകണമെന്ന് നിർദ്ദേശം.എന്നാൽ ഇന്ത്യയിലിത് വർഷത്തിൽ ഒരു തവണ എന്ന രീതിയിൽ നടത്തേണ്ടിയിരിക്കുന്നു. സാധാരണഗതിയിൽ 50 വയസ്സിലാണ് മുൻകരുതലെന്ന നിലയിൽ മാമോഗ്രാഫി ശുപാർശ ചെയ്യാറുള്ളു. 40 നും 49 നും ഇടയിൽ പ്രായമുള്ള സ്തനാർബുദ സാധ്യതയുള്ള സ്ത്രീകൾ മാത്രമേ മാമോഗ്രാം എടുക്കാവൂ എന്ന് വിദഗ്ധർ നേരത്തെ നിർദ്ദേശിച്ചിരുന്നു. 1.9 ലക്ഷം സ്ത്രീകളിൽ സ്തനാർബുദം ബാധിക്കപ്പെട്ടിട്ടുണ്ട്. ഓരോ വർഷവും 98,000-ത്തിലധികം പേർ ക്യാൻസർ മൂലം മരണപ്പെടുന്നുണ്ട്.
എപ്പോഴാണ് ക്യാൻസർ പരിശോധനയ്ക്ക് വിധേയമാകേണ്ടത്?
മറ്റ് പല ജീവിതശൈലി രോഗങ്ങളെയും പോലെ, സ്തനാർബുദം പോലുള്ള കാൻസറുകൾ പാശ്ചാത്യ രാജ്യങ്ങളിലെ ആളുകളിൽ പ്രത്യക്ഷപ്പെടുന്നതിനേക്കാൾ പത്ത് വർഷം മുമ്പ് ഇന്ത്യക്കാരിൽ പ്രത്യക്ഷപ്പെടാം. ഇന്ത്യയിൽ 40 വയസ്സിൽ സ്തനാർബുദ പരിശോധന നടത്താൻ നിർദ്ദേശിക്കുന്നതും ഇതുകൊണ്ടാണ്. രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യാനാണ് യുഎസിൽ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ, എല്ലാ വർഷവും ഒരു മാമോഗ്രാം ചെയ്യേണ്ടിയിരിക്കുന്നു. കാരണം, രണ്ട് വർഷം ഒരു നീണ്ട കാലയളവാണ്. ചില ആളുകൾ ഫോളോ-അപ്പ് ടെസ്റ്റുകൾ തുടരുന്നത് വിരളമാണത്. അതില്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്തേക്കാം. ഇത്തരം മാർഗങ്ങളിലൂടെ തുടക്കത്തിൽ തന്നെ ക്യാൻസർ കണ്ടെത്താനും ചികിത്സ നേരെത്തെയാക്കാനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. അഭിഷേക് ശങ്കർ, ഇന്ത്യൻ എക്സ്പ്രെസിനോട് പറയുന്നു. ക്ലിനിക്കൽ ബ്രെസ്റ്റ് പരിശോധനയിലൂടെ 30-ൽ സ്ക്രീനിംഗ് ആണ് ഗവൺമെൻ്റ് മാർഗ്ഗനിർദ്ദേശങ്ങളിൽ നിർദ്ദേശിക്കുന്നത്. എന്നാൽ സമ്പൂർണ്ണമായും ഇതിനെ ആശ്രയിക്കാതെ മാമോഗ്രഫിക്ക് വിധേയരാകാനും അദ്ദേഹം നിർദ്ദേശിക്കുന്നു.
അസുഖം പിടിപെടാനുള്ള സാധ്യതകൾ
സ്തനാർബുദം വരാനുള്ള ഏറ്റവും ഉയർന്ന അപകടസാധ്യത പലപ്പോഴും ഒരു സ്ത്രീയുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിനെ ബാധിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതഭാരം, ചെറുപ്രായത്തിലെ ആർത്തവം ആരംഭിക്കുക (10 അല്ലെങ്കിൽ 11 പോലെ), ആർത്തവവിരാമം (ഏകദേശം 50 അല്ലെങ്കിൽ 52) തുടങ്ങിയ ഘടകങ്ങൾ ഈ അപകടസാധ്യത വർദ്ധിപ്പിക്കും. ഗർഭം ധരിക്കാത്ത, മുലയൂത്ത ചെയ്യാത്ത സ്ത്രീകൾക്ക് അവരുടെ ഈസ്ട്രജൻ്റെ അളവ് കൂടുതലായതിനാൽ അപകടസാധ്യത കൂടുതലാണ്. ഒന്നിലധികം ഗർഭധാരണം യഥാർത്ഥത്തിൽ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും, എന്നാൽ വൈകി ഗർഭം ധരിക്കുന്നതും വിപരീതമായേക്കാം. ആർത്തവവിരാമ സമയത്ത് ഹോർമോൺ തെറാപ്പി ഉപയോഗിക്കുന്നത് മറ്റൊരു അപകട ഘടകമാണ്. കുടുംബത്തിൽ ഒന്നിലധികം പേർക്ക് അസുഖം വരുന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
പരിശോധന എങ്ങനെ സഹായകമാകും?
റെഗുലർ സ്ക്രീനിംഗ് മരണങ്ങൾ 30 മുതൽ 35 ശതമാനം വരെ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നേരത്തെയുള്ള ചികിത്സ അതിജീവനത്തിൻ്റെ സാധ്യത മെച്ചപ്പെടുത്തുന്നു. ഇന്ത്യയിലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള രജിസ്ട്രിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, മിക്ക സ്തനാർബുദ രോഗികളും – പകുതിയിലധികം – മൂന്നാം ഘട്ടത്തിലാണ് രോഗനിർണയം നടത്തുന്നത്. 30 ശതമാനം കേസുകൾ മാത്രമാണ് ഒന്നും രണ്ടും ഘട്ടങ്ങളിൽ രോഗനിർണയം നടത്തുന്നത്.
എന്തുകൊണ്ട് സ്ക്രീനിംഗ് നടത്തേണ്ടിയിരിക്കുന്നു ?
കാലക്രമേണ, സ്തനാർബുദ കേസുകളുടെ എണ്ണം 2016-ൽ 1.5 ലക്ഷത്തിൽ നിന്ന് 2022-ൽ 2 ലക്ഷമായി ഉയർന്നു. ചില വിദഗ്ധർ ഈ വർധനവ് അന്തരീക്ഷ മലിനീകരണം മൂലമാകാം എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ പഠനങ്ങൾ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടില്ല. ”ട്രിപ്പിൾ നെഗറ്റീവ് കാൻസർ” എന്ന് വിളിക്കപ്പെടുന്ന സ്തനാർബുദം കൂടുതൽ സാധാരണമായികൊണ്ടിരിക്കുകയാണ്. ഏകദേശം 40% കേസുകളുണ്ടായിട്ടുണ്ട്. മറ്റ് തരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചികിത്സയ്ക്കായി സാധാരണയായി ഡോക്ടർമാർ ലക്ഷ്യമിടുന്ന മൂന്ന് പ്രത്യേക റിസപ്റ്ററുകൾ ഇതിന് ഇല്ല. ഇക്കാരണത്താൽ, ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് ക്യാൻസർ ചികിത്സിക്കുന്നതിനുള്ള ഓപ്ഷനുകൾ ഡോക്ടർമാർക്ക് കുറവാണ്. യുവതികളെ ബാധിക്കുന്നു. പലപ്പോഴും ചികിത്സയും പ്രയാസമാണ്.
English summary; women in India should undergo a mammography every other year, beginning at 40