ബംഗ്ലാദേശ് പ്രതിസന്ധിയിൽ അദാനിക്ക് ലാഭം 92 കോടി

വൈദ്യുതി കയറ്റുമതി ഇറക്കുമതി നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വക സഹായം

ബംഗ്ലദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാൻ കരാർ നൽകിയ അദാനി പവർ പ്ലാൻ്റിന് ഇന്ത്യയിലും വൈദ്യുതി വിൽക്കാൻ  അനുമതി. ഷെയ്ഖ് ഹസീന ധാക്ക വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് ശേഷം ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം ഒരു പുതിയ ഇടക്കാല ഗവൺമെൻ്റിൻ്റെ രൂപീകരണത്തിലേക്ക് നയിച്ചതിനെത്തുടർന്ന്, നിലവിൽ കരാറിലേർപ്പെട്ടിരിക്കുന്ന പ്ലാൻ്റിനെ സംരക്ഷിക്കുന്നതിനായി ഇന്ത്യയുടെ വൈദ്യുതി കയറ്റുമതി ഇറക്കുമതി മാർഗനിർദേശങ്ങളിൽ ഈ മാസം 12 ന് ഊ‍ർജ്ജ മന്ത്രാലയം മാറ്റങ്ങൾ വരുത്തിയിരുന്നു. 2023-24 കാലയളവിൽ ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്ത 1 ബില്യൺ ഡോളർ മൂല്യമുള്ള വൈദ്യുതിയുടെ ഭൂരിഭാഗവും ഈ പ്ലാന്റിൽ നിന്നാണ്. adani group power plant

നിലവിൽ ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ മൊത്തം വൈദ്യുതി കയറ്റുമതി 9.3% ആണ്, ഇത് വഴി 2023-24 ൽ ലഭിച്ചത് 11 ബില്യൺ ഡോളറാണ്. രണ്ട് വർഷം മുമ്പ് മൊത്തം വൈദ്യുതി കയറ്റുമതി 3% ആയിരുന്നു ( 498 മില്യൺ ഡോളർ) അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോഴുണ്ടായിരിക്കുന്നത് ഗണ്യമായ വർദ്ധനവാണ്.

കൊൽക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേൺ റീജിയണൽ പവർ കമ്മിറ്റിയുടെ (ERPC) രേഖകൾ അനുസരിച്ച്, എപിജെഎൽ -ൻ്റെ ഗോഡ്ഡ പ്ലാൻ്റ് 2023-24 ഏപ്രിൽ-മാർച്ച് കാലയളവിൽ ബംഗ്ലാദേശിലേക്ക് കുറഞ്ഞത് 7,508 ദശലക്ഷം യൂണിറ്റ് വൈദ്യുതി കയറ്റുമതി ചെയ്തു. ആ കാലയളവിൽ ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്ത മൊത്തം 11,933.83 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ 63% വരും ഇത്. ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്ന അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി പ്ലാൻ്റിന് 1,600 മെഗാവാട്ട് ശേഷിയുണ്ട്.

ബംഗ്ലാദേശിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പറന്നതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 12 ലെ മെമ്മോയിലൂടെയാണ് സർക്കാർ 2018 ലെ വൈദ്യുതി ഇറക്കുമതി, കയറ്റുമതി നിയന്ത്രണ മാർഗനിർദേശങ്ങളിൽ ഭേദഗതി ചെയ്തത്. മാറ്റങ്ങൾ പ്രത്യേകമായി ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ അദാനി ഗ്രൂപ്പിൻ്റെ യൂണിറ്റ് പോലുള്ള പ്ലാൻ്റുകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അയൽ രാജ്യങ്ങൾക്ക് മാത്രമായി വൈദ്യുതി വിതരണം ചെയ്യുന്ന പവർ പ്ലാൻ്റുകളെ ബാധിക്കുന്നതാണ് മാറ്റങ്ങൾ. പുതിയ നിയമങ്ങൾ പ്രകാരം വൈദ്യുത നിലയങ്ങളെ ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കാൻ ഗവൺമെൻ്റിനെ അനുവദിക്കുന്നതാണ്, ഒരു പ്ലാന്റ് ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതി കയറ്റുമതി ചെയ്യുന്നതിലോ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിഫലത്തിൽ കാലതാമസം ഉണ്ടെങ്കിലോ ഇന്ത്യയ്ക്കുള്ളിൽ തന്നെ കമ്പനിയെ വൈദ്യുതി വിൽക്കാൻ പ്രാപ്തരാക്കുന്നു.

അതായത്, ഭേദഗതി വരുത്തിയ മാർഗ നിർദേശങ്ങൾ പ്രകാരം കൽക്കരി, പുനരുപയോഗിക്കാവുന്ന ഊർജം, ജലവൈദ്യുത നിലയങ്ങൾ എന്നിവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി അയൽരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാം. ഇല്ലെങ്കിൽ രാജ്യത്തിനകത്ത് വൈദ്യുതി വിതരണം ചെയ്യാനും കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകും.

ബംഗ്ലാദേശിന് വൈദ്യുതി വിതരണം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വൈദ്യുതി കയറ്റുമതി നിയമങ്ങളിൽ അടുത്തിടെ വരുത്തിയ ഭേദഗതി നിലവിലെ കരാറിനെ ബാധിക്കില്ലെന്നും അദാനി പവർ ജൂലൈ 15 വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

നിലവിൽ നാല് കമ്പനികളാണ് ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നത്: വൈദ്യുതി വ്യാപാരികളായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ( NTPC ) വിദ്യുത് വ്യാപാര് നിഗം ​​ലിമിറ്റഡ് (NVVN), പിടിസി ഇന്ത്യ ലിമിറ്റഡ്, കൂടാതെ സെംബ്കോർപ്പ് എനർജി ഇന്ത്യ ലിമിറ്റഡ്, അദാനി പവർ എന്നിവയുടെ രണ്ട് ജനറേറ്റിംഗ് യൂണിറ്റുകൾ. വൈദ്യുത കയറ്റുമതിയുടെ 90 ശതമാനത്തിലധികം, ഒരൊറ്റ പ്ലാൻ്റിൽ നിന്നാണ്, അദാനി പവർ (ജാർഖണ്ഡ്) ലിമിറ്റഡ് (എപിജെഎൽ).  2019 മാർച്ചിൽ കേന്ദ്രം എസ് ഇ സെഡ്‌ (പ്രത്യേക സാമ്പത്തിക മേഖല) ആയി പ്രഖ്യാപിക്കുകയും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ 100 ശതമാനം ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുകയും ചെയ്ത എജെപിഎൽ-ൻ്റെ ഗോഡ്ഡ പ്ലാൻ്റ് ഉൽപ്പാദിപ്പിക്കുന്ന 100 ശതമാനം വൈദ്യുതി വാങ്ങാൻ ബംഗ്ലാദേശ് കരാർ ചെയ്തിരുന്നു.

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൊമേഴ്‌സ് പോർട്ടലിലെ ട്രേഡ് ഡാറ്റ അനുസരിച്ച്, 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ, ഇന്ത്യ 1.03 ബില്യൺ ഡോളറിൻ്റെ 11,933.83 ദശലക്ഷം യൂണിറ്റ് (എംയു) വൈദ്യുതി കയറ്റുമതി ചെയ്തു – മൊത്തം കയറ്റുമതിയുടെ 9.3 ശതമാനം 11.06 ബില്യൺ ഡോളറാണ് – അയൽ രാജ്യത്തേക്ക് കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡീസൽ കയറ്റുമതി 829.59 മില്യൺ ഡോളറുമായി (മൊത്തം കയറ്റുമതിയുടെ 7.5 ശതമാനം) രണ്ടാം സ്ഥാനത്തെത്തിയപ്പോൾ പരുത്തി 595.81 മില്യൺ ഡോളറുമായി (5.38 ശതമാനം) മൂന്നാം സ്ഥാനം നേടി.

2022-23 വർഷങ്ങളിൽ, ബംഗ്ലാദേശിലേക്കുള്ള ഊർജ്ജ കയറ്റുമതി 1.075 ബില്യൺ ഡോളറാണ് അതായത് മൊത്തം കയറ്റുമതിയുടെ അളവായ 12.21 ബില്യൺ ഡോളറിൻ്റെ 8.8 ശതമാനം. 2022-2023 ലെ പരുത്തി കയറ്റുമതിയുടെ മൂല്യം 495.97 മില്യൺ ഡോളറും (4 ശതമാനം), ഡീസൽ 423.03 മില്യൺ ഡോളറുമാണ് (3.46 ശതമാനം).

അദാനിയുടെ ഗോഡ്ഡ പ്ലാൻ്റ് രണ്ട് വർഷം മുമ്പ് പ്രവർത്തനമാരംഭിക്കുകയും 2023 ജൂണിൽ പൂർണ്ണമായും പ്രവർത്തനക്ഷമമാവുകയും ചെയ്തു. 1,600-മെഗാവാട്ട് പ്ലാൻ്റ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ (2023 ഏപ്രിൽ, ജൂലൈ മാസങ്ങളിൽ കമ്മീഷൻ ചെയ്ത 800 മെഗാവാട്ട് രണ്ട് സൂപ്പർ ക്രിട്ടിക്കൽ യൂണിറ്റുകൾ ഉൾപ്പെടുന്നു) ബംഗ്ലാദേശിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി കയറ്റുമതിയിൽ അദാനി പവർ ജാർഖണ്ഡ് -ൻ്റെ പ്രതിമാസ വരുമാനം സമീപ മാസങ്ങളിലായി കുതിച്ചുയരുകയാണ്. 2024 ജനുവരിയിലും ഫെബ്രുവരിയിലുമുള്ള ഇആർപിസി ഡാറ്റ പ്രകാരം, ബംഗ്ലദേശിലേക്ക് കയറ്റുമതി ചെയ്ത മൊത്തം വൈദ്യുതിയുടെ 90 ശതമാനത്തിലധികം ഗോദ്ദ പ്ലാൻ്റിൻ്റെതായിരുന്നു.

content summary;  India’s Power Export Rules Amended Amid Bangladesh Uncertainty, Adani’s Plant Key to $1 Billion in Exports

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment