NEET-UG പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളും പരീക്ഷാ നടത്തിപ്പിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളും രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സോനം വാങ്ചുകിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരവും കോക്രോച്ച് ജനതാ പാർട്ടിയുടെ (Cockroach Janta Party – CJP) പ്രതിഷേധങ്ങളും ഇന്ന് ഒരു പ്രവേശന പരീക്ഷയെക്കുറിച്ചുള്ള അസംതൃപ്തിയിൽ ഒതുങ്ങുന്നില്ല. ഇന്ത്യയുടെ വിദ്യാഭ്യാസ നയം, പരീക്ഷാ സംവിധാനം, സർക്കാർ നിക്ഷേപം, പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം എന്നിവയെക്കുറിച്ചുള്ള വിശാലമായ ദേശീയ ചർച്ചയായാണ് അത് മാറിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിൽ നിന്ന് ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തെയും പൊതുനിക്ഷേപത്തെയും ചോദ്യം ചെയ്യുന്ന ദേശീയ പ്രക്ഷോഭമായി അത് വളർന്നു.
NEET വിവാദം ഒരു ഒറ്റപ്പെട്ട ഭരണപരമായ വീഴ്ചയല്ല; വർഷങ്ങളായി വിദ്യാഭ്യാസ മേഖലയിലെ നയങ്ങളും നിയന്ത്രണത്തിലെ പോരായ്മകളും ചേർന്ന് സൃഷ്ടിച്ച പ്രതിസന്ധിയുടെ ലക്ഷണമാണ് എന്നാണ് സി.ജെ.പിയുടെ വാദം. അതുകൊണ്ടുതന്നെ പ്രക്ഷോഭം ഇപ്പോൾ പരീക്ഷാ ക്രമക്കേടുകൾക്ക് അപ്പുറം, സർക്കാർ വിദ്യാഭ്യാസത്തിന് നൽകുന്ന മുൻഗണനയെക്കുറിച്ചുള്ള വലിയ ചർച്ചയിലേക്ക് മാറിയിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് മറ്റൊരു പ്രധാന ചോദ്യം ഉയരുന്നത്:
ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളരുമ്പോൾ, വിദ്യാഭ്യാസത്തിനുള്ള പൊതുനിക്ഷേപവും അതിനനുസരിച്ച് വർധിച്ചിട്ടുണ്ടോ? അതോ സാമ്പത്തിക വളർച്ചയ്‌ക്കൊപ്പമല്ലേ വിദ്യാഭ്യാസ മേഖലക്ക് ലഭിക്കുന്ന മുൻഗണന?
ബജറ്റ് കൂടുന്നു; വിദ്യാഭ്യാസത്തിന്റെ വിഹിതം കൂടുന്നുണ്ടോ?
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ള വകയിരുത്തൽ ഓരോ വർഷവും വർധിക്കുന്നുവെന്നത് വസ്തുതയാണ്.
2024-25: 1.25 ലക്ഷം കോടി
2025-26: 1.29 ലക്ഷം കോടി
2026-27: 1.39 ലക്ഷം കോടി
എന്നാൽ ഈ വർധനയെ വിലയിരുത്തേണ്ടത് മൊത്തം കേന്ദ്ര ബജറ്റുമായി താരതമ്യം ചെയ്താണ്. വിദ്യാഭ്യാസത്തിനുള്ള വകയിരുത്തൽ വർഷങ്ങളായി മൊത്തം കേന്ദ്ര ബജറ്റിന്റെ ഏകദേശം 2.4%-2.6% പരിധിയിലാണ് തുടരുന്നത്. അതായത്, സർക്കാർ ചെലവ് വർധിച്ചാലും വിദ്യാഭ്യാസത്തിന് ലഭിക്കുന്ന ആപേക്ഷിക വിഹിതം കാര്യമായ തോതിൽ ഉയർന്നിട്ടില്ലെന്നാണ് നിരവധി സാമ്പത്തിക വിദഗ്ധരുടെയും വിദ്യാഭ്യാസ ഗവേഷകരുടെയും വിലയിരുത്തൽ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വിദ്യാഭ്യാസ ബജറ്റ് ‘തുകയിൽ’ ഉയരുന്നു; പക്ഷേ ‘മുൻഗണനയുടെ വിഹിതത്തിൽ’ വലിയ മാറ്റമില്ല.
ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിട്ട 6% GDP എവിടെ?
2020-ൽ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ വലിയ ലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് വിദ്യാഭ്യാസത്തിനായി ജിഡിപിയുടെ 6 ശതമാനം ചെലവഴിക്കണം എന്നതാണ് ആ ലക്ഷ്യം. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം, പൊതുമേഖലയുടെ ആകെ വിദ്യാഭ്യാസ ചെലവ് ജിഡിപിയുടെ ഏകദേശം 4 ശതമാനത്തോട് അടുത്താണ്. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ചെലവ് അതിലും ചെറിയ വിഹിതമാണ്. അതായത്, എൻ.ഇ.പി പ്രഖ്യാപിച്ച് ആറുവർഷം പിന്നിട്ടിട്ടും 6% ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ വർഷങ്ങളായി 6% ജിഡിപി എന്ന ആവശ്യം ആവർത്തിച്ച് ഉന്നയിക്കുന്നതും ഇതുകൊണ്ടാണ്.
സംസ്ഥാനങ്ങളുടെ പങ്ക്
ഇന്ത്യയിലെ വിദ്യാഭ്യാസ ചെലവിന്റെ വലിയ പങ്കും വഹിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്്. സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക നിയമനം, അടിസ്ഥാന സൗകര്യ വികസനം, സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് എന്നിവയിൽ സംസ്ഥാനങ്ങൾക്കാണ് നിർണായക പങ്ക്. അതേസമയ, ദേശീയ വിദ്യാഭ്യാസ നയം, കേന്ദ്ര സർവകലാശാലകൾ, ഐഐടി, ഐഐഎം, എയിംസ്, ദേശീയ പരീക്ഷാ സംവിധാനങ്ങൾ, ഗവേഷണ ധനസഹായം, ദേശീയ വിദ്യാഭ്യാസ പദ്ധതികൾ എന്നിയെല്ലാം കേന്ദ്രത്തിന്റെ ഉത്തരവാദിത്തങ്ങളാണ്. അതുകൊണ്ട് കേന്ദ്ര ബജറ്റ് മാത്രം നോക്കി വിദ്യാഭ്യാസ മേഖലയെ വിലയിരുത്താനാകില്ലെങ്കിലും, ദേശീയ വിദ്യാഭ്യാസത്തിന്റെ ദിശ നിർണയിക്കുന്നതിൽ കേന്ദ്ര ബജറ്റിന് നിർണായക സ്വാധീനമുണ്ട്.

മോദി സർക്കാർ ചൂണ്ടിക്കാണിക്കുന്ന നേട്ടങ്ങൾ
വിദ്യാഭ്യാസത്തെ ബജറ്റ് വകയിരുത്തലിലൂടെ മാത്രം അളക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
പ്രധാന പദ്ധതികൾ
ലക്ഷ്യങ്ങൾ:
2. പിഎം ശ്രീ സ്‌കൂളുകൾ (PM SHRI Schools):
രാജ്യത്തെ സർക്കാർ സ്‌കൂളുകളെ മാതൃകാ സ്്കൂളുകളാക്കുന്ന പദ്ധതി. ഏകദേശം 14,500 സ്‌കൂളുകൾ വികസിപ്പിക്കാനാണ് ലക്ഷ്യം. സ്മാർട്ട് ക്ലാസ് മുറികൾ, ഡിജിറ്റൽ ലാബുകൾ, ഹരിത ക്യാമ്പസ്, ആധുനിക പഠനരീതികൾ എന്നിവയ്ക്ക് മുൻഗണന.
3. സമഗ്ര ശിക്ഷ:
പ്രീ-പ്രൈമറി മുതൽ പ്ലസ് ടു വരെ സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള കേന്ദ്ര പദ്ധതി. അടിസ്ഥാന സൗകര്യ വികസനം, അധ്യാപക പരിശീലനം, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ ഉൾക്കൊള്ളൽ തുടങ്ങിയവയ്ക്ക് ധനസഹായം നൽകുന്നു.
4. DIKSHA ഡിജിറ്റൽ പ്ലാറ്റ്‌ഫോം:
രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളിലൊന്ന്. ലക്ഷക്കണക്കിന് അധ്യാപകരും വിദ്യാർഥികളും ഇ-കണ്ടന്റ്, വീഡിയോകൾ, പരിശീലന കോഴ്‌സുകൾ എന്നിവ ഉപയോഗിക്കുന്നു.
5. SWAYAM ഓൺലൈൻ പഠന സംവിധാനം:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യരംഗം, കൃഷി, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും നൈപുണ്യ വികസനത്തിനുമായി സ്ഥാപിക്കുന്ന കേന്ദ്രങ്ങൾ.
6. നാഷണൽ റിസർച്ച് ഫൗണ്ടേഷൻ:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യരംഗം, കൃഷി, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും നൈപുണ്യ വികസനത്തിനുമായി സ്ഥാപിക്കുന്ന കേന്ദ്രങ്ങൾ.
7. എ.ഐ മികവ് കേന്ദ്രങ്ങൾ (AI Centres of Excellence):
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യരംഗം, കൃഷി, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും നൈപുണ്യ വികസനത്തിനുമായി സ്ഥാപിക്കുന്ന കേന്ദ്രങ്ങൾ.
8. സ്‌കിൽ ഇന്ത്യ പദ്ധതികൾ:
യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിലുകൾ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികൾ. സൗജന്യവും ഫീസ് ഈടാക്കിയുള്ളതുമായ തൊഴിലവസരങ്ങൾ നൽകുന്ന സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് ഇതിന്റെ ഭാഗമായുണ്ട്.
9. പുതിയ IIT, IIM, മെഡിക്കൽ കോളേജുകൾ

വിമർശകർ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങൾ
പരീക്ഷാ കേന്ദ്രീകൃത വിദ്യാഭ്യാസം
NEET, JEE പോലുള്ള ദേശീയ പരീക്ഷകളുടെ പ്രാധാന്യം വർധിച്ചതോടെ ഇന്ത്യയിലെ കോച്ചിങ് വ്യവസായവും അതിവേഗം വളർന്നു. രാജ്യത്തെ കോച്ചിങ് മേഖലയുടെ മൂല്യം ഇന്ന് പതിനായിരക്കണക്കിന് കോടി രൂപയുടെ വിപണിയായി മാറിയെന്നാണ് വിവിധ വ്യവസായ പഠനങ്ങൾ പറയുന്നത്. രാജസ്ഥാൻയിലെ കോട്ട, ഹൈദരാബാദ്, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങൾ ദേശീയ കോച്ചിങ് ഹബ്ബുകളായി മാറിയിട്ടുണ്ട്. ഇത് വിദ്യാഭ്യാസത്തിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെക്കുന്നു. വിദ്യാഭ്യാസം അറിവ് നേടുന്നതിനേക്കാൾ മത്സരപരീക്ഷകളിലെ വിജയത്തിലേക്ക് ചുരുങ്ങുന്നുവെന്ന ആശങ്ക വിദ്യാഭ്യാസ വിദഗ്ധർ ഉയർത്തുന്നു.
NEET വിവാദം എന്തുകൊണ്ട് ദേശീയ ചർച്ചയായി?
NEET പ്രതിഷേധം ചോദ്യപേപ്പർ ചോർച്ചയിൽ മാത്രം ഒതുങ്ങുന്നില്ല. അതിന് പിന്നിൽ വർഷങ്ങളായി ഉയരുന്ന ചില അടിസ്ഥാന ചോദ്യങ്ങളുണ്ട്.
ഒരു പരീക്ഷ മാത്രം വിദ്യാർഥിയുടെ ഭാവി നിർണയിക്കണോ?
സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് സമാന അവസരം ലഭിക്കുന്നുണ്ടോ?
കോച്ചിങ് ഇല്ലാതെ ദേശീയ പ്രവേശന പരീക്ഷകളിൽ വിജയിക്കാനാകുമോ?
പരീക്ഷാ നടത്തിപ്പിൽ പൊതുജന വിശ്വാസം എങ്ങനെ ഉറപ്പാക്കും?
വിദ്യാഭ്യാസത്തിലെ അസമത്വം ദേശീയ പ്രവേശന പരീക്ഷകൾ കൂടുതൽ രൂക്ഷമാക്കുന്നുണ്ടോ?
അതുകൊണ്ടാണ് NEET വിവാദം ഇന്ന് വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ചുള്ള വലിയ ദേശീയ സംവാദമായി മാറിയിരിക്കുന്നത്.
ലോകം എന്ത് ചെയ്യുന്നു?
UNESCOയുടെ ശുപാർശ പ്രകാരം രാജ്യങ്ങൾ വിദ്യാഭ്യാസത്തിനായി GDPയുടെ 4-6 ശതമാനമോ പൊതുചെലവിന്റെ 15-20 ശതമാനമോ നീക്കിവെക്കണമെന്ന് നിർദേശിക്കുന്നു. ഫിൻലാൻഡ്, നോർവേ, ദക്ഷിണ കൊറിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ദീർഘകാലമായി വിദ്യാഭ്യാസത്തിൽ ഉയർന്ന പൊതുനിക്ഷേപം നടത്തിയതിന്റെ ഫലമായാണ് മികച്ച മനുഷ്യവിഭവശേഷിയും ഗവേഷണ മികവും കൈവരിച്ചതെന്നാണ് അന്താരാഷ്ട്ര പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ
അടുത്ത വർഷങ്ങളിൽ ഇന്ത്യ പരിഹരിക്കേണ്ട പ്രധാന വിഷയങ്ങൾ:

വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ള ബജറ്റ് തുക വർഷംതോറും വർധിക്കുന്നുവെന്നത് യാഥാർഥ്യമാണ്. എന്നാൽ അതിനൊപ്പം മൊത്തം കേന്ദ്ര ബജറ്റിലും ജിഡിപിയിലും വിദ്യാഭ്യാസത്തിന്റെ വിഹിതം അനുപാതികമായി ഉയരുന്നില്ല എന്നതും അത്രതന്നെ പ്രധാനപ്പെട്ട വസ്തുതയാണ്. ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച ജിഡിപിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുക എന്ന ലക്ഷ്യം ഇന്നും യാഥാർഥ്യമായിട്ടില്ല.
ഇന്ത്യ 2047ഓടെ വികസിത രാജ്യമാകണമെന്ന് ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, ഏറ്റവും വലിയ ചോദ്യം സാമ്പത്തിക വളർച്ച എത്ര വേഗത്തിലാണ് എന്നതല്ല; ആ വളർച്ചയെ മുന്നോട്ട് നയിക്കുന്ന മനുഷ്യവിഭവശേഷിയിൽ രാജ്യം എത്ര നിക്ഷേപിക്കുന്നു എന്നതാണ്. അതുകൊണ്ടാണ് ഇന്ന് പാർലമെന്റിന് പുറത്തുയരുന്ന NEET പ്രതിഷേധം വിദ്യാഭ്യാസ ബജറ്റിനെയും പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയെയും കുറിച്ചുള്ള ദേശീയ ചർച്ചയായി മാറുന്നത്. ഒരു രാജ്യത്തിന്റെ വികസനം അളക്കുന്നത് അതിന്റെ ഹൈവേകളുടെയും വിമാനത്താവളങ്ങളുടെയും എണ്ണമല്ല; ക്ലാസ് മുറികളുടെയും ഗവേഷണശാലകളുടെയും നിലവാരമാണ്. ഇന്ത്യയുടെ അടുത്ത തലമുറയെ രൂപപ്പെടുത്തുന്നത് അതിനായി ഇന്ന് എടുക്കുന്ന വിദ്യാഭ്യാസ നിക്ഷേപ തീരുമാനങ്ങളായിരിക്കും.
Content Summary: The nationwide protests over the NEET controversy have expanded into a broader debate on India’s education system.