June 04, 2026 |

ഭൂചിത്രങ്ങള്‍ നശിക്കരുത്; ചിലിയുടെ ജിയോഗ്ലിഫുകള്‍ ചരിത്രരേഖകളായി സംരക്ഷിക്കപ്പെടണം

പുരാതന ഭൗമചിത്രങ്ങളുടെ അമൂല്യമായ ഈ അവശിഷ്ടങ്ങളെ സംരക്ഷിക്കാനായി പ്രദേശവാസികള്‍ തീവ്രശ്രമങ്ങള്‍ നടത്തിവരികയാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിലിയുടെ മരുഭൂമിയില്‍ പതിഞ്ഞിട്ടുള്ള പുരാതന ഭൗമചിത്രങ്ങള്‍ ഇന്ന് മനുഷ്യന്റെ അവഗണന മൂലം നാശത്തിന്റെ വക്കിലാണ്. ചരിത്രപരവും സാംസ്‌കാരികവുമായ ഈ കലാസൃഷ്ടികള്‍ നിലവില്‍ വാഹനങ്ങളുടെ അതിപ്രസരത്താല്‍ ടയറുകളുടെ പാടുകള്‍ മൂലം നാമാവശേഷമാകുകയാണ്. പുരാതന ഭൗമചിത്രങ്ങളുടെ അമൂല്യമായ ഈ അവശിഷ്ടങ്ങളെ സംരക്ഷിക്കാനായി പ്രദേശവാസികള്‍ തീവ്രശ്രമങ്ങള്‍ നടത്തിവരികയാണ്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിലിയിലെ ഈ മരുഭൂമിയില്‍ പൂര്‍വികര്‍ തിരഞ്ഞെത്തിയ വഴികള്‍, ബാട്ടര്‍ വ്യാപാരം നടന്നിരുന്ന കാലം, മത്സ്യം, മാംസം, മുതലായവ കൈമാറിയിരുന്ന കേന്ദ്രങ്ങള്‍ എന്നിവയുടെ ചരിത്രകഥകള്‍ ഇന്നും ഇവിടെ ഉറങ്ങുന്നു. പിന്നീട് സ്വര്‍ണത്തിന്റെ തിരച്ചിലിനായിരുന്നു പലരും ഇവിടെ എത്തിയിരുന്നത്. ഇന്നത്തെ മനുഷ്യന്റെ അനാവസ്ഥയില്‍ നഷ്ടമാകുന്നത് പഴമയുടെ ഇടംകൂടിയാണ്.

വടക്കന്‍ ചിലിയിലെ മണല്‍പ്പരപ്പില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് പതിഞ്ഞിരിക്കുന്ന ഭൗമചിത്രങ്ങള്‍ മനുഷ്യനിര്‍മ്മിത നശീകരണ ഭീഷണിയെ നേരിടുകയാണ്. ‘ജിയോഗ്ലിഫുകള്‍’ എന്നറിയപ്പെടുന്ന മണല്‍മുകളില്‍ അമിത വലിപ്പത്തിലുള്ള ഈ ചിത്രങ്ങള്‍ ചിലിയന്‍ സംസ്‌ക്കാരത്തിന്റെ പുരാതന അടയാളങ്ങള്‍ ആണെന്നും അവയെ സംരക്ഷിക്കുവാന്‍ വേണ്ട പ്രതിരോധ നടപടികള്‍ എടുത്തില്ലെങ്കില്‍ ചരിത്രത്തിന്റെ വിലപ്പെട്ട താളുകള്‍ നശിക്കുമെന്ന ഭീഷണിയുമാണ് നിലനില്‍ക്കുന്നത്. പക്ഷെ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ ചരിത്ര അവശിഷ്ടങ്ങള്‍ യാത്രക്കാരുടെ അശ്രദ്ധയാലും സര്‍ക്കാരിന്റെ അപര്യാപ്തമായ സംരക്ഷണ നയങ്ങളും മൂലം തകര്‍ച്ച നേരിടുകയാണ്. ഇതിനിടെ പ്രദേശത്തുകൂടി കടന്നു പോകുന്ന വാഹനങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഈ പൈതൃകത്തിന്റെ മുകളിലൂടെ സഞ്ചരിക്കുന്നത് മണല്‍പരപ്പില്‍ ടയറുകളുടെ പാടുകള്‍ പതിയാന്‍ കാരണമാകുന്നു. വൈദിക കാലഘട്ടത്തില്‍ ആചരിക്കുന്ന വാണിജ്യ മാര്‍ഗങ്ങളും തീര്‍ത്ഥാടന വഴികളും സൂചിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ അതിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം നിലനിര്‍ത്തുന്നതിനായി അടിയന്തരമായി സംരക്ഷണം ആവശ്യമാണ്.

ഇരുചക്ര വാഹനങ്ങളും ഓഫ്-റോഡ് വാഹനങ്ങളും മുഖ്യമായും ഉപയോഗിക്കുന്ന പാതയായിരിക്കുകയാണിത്. അധികൃതരുടെ അനാസ്ഥ തുടര്‍ന്നതോടെ ഈ പാതയിലെ ചരിത്ര ലിഖിതങ്ങള്‍ സംരക്ഷിക്കുവാനായി പ്രദേശവാസികള്‍ തന്നെ രംഗത്തിറങ്ങി. എന്നാല്‍ മലയ്ക്ക് പിന്നില്‍ നിന്നുവരുന്ന വാഹനങ്ങള്‍ ഈ ലിഖിതങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നതും പലപ്പോഴും ഈ ചരിത്ര രേഖകളുടെ നാശത്തിന് ഇടയാക്കുന്നു. പ്രശ്‌ന പരിഹരിക്കുന്നതിനായി പ്രദേശത്തിന് ചുറ്റും കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

പമ്പ ഡെല്‍ തമരുഗല്‍ നാഷണല്‍ റിസര്‍വിന്റെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ട ഈ പ്രദേശത്തെ വളരെയധികം പഴക്കമുള്ള കൊത്തുപണികള്‍ ഉള്‍പ്പെടെയുള്ള ചരിത്രാവശേഷിപ്പുകള്‍ നിര്‍ബന്ധമായും നിലനിര്‍ത്തണമെന്നും പ്രദേശത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുവാന്‍ വേണ്ടി അടിയന്തര നടപടികള്‍ കൈകൊള്ളണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ഈ മേഖലയുടെ സംരക്ഷണ ചുമതല ചിലിയിലെ CONAF [ദേശീയ വനസംരക്ഷണ വിഭാഗം] ആണ്.

content summary; Off-Roaders Threaten Chile’s Ancient Masterpieces

Leave a Reply

Your email address will not be published. Required fields are marked *

×