UPDATES

പ്രവാസം

ലഹരിക്ക് അടിമയാകുന്ന പ്രവാസികള്‍ക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാന്‍ നിയമഭേദഗതി

പബ്ലിക് പ്രോസിക്യൂഷന്‍, മറ്റ് ജുഡീഷ്യല്‍ സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍ദേശപ്രകാരമാണ് പുനരധിവാസവും ചികില്‍സയും ഒരുക്കുന്നത്.

                       

ലഹരിക്ക് അടിമയാകുന്ന പ്രവാസികള്‍ക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാന്‍ ദുബായില്‍ നിയമഭേദഗതി. സ്വദേശികള്‍ക്കായി നല്‍കിയിരുന്ന സൗകര്യങ്ങള്‍ പ്രവാസികള്‍ക്ക് കൂടി നല്‍കാന്‍ ദുബൈ ഇരാദ കേന്ദ്രത്തിന്റെ നിയമാവലിയിലാണ് മാറ്റം വരുത്തിയത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവര്‍ക്ക് ലോകോത്തര ചികിത്സയും പുരധിവാസവും ഉറപ്പാക്കുന്ന വിധം ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് നിയമം ഭേദഗതി ചെയ്തത്. ലഹരി ആസക്തിക്ക് അടിപ്പെടുന്നരെ നിയമങ്ങള്‍ക്ക് വിധേയമായി ദുബൈ ഇരാദ കേന്ദ്രത്തില്‍ ചികില്‍സിക്കും. 10 വര്‍ഷത്തോളം പുനരധിവാസത്തിന് സൗകര്യമൊരുക്കും. കേന്ദ്രം മുന്നോട്ടുവെക്കുന്ന രോഗാവസ്ഥ അനുഭവപ്പെടുന്നവരെ ഇരാദയില്‍ എത്തിക്കാം.

പബ്ലിക് പ്രോസിക്യൂഷന്‍, മറ്റ് ജുഡീഷ്യല്‍ സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍ദേശപ്രകാരമാണ് പുനരധിവാസവും ചികില്‍സയും ഒരുക്കുന്നത്. ചികില്‍സയില്‍ കഴിയുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാവില്ല. എന്നാല്‍, കൈവശമുള്ള ലഹരിവസ്തുക്കള്‍ ഇവര്‍ കൈമാറാന്‍ തയാറാകണം. വീണ്ടും ലഹരി ഉപയോഗം ശ്രദ്ധയില്‍പെട്ടാല്‍ പബ്ലിക് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരം നടപടികളുണ്ടാകൂം. 10 വര്‍ഷം വരെ കേന്ദ്രത്തില്‍ തങ്ങാമെങ്കിലും കോടതിയുടെ നിര്‍ദേശപ്രകാരമായിരിക്കും ഡിസ്ചാര്‍ജ് നടപടികള്‍ ഉണ്ടാകുക.

Related news


Share on

മറ്റുവാര്‍ത്തകള്‍