May 20, 2025 |

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കിയ ടെക്നിക്കൽ അസിസ്റ്റന്റ്

പിടികൂടാതെ പോലീസ്

മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേടും, ചോദ്യ പേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് രാജ്യത്തുടനീളം വിദ്യാർത്ഥികൾ സമരത്തിലാണ്. പേപ്പർ ചോർച്ചയെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പേപ്പർ ചോർച്ച നടത്തിയെന്ന് കരുതുന്ന മുഖ്യ പ്രതിയിലേക്കാണ് സിബിഐ തങ്ങളുടെ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. neet scandal mastermind

മെഡിക്കൽ പ്രവേശന പരീക്ഷയെ പിടിച്ചുലച്ച അഴിമതിയുടെ മുഖ്യ സൂത്രധാരൻ ബീഹാറിലെ നളന്ദ ജില്ലയിൽ നിന്നുള്ള സഞ്ജീവ് സിംഗ് എന്നറിയപ്പെടുന്ന സഞ്ജീവ് മുഖിയാണെന്ന അനുമാനത്തിലാണ് അധികൃതർ. ഇതാദ്യമായല്ല സഞ്ജീവ് മുഖി, പരീക്ഷകളിൽ കൃതിമത്വവും വഞ്ചനയും നടത്തുന്നന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നേരത്തെ നളന്ദ കോളേജിലെ നൂർസരായി ബ്രാഞ്ചിൽ ടെക്‌നിക്കൽ അസിസ്റ്റൻ്റായി ജോലി ചെയ്തിരുന്ന മുഖിയക്ക്, 2016-ലെ കുപ്രസിദ്ധമായ ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ ചോർച്ചയിലടക്കം പങ്കുളളതായി പറയുന്നുണ്ട്. രവി അത്രി ഉൾപ്പെട്ട ‘സോൾവർ ഗാംഗ്’ എന്ന് വിളിക്കുന്ന ഒരു സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.

ഉത്തരങ്ങൾ അടങ്ങിയ ചോദ്യപ്പേർ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച ഗ്രൂപ്പാണിത്. ഇതിനു പിന്നിലെ മാസ്റ്റർ മൈൻഡ് എന്ന് വിളിക്കുന്ന രവി അത്രിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ മുതൽ ഒന്നിലധികം സംസ്ഥാനങ്ങളിലുടനീളമുള്ള അധ്യാപക റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ വരെ വ്യാപിക്കുന്ന ഒരു ശൃംഖല അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രവർത്തനത്തിൻ്റെ അളവും വ്യാപ്തിയും എത്ര വലുതാണെന്ന് സൂചിപ്പിക്കുന്നുണ്ട്.

മുഖിയയുടെ ഭാര്യ മംമ്താ ദേവി ഭൂതഖർ പഞ്ചായത്തിൻ്റെ ‘മുഖിയ’ അല്ലെങ്കിൽ ചീഫ് ആണ്. ലോക് ജനശക്തി പാർട്ടിയിൽ നിന്ന് ടിക്കറ്റ് ലഭിച്ചതിന് ശേഷമാണ് അവർ ഈ സ്ഥാനം ഏറ്റെടുക്കുന്നത്. ബീഹാറിലെ അധ്യാപക റിക്രൂട്ട്‌മെൻ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മറ്റൊരു പരീക്ഷാപേപ്പർ ചോർച്ച കേസിൽ ഇവരുടെ മകൻ ശിവ് കുമാർ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. ഗ്രാമത്തിൽ, മുഖിയയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വ്യത്യസ്തമാണ്, ചില നിവാസികൾ കാർഷിക ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സാധാരണക്കാരനായാണ് കാണുന്നത്.

നീറ്റ്-യുജി പരീക്ഷയിൽ അസാധാരണമായ വിധം ചില വിദ്യാർത്ഥികൾ 720 മാർക്ക് നേടിയതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പുറമെ തെറ്റായ ചോദ്യവും ലോജിസ്റ്റിക് പ്രശ്‌നങ്ങളും കാരണമാണ് ഗ്രേസ് മാർക്ക് നൽകാൻ കാരണമായതെന്ന് തുടക്കത്തിൽ ബീഹാർ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പാണ് പരീക്ഷ പേപ്പർ ചോർന്നത്. പിന്നീട് ടെലിഗ്രാം പോലുള്ള സാമൂഹ്യമാധ്യമങ്ങളിലടക്കം ചോദ്യപ്പേർ പ്രചരിച്ചിരുന്നു.

2024ലെ പരീക്ഷയുടെ നീറ്റ്-യുജി ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും വിതരണം ചെയ്തത് സഞ്ജീവ് മുഖിയയാണെന്നാണ് കരുതുന്നത്. പേര് വെളിപ്പെടുത്താത്ത പ്രൊഫസറിൽ നിന്ന് ലഭിച്ച ഈ സെൻസിറ്റീവ് മെറ്റീരിയലുകൾ മൊബൈൽ വഴിയാണ് ഇയാൾക്ക് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്, ഇയാളുടെ ശൃംഖലയെ കൂടി ഇല്ലാതാക്കുന്നതിനൊപ്പം നിയമ നിർവ്വഹണ ഏജൻസികൾ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. neet scandal mastermind

Contnt summary; Sanjeev Singh, has been identified by authorities as the mastermind of neet scandal

Leave a Reply

Your email address will not be published. Required fields are marked *

×