UPDATES

ആറാം സെക്കന്റിൽ ഗോൾ

ലോകത്തിലെ ഏറ്റവും വേഗമേറിയ ഗോളുമായി ക്രിസ്റ്റോഫ് ബോംഗാർട്ട്നർ

                       

ക്രിസ്റ്റോഫ് ബോംഗാർട്ട്നറുടെ മിന്നൽ വേഗത്തിലുള്ള ഗോൾ ഫുട് ബോൾ ലോകത്തിനെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്റ്റോഫിന്റെ ഗോൾ റെക്കോർഡ് ബുക്കുകളിൽ ഇടം നേടുമെന്നത് തീർച്ചയാണ്. സ്ലൊവാക്യയ്‌ക്കെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കിക്കോഫിന് ശേഷം ആറ് സെക്കന്റിനുള്ളിലാണ് ക്രിസ്റ്റോഫ് ഗോൾ വല ചലിപ്പിച്ചത്. ക്രിസ്റ്റോഫിന്റെ ചടുലതയും നൈപുണ്യവും നിറഞ്ഞ ഗോൾ സ്ലോവാക്യൻ ആരാധകർക്കും കളിക്കാർക്കും ഒരു അമ്പരപ്പായിരുന്നു. സെൻ്റർ സർക്കിളിൽ നിന്ന് കുതിച്ച 24 കാരനായ ക്രിസ്റ്റോഫ് മൂന്ന് വെല്ലുവിളികൾ മറികടന്നാണ് എതിർ ടീമിന്റെ ബോക്സിന് പുറത്ത് നിന്ന് ഗോൾ പോസ്റ്റിലേക്ക് വെടിയുണ്ട പോലെ പന്ത് ചലിപ്പിച്ചത്. യഥാർത്ഥത്തിൽ ഇതുപോലുള്ള നിമിഷങ്ങളാണ് ഫുട്ബോളിൻ്റെ ആവേശവും പ്രവചനാതീതതയും ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കുന്നത്.

2013-ൽ ഇക്വഡോറിനെതിരെ ജർമ്മനിക്കായി ലൂക്കാസ് പൊഡോൾസ്‌കി നേടിയതിനേക്കാൾ വേഗത്തിലാണ് ക്രിസ്റ്റോഫിന്റെ ഗോൾ പിറന്നത്.

Share on

മറ്റുവാര്‍ത്തകള്‍