June 26, 2026 |
Share on

മിഡില്‍ ഈസ്റ്റ്‌ അപ്‌ഡേറ്റ്‌സ്: യുദ്ധം വേഗം അവസാനിക്കുമെന്ന് ട്രംപ്

ഇസ്രയേല്‍-അമേരിക്ക-ഇറാന്‍ യുദ്ധം: പ്രധാന സംഭവങ്ങള്‍

യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനെതിരേ തുടരുന്ന യുദ്ധം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ നിന്ന് വരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു

യുദ്ധം അവസാനിക്കുന്നു?

ഇറാനെതിരെയുള്ള യുദ്ധം ‘വേഗം തന്നെ’ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്ന ഈ സൈനിക നീക്കം ഏകദേശം പൂര്‍ത്തിയായെന്നും കരുതിയതിനെക്കാള്‍ മുന്നേ തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടന്നുവെന്നും പ്രസിഡന്റ് അവകാശപ്പെട്ടു.

സ്‌കൂളിന് നേരെ ആക്രമണം

ഇറാാനിലെ മിനാബിലുള്ള ഒരു പ്രൈമറി സ്‌കൂളിന് നേരെ അമേരിക്കന്‍ ടോമഹോക്ക് മിസൈല്‍ പതിച്ചതായും നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ട്രംപ് നിഷേധിച്ചു.

ഇറാനിലെ പുതിയ ഭരണാധികാരി

അന്തരിച്ച ആയത്തുള്ള ഖമേനിയുടെ മകന്‍ മൊജ്താബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചു. ഇസ്രയേല്‍ ഇദ്ദേഹത്തെ ലക്ഷ്യം വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ആക്രമണങ്ങള്‍ തുടരുന്നു

ടെഹ്റാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്കും ഇന്ധന സംഭരണികള്‍ക്കും നേരെ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തി. തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിന് നേരെയും മിസൈല്‍ ആക്രമണം നടത്തി.

എണ്ണവിലയിലെ ചാഞ്ചാട്ടം

യുദ്ധം തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 119 ഡോളര്‍ വരെ ഉയര്‍ന്നു. എന്നാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്ന് വില 100 ഡോളറിന് താഴേക്ക് താഴ്ന്നു.

ഉപരോധം നീക്കിയേക്കും

എണ്ണവില കുറയ്ക്കുന്നതിനായി ചില രാജ്യങ്ങള്‍ക്കുമേലുള്ള ഉപരോധം നീക്കാന്‍ അമേരിക്ക ആലോചിക്കുന്നുണ്ട്. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ 30 ദിവസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കാരണം ഈജിപ്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചു.

ഇറാന്റെ മുന്നറിയിപ്പ്

തങ്ങള്‍ക്കെതിരെയുള്ള ആക്രമണം തുടര്‍ന്നാല്‍ മേഖലയില്‍ നിന്ന് ഒരു ലിറ്റര്‍ എണ്ണ പോലും കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ഓസ്ട്രേലിയയുടെ പങ്ക്

യുഎഇയുടെ അഭ്യര്‍ത്ഥനപ്രകാരം ഓസ്ട്രേലിയ ഗള്‍ഫ് മേഖലയിലേക്ക് നിരീക്ഷണ വിമാനങ്ങളും മിസൈലുകളും അയക്കും.

ബ്രിട്ടനും തുര്‍ക്കിയും

ഇറാന്‍ തൊടുത്തുവിട്ട ഡ്രോണുകളെയും മിസൈലുകളെയും ബ്രിട്ടീഷ് യുദ്ധവിമാനങ്ങളും നാറ്റോ പ്രതിരോധ സംവിധാനങ്ങളും വെടിവെച്ചിട്ടതായി റിപ്പോര്‍ട്ടുണ്ട്.

ലെബനനില്‍ കൂട്ടക്കുരുതി

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 83 കുട്ടികളടക്കം 486 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ വിവരം.

Content Summary; US-Israel War On Iran Updates; Donald Trump claims Iran war will be over ‘very soon.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×