ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ അൽജസീറ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഗാസയിലെ സിവിൽ ഡിഫൻസ് റെസ്‌ക്യൂ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ മരണം അൽ ജസീറയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെ ഗാസിയിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു.Al Jazeera Journalist Killed in Israeli Airstrike
അൽ ജസീറ മുബാഷർ ചാനലിന്റെ മാധ്യമ പ്രവർത്തകനായ ഹൊസാം ഷബാത്ത് ആണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബൈത്ത് ലാഹിയ പ്രദേശത്തുവെച്ച് ഷബാത്തിന്റെ കാറിനെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതെന്ന് സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്മൂദ് ബസൽ വ്യക്തമാക്കി.
” അൽ ജസീറ മുബാഷറിൽ പ്രവർത്തിച്ചുവരികയായിരുന്നു ഹൊസാം ഷബാത്ത്. വടക്കൻ ഗാസ മുനമ്പിൽ വെച്ച് അദ്ദേഹത്തിന്റെ കാറിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു,” എന്നാണ് അൽ ജസീറയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബൈത്ത് ലാഹിയയിലെ ആശുപത്രിയിൽ നടന്ന ഷബാത്തിന്റെ സംസ്‌കാരചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തുവെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഗാസ തെരുവുകളിലൂടെ ഷബാത്തിന്റെ മൃതദേഹവുമായി ബന്ധുക്കളും സഹപ്രവർത്തകരും കടന്നുപോകുകയും ചെയ്തു.
അതേസമയം ഇസ്ലാമിക് ജിഹാദുമായി ബന്ധപ്പെട്ട പാലസ്തീൻ ടുഡെ ടിവിയിലെ മാധ്യമപ്രവർത്തകൻ മുഹമ്മദ് മൻസൂറും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വെച്ചായിരുന്നു മൻസൂറിന് നേരെയുള്ള ആക്രമണം. ഇസ്രയേൽ സേന മൻസൂറിനെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയത്.
നേരത്തെ പലസ്തീൻ ടുഡേയിലെ മാധ്യമ പ്രവർത്തകൻ മുഹമ്മദ് മൻസൂറിനെയും ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വെച്ചായിരുന്നു മൻസൂറിന് നേർക്കുള്ള ആക്രമണം. യാതൊരു മുന്നറിയിപ്പുമുള്ളതാണ് ഇസ്രയേൽ സേന മൻസൂറിനെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയത്.
അതേ സമയം 2023 ഒക്ടോബർ മുതൽ ഇസ്രയേലിന്റെ ആക്രമണത്തിൽ 230ലധികം മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുള്ളതായി ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഇതിൽ കൂടുതലും പാലസ്തീനിലെ മാധ്യമപ്രവർത്തകരായിരുന്നു.
മാർച്ച് 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ 730 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച്ച മാത്രം ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 51 പേരാണ് കൊല്ലപ്പെട്ടത്. പാലസ്തീനിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ ആക്രമണങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഇസ്രയേലിന്റെ വംശഹത്യയിൽ 50,082 പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്.. 113,408 പേർക്ക് പരിക്ക് പറ്റിയതായും ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗാസയിൽ നിന്നും കുടിയിറക്കപ്പെട്ട 50,000ത്തിലധികം ആളുകൾക്ക് ചികിത്സയോ അത്യാവിശ്യ സൗകര്യങ്ങളോ ഒരുക്കി നൽകാൻ കഴിയുന്നില്ലെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി പുറത്ത് വിട്ട റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു. ഞായറാഴ്ച്ച താർ-അൽ സുൽത്താൻ പ്രദേശത്ത് നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡിഫൻസ് ഏജൻസി പുറത്തുവിച്ച പ്രസ്ഥാവനയിൽ പറയുന്നു.Al Jazeera Journalist Killed in Israeli Airstrike
content summary; Al Jazeera Journalist Hossam Shabat Killed in Israeli Gaza Airstrike; 230 Journalists killed in Two Years