May 20, 2025 |

ട്രംപിന്റെ താരിഫ് നയം; റെക്കോര്‍ഡ് തകര്‍ച്ചയില്‍ ഏഷ്യന്‍ ഓഹരി വിപണി

ഇന്ത്യയിലെ ഓഹരി വിപണിയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്

ട്രംപിന്റെ താരഫ് പ്രഖ്യാപനത്തിന്റെ ആഘാതത്തിൽ കനത്ത തകർച്ചയാണ് ഏഷ്യൻ ഓഹരി വിപണികൾ നേരിട്ടത്. ജപ്പാന്റെ നിക്കി സൂചിക 88 ശതമാനത്തോളം ഇടിഞ്ഞു. ഒന്നര വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് സൂചിക കൂപ്പുകുത്തിയത്. ചൈനീസ് വിപണിയിലും കനത്ത തകർച്ചയാണ് ഉണ്ടായിരിക്കുന്നത്.Asian stocks suffer biggest fall in decades 

ഇന്ത്യയിലെ ഓഹരി വിപണിയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. രാവിലത്തെ വ്യാപാരത്തിന്റെ കണക്കുകൾ പ്രകാരം സെൻസെക്‌സിന് മൂവായിരത്തോളം പോയിന്റുകളാണ് നഷ്ടമായിരിക്കുന്നത്. നിഫ്റ്റി 21,800ന് താഴെയെത്തി. രൂപയുടെ മൂല്യത്തിനും ഇടിവ് സംഭവിച്ചിരുന്നു.

ഷാങ്ഹായ്, ടോക്കിയോ മുതൽ സിഡ്‌നി, ഹോങ്കോങ് വരെയുള്ള ഏഷ്യൻ ഓഹരി വിപണികൾക്കാണ് കുത്തനെ ഇടിവ് സംഭവിച്ചത്. ഈ പതിറ്റാണ്ടിൽ ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് വിപണി നേരിട്ടതെന്ന് വിദഗ്ധർ വ്യക്തമാക്കി. ഷാങ്ഹായ് കോമ്പോസിറ്റ് 8 ശതമാനത്തിലധികം ഇടിഞ്ഞു, ഹോങ്കോങിന്റെ ഹാങ്‌സെങിന് 13 ശതമാനത്തിലധികമാണ് ഇടിവ് സംഭവിച്ചത്, ജപ്പാനിൽ 225.8 ശതമാനത്തിന്റെ ഇടിവുമുണ്ടായി. വിപണിയെ തകർച്ചയിലെത്തിക്കാൻ ഇത് കാരണമായെന്ന് വിദഗ്ധർ വ്യക്തമാക്കി.

യൂറോപ്യൻ വിപണികളിലും ഇടിവ് സംഭവിച്ചിരുന്നു. ബാങ്കുകളും പ്രതിരോധ സ്ഥാപനങ്ങളും ഏറ്റവും വലിയ ഇടിവായിരുന്നു നേരിട്ടത്. മിക്ക രാജ്യങ്ങൾക്കും ട്രംപ് 10 ശതമാനം മുതൽ 46 ശതമാനം വരെ താരിഫുകൾ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ മാന്ദ്യത്തിലാണ് മാർക്കറ്റുകൾ ഇടിഞ്ഞത്.

വസ്ത്രങ്ങൾ മുതൽ കാറുകൾ വരെയുള്ളവയ്ക്ക് അമേരിക്കയെ പ്രധാന വിപണിയായി കണക്കാക്കിയിരുന്ന ഏഷ്യയുടെ പല നിർമാണ കമ്പനികൾക്കും ഇത് തിരിച്ചടിയാണ്.

26% താരിഫ് ഏർപ്പെടുത്തിയിരിക്കുന്ന ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ സമ്പന്ന സഖ്യകക്ഷികളും, 46 ശതമാനം ലെവിക്ക് തയ്യാറെടുക്കുന്ന വിയറ്റനാം പോലുള്ള വികസ്വര രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്.

എന്നാൽ ആഗോള വിപണികളെ പിടിച്ചുകുലുക്കിയ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം പ്രതികാരമെന്ന നിലയിൽ ചൈന, യൂറോപ്യൻ യൂണിയൻ എന്നിവ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ തയ്യാറെടുക്കുമ്പോൾ ഇന്ത്യ സമവായ സാധ്യത തേടുകയാണ്. യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടാഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

വ്യാപാര പങ്കാളികൾക്ക് സാധ്യമായ ഇളവ് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ താരിഫ് ഓർഡറിലെ വകുപ്പ് ഇന്ത്യൻ സർക്കാർ പരിശോധിച്ചിട്ടുണ്ടെന്നും ചർച്ചകളുടെ വിശദാംശങ്ങൾ രഹസ്യമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നും പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് ഇന്ത്യക്ക് ചുമത്തിയ താരിഫെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇന്ത്യക്ക് പുറമെ, തായ്‌വാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾളും സമവായ സാധ്യത തേടുന്നതായി റിപ്പോർട്ടുക. താരിഫ് തർക്കം പരിഹരിക്കുന്നതിനായി വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യയും യുഎസും ഫെബ്രുവരിയിൽ സമ്മതിച്ചിരുന്നു.

23 ബില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് ഇറക്കുമതിയുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് കഴിഞ്ഞ മാസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഉയർന്ന നിലവാരമുള്ള ബൈക്കുകളുടെയും ബർബണിന്റെയും തീരുവ, യുഎസ് ടെക് ഭീമന്മാരെ ബാധിച്ച ഡിജിറ്റൽ സേവനങ്ങൾക്കുള്ള നികുതി എന്നിവ കുറയ്ക്കാമെന്നും ഇന്ത്യ സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.Asian stocks suffer biggest fall in decades 

content summary; Asian stocks suffer biggest fall in decades after Trump’s tariffs

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×