വയനാട് കേരളത്തിന്റെ കണ്ണീരായി മാറി ദിവസങ്ങൾ പിന്നിടുകയാണ്. അതേ സമയം മനുഷ്യരുടെ ഇടപെടൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം 10 ശതമാനത്തോളം അധിക മഴക്ക് കാരണമാകുന്നുവെന്ന് പുതിയ പഠനം പറയുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തീവ്രമായ കാലാവസ്ഥയെ, കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കുന്ന വേൾഡ് വെതർ ആട്രിബ്യൂഷനിലെ ശാസ്ത്രജ്ഞർ ആണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.Climate Change leads wayanad Landslides
പൂരിതമായ അവസ്ഥയിൽ നിൽക്കുന്ന മണ്ണിൽ രണ്ട് മാസം നീണ്ട മൺസൂണിൽ ഏകദേശം ആറ് ഇഞ്ച് അല്ലെങ്കിൽ 150 മില്ലിമീറ്റർ മഴയാണ് പെയ്തത്. അതായത് ഒരൊറ്റ ദിവസം കൊണ്ട് ലഭിച്ച അധികമഴയാണിത്. ഇന്ത്യയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഇതിനുമുൻപ് രണ്ടു തവണ മാത്രമാണ് ഇത്തരത്തിൽ ഒറ്റ ദിവസം അധിക മഴ ലഭിച്ചിരിക്കുന്നത്.
റെഡ് ക്രോസ് റെഡ് ക്രസൻ്റ് കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ അപകടസാധ്യത വിദഗ്ധൻ മജ വാൽബെർഗ് വടക്കൻ കേരളത്തിലെ ദുരന്തത്തിൽ അഗാധമായ ഉത്കണ്ഠ പങ്കുവച്ചു. “വടക്കൻ കേരളത്തിലുണ്ടായ നാശം ആയിരക്കണക്കിന് ആളുകൾ അഭിമുഖീകരിച്ച ദുരന്തം എന്നതിനുപരി, ദിനം പ്രതി ചൂടുകൂടി വരുന്ന ലോകത്താണ് സംഭവിച്ചിരിക്കുന്നതെന്ന വസ്തുത ഭയപ്പെടുത്തുന്നതാണ്. പഠനത്തിൽ കണ്ടെത്തിയ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മഴയുടെ വർദ്ധനവ് ഭാവിയിൽ മണ്ണിടിച്ചിലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.” അദ്ദേഹം പറയുന്നു.
ഉരുൾപൊട്ടൽ സാധ്യത ഏറെയുള്ള കേരളത്തിൽ, ഏറ്റവും അപകടസാധ്യതയുള്ള മേഖലയായി കണക്കാക്കുന്ന ജില്ലയാണ് വയനാട്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ചൂരൽമലയിലും, മുണ്ടക്കൈയിലുമുണ്ടായ ദുരന്തത്തിൽ 231 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 100 പേർ ഇനിയും കാണാമറയത്താണ്. എത്യോപ്യയിൽ 257 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിന് പിന്നാലെയാണ് കേരളത്തിലും ദുരന്തം നടന്നത്. 1,167 പേരുടെ മരണത്തിന് ഇടയാക്കിയ 95 മണ്ണിടിച്ചിലുകളാണ്, 2023 ജൂലായ് ഉണ്ടായത്. അതായത് എക്കാലത്തെയും മോശമായ മാസത്തിൽ ഒന്ന്. ഇതിനേക്കാൾ മോശമായ മാസം 2019 ജൂലൈ ആയിരുന്നുവെന്ന് ഹൾ സർവകലാശാലയുടെ വൈസ് ചാൻസലറായ ഡേവ് പെറ്റ്‌ലിയുടെ കണക്കുകൾ പറയുന്നു. ഈ വർഷം ഉണ്ടായ 429 മാരകമായ ഉരുൾപൊട്ടലിൽ നിന്ന് 3,600 മരണങ്ങളിൽ മൂന്നിലൊന്നിനും ഈ രണ്ട് മണ്ണിടിച്ചിലുകൾ കാരണമായതായി ഡോ. പെറ്റ്‌ലി പറയുന്നു. ഉരുൾപൊട്ടലിനുള്ള ഏറ്റവും സാധ്യതയുള്ള കാരണം അസാധാരണമായ ഉയർന്ന ആഗോള താപനിലയാണ്, ഇത് മുഖേന തീവ്രമായ മഴയും ഉണ്ടാകുന്നതായി, ദി ലാൻഡ്‌സ്‌ലൈഡ് ബ്ലോഗിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറയുന്നു.
ആഗോളതാപനവും, പ്രധാനമായും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതും അന്തരീക്ഷത്തെ കൂടുതൽ ഈർപ്പമുള്ളതായി നിലനിർത്തുന്നു, ഇത് കനത്ത മഴയിലേക്ക് നയിക്കുന്നു. ദീർഘനേരം കനത്ത മഴ പെയ്താല് മണ്ണ് നനഞ്ഞ് കൂടുതൽ വെള്ളം വലിച്ചെടുക്കാൻ വഴിയാതെ വരുന്നതോടെ ഉരുൾ പൊട്ടലിന്റെ സാധ്യത വർധിക്കുന്നു. മറ്റിടങ്ങളിലെന്നപോലെ, കേരളത്തിലും, ഉയർന്ന അപകടസാധ്യതയുള്ള ചരിവുകൾക്ക് കൂടുതൽ ബലം ഏർപ്പെടുത്തുക. സ്യങ്ങൾ നട്ടുപിടിപ്പിക്കുക, വനസംരക്ഷണം നടപ്പിലാക്കുക, ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ വാണിജ്യാവശ്യത്തിനും നിർമ്മണത്തിനും വേണ്ടി ഉപയോഗിക്കാതിരിക്കുക തുടങ്ങി ഉരുൾപൊട്ടൽ തടയാൻ വിവിധ മാർഗങ്ങൾ അടിസ്ഥാനപരമായി അവലംഭിക്കാൻ കഴിയുമെന്ന് പഠനം പറയുന്നു.
മലയോര മേഖലകളിലെ ദുരന്തങ്ങൾ തടയുന്നതിന്, അപകടസാധ്യത വിലയിരുത്തലും, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും ആവശ്യമാണെന്നും പഠനം ചൂണ്ടികാണിക്കുന്നുണ്ട്. ഉരുൾപൊട്ടലിന് മുമ്പ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും തീവ്രത സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പുകൾ കിട്ടിയിരുന്നില്ല. ജാഗ്രതാ നിർദേശം സംസ്ഥാനത്തിന് മാത്രമായിരുന്നു, ഇത് ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്നും ഒഴിഞ്ഞുമാറണമെന്നും നിർണ്ണയിക്കാൻ പ്രയാസമാണ്. “മുൻകാല മുന്നറിയിപ്പ് സംവിധാനങ്ങൾ ജീവൻ രക്ഷിക്കാൻ നിർണായകമാണ്. ഇന്ത്യയിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇപ്പോഴും പ്രവർത്തികമാക്കാൻ കഴിഞ്ഞട്ടില്ല. എന്നാൽ സമീപകാല ദുരന്തങ്ങൾക്ക് മറുപടിയായി കേരളം അത്തരം സംവിധാനങ്ങളുടെ വികസനവും വ്യാപനവും ശക്തമാക്കിയിട്ടുണ്ട്.” വോൾബെർഗ് പറയുന്നു.
ഭൂമി എങ്ങനെ ഉപയോഗിക്കുന്നു, എന്നതിനെ ആശ്രിയിച്ചാണ് അപകടസാധ്യതയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. വനങ്ങൾ വെട്ടിമാറ്റുകയോ ചെങ്കുത്തായ ചരിവുകളിൽ കെട്ടിടങ്ങൾ നിർമിക്കുകയോ ചെയ്യുന്നതുപോലുള്ള മാറ്റങ്ങൾ അപകടസാധ്യത വർദ്ധിപ്പിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് വാൽബെർഗ് പറഞ്ഞു. ഈ സാഹചര്യത്തിൽ, നിർമാണ സാമഗ്രികൾക്കായി ഖനനം നടത്തുന്നതും പ്രദേശത്തെ വനവിസ്തൃതി നഷ്‌ടപ്പെടുത്തുന്നതും മണ്ണിടിച്ചിൽ കൂടുതൽ വഷളാക്കിയേക്കാം.
മരം മുറിക്കൽ, ഖനനം, കൃഷി, ഖനനം തുടങ്ങിയ ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ മണ്ണിടിച്ചിലിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ജിയോളജിക്കൽ കൺസൾട്ടൻ്റായ ബിൽ ഹാൻബെർഗ് വിശദീകരിച്ചു. ഈ വേനൽക്കാലത്ത് അദ്ദേഹം പ്രസിദ്ധീകരിച്ച പഠനത്തിൽ, 2022-ൽ , 45 പേർ മരിക്കാനിടയായ കെൻ്റക്കിയിലെ വെള്ളപ്പൊക്കത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. മലമുകൾ നീക്കം ചെയ്ത കൽക്കരി ഖനികൾക്ക് സമീപമുള്ള ചെറിയ അരുവികളിൽ അധിക ജലം ഉണ്ടായിരുന്നു. അതായത് ഖനനം നടക്കാത്ത സമയത്തേക്കാൾ 50 ശതമാനം കൂടുതൽ വെള്ളം.അതായത് ജലത്തിൻ്റെ അളവിൽ ഖനനം വളരെ സാരമായ സ്വാധീനം ചെലുത്തുമെന്നാണ് ഡോ. ഹാൻബെർഗ് പറയുന്നത്. ഭൂപ്രകൃതി കൂടുതൽ കേടുകൂടാതെയിരുന്നെങ്കിൽ, ഭൂമിക്കും സസ്യജാലങ്ങൾക്കും മഴയുടെ പകുതിയോളം ആഗിരണം ചെയ്യാൻ കഴിയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content summary; Deadly Landslides in India Kerala wayanad Made Worse by Climate Change, Study Finds Climate Change leads wayanad Landslides