June 13, 2026 |
Share on

ഗുജറാത്ത്, മഹാരാഷ്ട്ര തുറമുഖങ്ങളിൽ വൻ മയക്കുമരുന്ന് കടത്ത്; 5 വർഷത്തിനിടെ പിടിച്ചത് 11,311 കോടിയുടെ ശേഖരം

മൂന്ന് കേസുകൾ അദാനി മുന്ദ്ര തുറമുഖത്തും ഒന്ന് പിപാവാവ് തുറമുഖത്തുമായിരുന്നു

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി, 2020നും 2024നും ഇടയിൽ രാജ്യത്തെ തുറമുഖങ്ങളിൽ നിന്ന് 11,311 കോടി രൂപയിലധികം വില വരുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 19 പ്രധാനപ്പെട്ട മയക്കുമരുന്ന് വേട്ടകളിൽ ഭൂരിഭാഗവും നടന്നത് ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും തുറമുഖങ്ങളിൽ വെച്ചാണ്.

റായ് നൽകിയ വിവരമനുസരിച്ച്, ഗുജറാത്തിൽ എട്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് കേസുകൾ അദാനി മുന്ദ്ര തുറമുഖത്തും ഒന്ന് പിപാവാവ് തുറമുഖത്തുമായിരുന്നു. മഹാരാഷ്ട്രയിൽ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു, പ്രധാനമായും മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിലാണ് ഇവ നടന്നത്. കൂടാതെ, കൊൽക്കത്തയിൽ രണ്ട് കേസുകളും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഒരു കേസും രേഖപ്പെടുത്തിയിട്ടുണ്ട്.

തുറമുഖങ്ങളിൽ മയക്കുമരുന്ന് പിടികൂടുന്നത് വർധിച്ചിട്ടുണ്ടോ എന്നും സുരക്ഷ ശക്തമാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നും രാഹുൽ ഗാന്ധി പ്രത്യേകം ചോദിച്ചിരുന്നു.

മയക്കുമരുന്ന് കടത്ത് വർധിച്ചതിൻ്റെ സൂചനയായിട്ടല്ല, മറിച്ച് തങ്ങളുടെ ശക്തമായ നടപടികളുടെ വിജയമായിട്ടാണ് പിടിച്ചെടുത്ത വലിയ അളവിലുള്ള മയക്കുമരുന്നിനെ മന്ത്രാലയം വിശേഷിപ്പിച്ചത്.

“മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതിൻ്റെയും സംസ്ഥാന, കേന്ദ്ര നിയമ നിർവ്വഹണ ഏജൻസികൾ തമ്മിലുള്ള വിജയകരമായ ഏകോപനത്തിൻ്റെയും ഫലമാണിത്,” റായിയുടെ പ്രസ്താവനയിൽ പറയുന്നു.

മയക്കുമരുന്ന് കടത്ത് തടയുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ നടപടികളും മറുപടിയിൽ വിശദീകരിച്ചു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB), നാവികസേന, കോസ്റ്റ് ഗാർഡ് തുടങ്ങിയ ഏജൻസികളുടെ “നിരന്തരമായ നിരീക്ഷണം”, സംസ്ഥാനതലത്തിൽ ആന്റി-നാർക്കോട്ടിക് ടാസ്ക് ഫോഴ്‌സുകൾ (ANTF) രൂപീകരിച്ചത്, എൻസിബി ഡയറക്ടർ ജനറലിൻ്റെ നേതൃത്വത്തിലുള്ള ജോയിന്റ് കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

content summary: Drug Seizures Soar at Gujarat and Maharashtra Ports, Reveals Central Government Data

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×