January 21, 2025 |
Share on

കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയമാണ് ഫെമിനിച്ചി ഫാത്തിമ പറയുന്നത്‌

ചിന്തിപ്പിക്കുന്ന വിഷയത്തിലെ ചിരിപ്പിക്കുന്ന രീതി

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറെ പ്രേക്ഷകപ്രീതി നേടുകയും പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. പുരുഷ മേൽക്കോയ്മയിൽ മുന്നോട്ട് പോകുന്ന സമൂഹത്തിന്റെ പത്തിക്ക് അടിക്കുന്ന ചിത്രമാണിത്. ഒരു യാഥാസ്ഥിതിക മുസ്ലിം വിഭാഗത്തിൽ നിന്നുള്ള കഥയല്ല ഫാത്തിമയുടെ കഥ. ഒരു സാധാരണ മലയാളിയുടെ വീടിനുള്ളിൽ ക്യാമറവെച്ചാൽ കിട്ടുന്ന കാഴ്ച്ചകളാണ് സിനിമയിൽ നമുക്ക് കാണാനാവുക. പൊന്നാനി പശ്ചാത്തലമാക്കി നിർമിച്ച ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. തന്റെ സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം അഴിമുഖവുമായി പങ്കുവെക്കുകയാണ് സംവിധായകൻ ഫാസിൽ മുഹമ്മദ്.interview with Fasil Muhammed director of the movie Feminichi Fathima

fathima

ഫെമിനിച്ചി ഫാത്തിമ പ്രേക്ഷകമനസ് കീഴടക്കിയപ്പോൾ

വളരെയധികം സന്തോഷം തോന്നുന്നു. കുറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് സിനിമ ചെയ്യാൻ സാധിക്കുന്നത്. സിനിമ എന്നത് ഒരു ആഗ്രഹമായിരുന്നു. അത് ചെയ്തു, ഐഎഫ്എഫ്‌കെ പോലൊരു വലിയ വേദിയിൽ പ്രദർശിപ്പിക്കാൻ സാധിച്ചു, ആ വേദി ഉപയോഗിക്കാൻ പറ്റി എന്നതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളാണ്. സിനിമ ആളുകൾ കാണുന്നു, അവർക്കൊക്കെ അത് ഇഷ്ടമാകുന്നു എന്നതൊക്കെ എന്നെ സംബന്ധിച്ച് വളരെ മനസ് നിറച്ച കാര്യങ്ങളാണ്. ചെയ്ത വർക്കിന്റെയൊക്കെ ഫലമാണ് ഇപ്പോൾ ലഭിക്കുന്ന അംഗീകാരങ്ങൾ.

സ്ത്രീകളുടെ സിനിമ

കേരളത്തിലെ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥകളൊക്കെ അനുഭവിച്ച ആളുകളുണ്ട്, അനുഭവത്തിൽ നിന്നും കാര്യങ്ങൾ ഉൾക്കൊണ്ട്, പഠിച്ച ഒരു വിഭാഗം ആളുകളുണ്ട് ഇത്തരത്തിൽ എല്ലാ ആളുകൾക്കും കണക്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചിത്രത്തിലുണ്ട്. അടിസ്ഥാനപരമായി ഇത് മുസ്ലിം കുടുംബത്തിൽ നടക്കുന്ന സംഭവമാണ് കാണിക്കുന്നതെങ്കിലും എല്ലാ സ്ത്രീകൾ സംഭവിക്കാവുന്ന ഒരു കഥയാണ്. ഞാൻ പൊന്നാനിക്കാരനും, മുസ്ലിം വിഭാഗത്തിൽപ്പെടുന്ന ആളുമായതിനാൽ എനിക്ക് കൂടുതൽ കണക്ട് ചെയ്യാൻ സാധിക്കുന്ന രീതിയിൽ ചിത്രം ഒരുക്കിയതാണ്.

feminichi fathima

വിവാദങ്ങൾക്ക് വഴിതെളിക്കുന്ന വിഷയം

സിനിമയുടെ തുടക്കത്തിൽ ഇതൊരു വിവാദ വിഷയമാണല്ലോ എന്ന ചിന്തയുണ്ടായിരുന്നു, എന്നാൽ എന്റെ ചിത്രത്തിന്റെ ആദ്യത്തെ പ്രേക്ഷകർക്ക് എന്ന് പറയുന്നത് പൊന്നാനിയിലെ തന്നെ പ്രദേശവാസികളായ സ്ത്രീകളായിരുന്നു. അവർ അവിടെ സിനിമയുടെ ഷൂട്ടിങ് കാണാൻ വന്നതാണ്, അതിലെ ഓരോ സീനും ഷൂട്ട് ചെയ്യുമ്പോൾ അവർക്ക് സംഭവിച്ച അമളികൾ അവിടെവച്ച് അവർക്ക് മനസിലാവുകയാണ്. അയ്യോ ഞങ്ങളും ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്ന് തിരിച്ചറിഞ്ഞ്്് അവർ ചിരിക്കുന്ന പല സിറ്റുവേഷനുകളും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ അവരത് ആസ്വദിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും തോന്നി ഇതൊരു വിവാദമായി മാറ്റാൻ ശ്രമിക്കുന്നതിനപ്പുറം ഇതിൽ നിന്ന് ഒരു തിരിച്ചറിവ് ഉണ്ടാക്കാനാണ് സാധ്യത എന്ന്.

മാറാത്ത ചിന്താഗതികൾ

ഫെമിനിച്ചി ഫാത്തിമയുടെ വ്യക്തമായ രാഷ്ട്രീയം എന്നത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകണം എന്നുള്ളതാണ്, അത് മതത്തിൽ ആയാലും മറ്റെവിടെ ആയാലും ആളുകൾ കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ഇപ്പോൾ നിലവിൽ സ്ത്രീകൾ ഒരുവിധമെല്ലാം ജോലിക്ക് പോകുന്ന ഒരു രീതിയൊക്കെ ഉണ്ട്. എങ്കിലും ചില ആളുകളൊക്കെ ഇപ്പോഴും പണ്ടത്തെ ആശയങ്ങൾ മുറുകെ പിടിച്ച് ജീവിക്കുന്നവരുണ്ട്, പുതിയ കാലത്തേക്ക് വരുമ്പോൾ അത് മാറും എന്നാണ് പ്രതീക്ഷ.

Post Thumbnail
ഷാരോൺ വധക്കേസ്; ​ഗ്രീഷ്മ കുറ്റക്കാരി, ശിക്ഷാവിധി നാളെവായിക്കുക

fathima

സ്ത്രീകളുടെ കഥ പറയുമ്പോൾ

എന്റെ വീട്ടിൽ മൂന്ന് സ്ത്രീകളുണ്ട്. ഞാൻ, ഉമ്മ, വല്ല്യുമ്മ എന്റെ താത്ത. ചെറുപ്പം മുതൽ ഇവരെ കണ്ടാണ് ഞാൻ ജീവിക്കുന്നത്. അപ്പോൾ എനിക്ക് മറ്റാരെക്കാളും അവരുടെ കഥയല്ലെ നന്നായി പറയാൻ കഴിയുക? അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും കണ്ട് വളർന്ന ആളാണല്ലോ ഞാൻ.

ചിന്തിപ്പിക്കുന്ന വിഷയത്തിലെ ചിരിപ്പിക്കുന്ന രീതി

എനിക്ക് സിനിമ ചെയ്യുമ്പോൾ ആളുകളെ എന്റർടെയിൻ ചെയ്യിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. നമ്മളൊരു വിഷയം പറയുമ്പോൾ അതിനെ വളരെ ​ഗൗരവമുള്ളതാക്കി മാത്രം പറയുന്നതിൽ നിന്ന് വ്യത്യസ്തമായി ആളുകളെ വിഷയത്തിലേക്ക് എത്തിച്ചുകൊണ്ട് അവരെ രസിപ്പിച്ച് ഒരു സിനിമ ചെയ്യുക എന്നതാണ് ഞാൻ ഉദേശിച്ച രീതി. അപ്പോൾ അതിന് വേണ്ടി അത്യാവിശ്യം തമാശയും സർക്കാസവുമൊക്കെ ഉൾപ്പെടുത്തിയാണ് സ്ക്രിപ്റ്റ് എഴുതിയത്.

ആദ്യ സിനിമയിലെ രാഷ്ട്രീയം

എന്റെ തുടക്കം എന്നുള്ള രീതിയിൽ നല്ലൊരു സിനിമ ചെയ്യണം എന്നതായിരുന്നു ആ​ഗ്രഹം. ഇത്രയും നാൾ വർക്ക് ചെയ്ത ഒരു സിനിമ, എല്ലാ സംവിധായകരും ആ​ഗ്രഹിക്കുമല്ലോ ആദ്യത്തെ സിനിമ നന്നാവാൻ. പിന്നെ അടിസ്ഥാനപരമായി ആളുകളെ രസിപ്പിക്കുന്നതിനുള്ള ഒരു ഫൺ എലമെന്റ് എന്റെ കയ്യിലുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അപ്പോൾ ഞാൻ ഈ വിഷയം തിരഞ്ഞെടുത്തപ്പൊഴെ എനിക്ക് തോന്നി സാധാരണ ഒരു രീതിയിൽ നെ​ഗറ്റീവായി ഇതിനെ എടുക്കുകയാണെങ്കിൽ ആളുകൾക്ക് ഒരുപക്ഷെ കണക്ട് ചെയ്യാൻ കഴിയില്ല. അപ്പോൾ വിഷയത്തെ തമാശ രീതിയിൽ എന്നാൽ കാര്യമായി തന്നെ അവതരിപ്പിക്കാം എന്ന് വിചാരിച്ചു.

സിനിമയ്ക്ക് കിട്ടിയ പ്രേക്ഷക പിന്തുണ

ഐഫ്എഫ്കെയിൽ വന്നിട്ട് ആദ്യത്തെ ഷോ മുതൽ സിനിമ കണ്ട ആളുകൾ എല്ലാവർക്കും ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായം പറഞ്ഞിരുന്നു. അവർക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞിരുന്നു, മറ്റ് സിനിമകളെല്ലാം തന്നെ വളരെ ​ഗൗരവത്തിൽ ഇരുന്ന് കണ്ടിട്ട് വരുമ്പോൾ ഈ ചിത്രം അവർക്കൊരു റിലാക്സേഷൻ കൊടുത്തിട്ടുണ്ട്,അതിനൊപ്പം ഒരു മെസ്സേജ് കൂടി കൊടുക്കാൻ കഴിഞ്ഞു. ശക്തമായ ഒരു രാഷ്ട്രീയ പ്രശ്‍നം മുന്നോട്ട് വെക്കുമ്പോളും അതിൽ തമാശ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞത് ആളുകൾക്ക് കൂടുതൽ കണക്ട് ചെയ്യാൻ സഹായിച്ചിട്ടുണ്ട്. ‍കുറേ ഡയലോ​ഗുകൾക്ക് കയ്യടി, താമാശയൊക്കെ വർക്ക് ആയതുപോലെ തിയറ്ററിൽ കൂട്ടച്ചിരിയൊക്കെ ഉണ്ടായിരുന്നു, ഇതൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.

ഉചിതമായ കാസ്റ്റിങ്

ഈ ചിത്രം പുതുമുഖങ്ങളെ വച്ച് തന്നെ ഇറക്കണമെന്നായിരുന്നു ആ​ഗ്രഹം. അങ്ങനെ അന്വേഷിച്ചപ്പോഴാണ് ആയിരത്തൊന്ന് നുണകളിൽ അഭിനയിച്ച ഷംല ഹംസയെ കുറിച്ച് അറിയുന്നത്. പിന്നെ ബാക്കി ആളുകളൊക്കെ എന്റെ നാട്ടുകാരും സുഹൃത്തുക്കളും പരിചയക്കാരുമൊക്കെയാണ്. interview with Fasil Muhammed director of the movie Feminichi Fathima

content summary; interview with Fasil Muhammed director of the movie Feminichi Fathima

×