ഇറാന്‍ യുദ്ധം; ചര്‍ച്ചകളുമായി അമേരിക്ക, ആക്രമണവുമായി ഇസ്രയേല്‍

ചര്‍ച്ചകളെന്ന് അമേരിക്ക പറയുമ്പോഴും ഔദ്യോഗികമായി ഒന്നും നടക്കുന്നില്ലെന്നാണ് ഇറാന്‍ പറയുന്നത്

Iran War Updates

അമേരിക്കയും ഇസ്രയേലും ഇറാനെതിരേ തുടരുന്ന യുദ്ധത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു;

സമയപരിധി

ഇറാനിലെ സൈനിക നടപടികള്‍ ‘മാസങ്ങളല്ല, ആഴ്ചകള്‍ക്കുള്ളില്‍’ അവസാനിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.

ഇസ്രയേല്‍ ആക്രമണം

ശനിയാഴ്ച പുലര്‍ച്ചെ ടെഹ്റാനിലെ ഭരണകൂട കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി. ഏകദേശം 10 സ്‌ഫോടനങ്ങള്‍ നടന്നതായും നഗരത്തില്‍ പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആണവനിലയങ്ങള്‍ക്കെതിരേ ആക്രമണം

ഇറാനിലെ അരാക് ഹെവി വാട്ടര്‍ പ്ലാന്റ്, യുറേനിയം പ്രോസസിംഗ് പ്ലാന്റ്, ബുഷെഹര്‍ ആണവനിലയത്തിന്റെ പരിസരം എന്നിവിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. റേഡിയേഷന്‍ ചോര്‍ച്ചയില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി സ്ഥിരീകരിച്ചു.

നാറ്റോയ്‌ക്കെതിരേ വീണ്ടും ട്രംപ്

ഇറാന്‍ യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സഹായിക്കാത്തതില്‍ പ്രസിഡന്റ്‌ െഡൊണാള്‍ഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ‘അവര്‍ നമുക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍, നമ്മള്‍ എന്തിന് അവര്‍ക്കൊപ്പം (നാറ്റോയില്‍) നില്‍ക്കണം?’ എന്നാണ് ട്രംപ് ചോദിച്ചത്.

വീണ്ടും ട്രംപിന്റെ ആവകാശവാദം

ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇതിന്റെ ഭാഗമായി 10 കപ്പല്‍ എണ്ണ അമേരിക്കയ്ക്ക് അയച്ചതായും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ പാകിസ്ഥാന്‍ പോലുള്ള മധ്യസ്ഥര്‍ വഴി സന്ദേശങ്ങള്‍ കൈമാറുന്നതല്ലാതെ ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് ഇറാന്റെ നിലപാട്.

ഹോര്‍മുസ് കടലിടുക്ക്

ഹോര്‍മുസ് കടലിടുക്കിനെ ട്രംപ് തമാശരൂപേണ ‘സ്‌ട്രെയ്റ്റ് ഓഫ് ട്രംപ്’ എന്ന് വിശേഷിപ്പിച്ചു. ഇത് തുറന്നു കൊടുക്കാന്‍ അദ്ദേഹം ഇറാനോട് ആവശ്യപ്പെട്ടു.

മസ്‌കിന്റെ ഇടപെടല്‍

ഇറാന്‍ യുദ്ധത്തെക്കുറിച്ച് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ഫോണ്‍ കോളില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. മസ്‌ക് എന്തിനാണ് ഈ കോളില്‍ പങ്കെടുത്തതെന്ന കാര്യം വ്യക്തമല്ല.

യുദ്ധം ഇല്ലാതാക്കിയവരുടെ എണ്ണം കൂടുന്നു

ഇറാനില്‍ യുദ്ധത്തില്‍ ഇതുവരെ 1,900-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 20,000-ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റെഡ് ക്രോസ് അറിയിച്ചു.

സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 303 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം മൂലം ജനസംഖ്യയുടെ അഞ്ചിലൊന്ന് ഭാഗം ആളുകള്‍ പലായനം ചെയ്തു. ഏകദേശം 1,100 പേര്‍ കൊല്ലപ്പെട്ടു, ഇതില്‍ 370,000 കുട്ടികള്‍ ഉള്‍പ്പെടുന്നു.

ഹൂതികളുടെ മുന്നറിയിപ്പ്

യുദ്ധത്തില്‍ പുതിയ രാജ്യങ്ങള്‍ പങ്കുചേരുകയോ ഇറാനെതിരെയുള്ള ആക്രമണം ശക്തമാവുകയോ ചെയ്താല്‍ തങ്ങളും നേരിട്ട് ഇടപെടുമെന്ന് യമനിലെ ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി കൊല്ലപ്പെടുകയോ അതീവ ഗുരുതരാവസ്ഥയിലോ ആണെന്ന വാദവുമായി വീണ്ടും ട്രംപ് രംഗത്തു വന്നു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Content Summary: Middle East War Updates: US expects to end its operation in Iran in weeks. Trump claimed that Iran wants to make a deal

This post was last modified on March 28, 2026 8:17 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment