കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അതിഥി വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തെ എൽപി ക്ലാസ് മുതൽ ഹയർസെക്കണ്ടറി വരെ കേരളീയരല്ലാത്ത 24,061 വിദ്യാർഥികളാണ് കഴിഞ്ഞ അധ്യയന വർഷത്തിൽ ഉണ്ടായിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റുമായി കേരളത്തിൽ ജോലിക്കെത്തിയവരുടെ മക്കളാണ് ഇതിൽ അധികവും. Migrant student enrollment increases in Kerala schools
27 ലക്ഷം അതിഥിത്തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. ഇതിന്റെ ഒരു ശതമാനം കുട്ടികളാണ് സ്‌കൂളുകളിൽ എത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല അന്യരാജ്യങ്ങളിൽ നിന്നും ആളുകൾ ജോലിക്കായി കേരളത്തിൽ എത്താറുണ്ട്.
മറ്റുരാജ്യക്കാരിൽ ഒന്നാമതായി നേപ്പാൾ സ്വദേശികളായ 346 വിദ്യാർഥികളാണ് സംസ്ഥാനത്തെ സ്‌കൂളുകളിലുള്ളത്. ശ്രീലങ്കയിൽ നിന്നും ഫിലിപ്പിൻസിൽ നിന്നും ഒരോ വിദ്യാർഥികളും മാലിദ്വീപിൽ നിന്ന് രണ്ടുപേരുമാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന അന്യരാജ്യക്കാർ. അതിഥി വിദ്യാർഥികളെ മലയാളം പഠിപ്പിക്കുക പോലെ നിരവധി പിന്തുണയാണ് പൊതുവിദ്യാലയങ്ങളിൽ അതിഥി വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുള്ളത്. അനന്യ മലയാളം. അതിഥി മലയാളം എന്നിവയാണ് അതിഥി തൊഴിലാളികളെ സഹായിക്കുന്നതിനായി കേരളത്തിലെ സ്‌കൂളുകളിൽ ഒരുക്കിയിട്ടുള്ള പദ്ധതികൾ. അതിഥി വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രൊജക്ട് റോഷ്‌നി, സ്‌പെഷ്യൽ ട്രെയിനിങ് സെന്ററുകൾ എന്നിവയും ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ 21,064 അതിഥിവിദ്യാർഥികളുടെ ജില്ല തിരിച്ചുള്ള കണക്ക്;
തിരുവനന്തപുരം 1575
കൊല്ലം 699
പത്തനംതിട്ട 618
ആലപ്പുഴ 853
കോട്ടയം 959
ഇടുക്കി 1347
എറണാകുളം 6447
തൃശ്ശൂർ 1980
പാലക്കാട് 928
മലപ്പുറം 2417
കോഴിക്കോട് 1933
വയനാട് 515
കണ്ണൂർ 2018
കാസർകോട് 1772
അതിഥി വിദ്യാർഥികളെ മാത്രമല്ല, അതിഥി തൊഴിലാളികളെയും പരിഗണിക്കാൻ നിരവധി കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്ത് അതിഥിത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള സ്ഥലമാണ് പെരുമ്പാവൂർ. ലോക്ഡൗണിന് മുൻപ് പെരുമ്പാവൂരിൽ അവർക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ വിളമ്പുന്ന കടകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം കടകൾ ചുരുക്കമാണ്. എന്നാൽ അവരുടെ ആവിശ്യങ്ങൾ മനസിലാക്കിക്കൊണ്ട് അയ്യായിരത്തോളം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പാലക്കാട്ടുതാഴം കോളനിയിലേക്ക് കഴിഞ്ഞദിവസം ചപ്പാത്തിയുണ്ടാക്കുന്ന മിഷീൻ എത്തിച്ചത്. അതിഥിത്തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് വിശദ പദ്ധതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.
തൊഴിൽവകുപ്പിൻ്റെ കണക്കുപ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ അതിഥിത്തൊഴിലാളികളുള്ളത്. തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യുന്നവരും കരാറുകാർക്ക് കീഴിലുള്ളവരും രണ്ട് വിഭാഗത്തിലും പെടാത്തവരുമുണ്ട്. കുടുംബസമേതം കഴിയുന്നവരും ഏറെ. കോവിഡ് ബാധയുടെ സാഹചര്യത്തിൽ തൊഴിലും കൂലിയും ഇല്ലാതായത് ഏറെപ്പേരെയും പ്രതിസന്ധിയിലാക്കി. ചില തൊഴിലുടമകളും കരാറുകാരും കൈയൊഴിഞ്ഞതും താമസസ്ഥലങ്ങളിൽനിന്ന് ഇറക്കിവിട്ടതും പോലുള്ള സംഭവങ്ങളുമുണ്ടായി. എല്ലാറ്റിനും പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കിടയിലാണ് പായിപ്പാട്ട് ഉണ്ടായതുപോലുള്ള മുതലെടുപ്പു നീക്കങ്ങളുണ്ടായത്. ഈ സാഹചര്യത്തിലാണ് സർക്കാർ അതിഥിത്തൊഴിലാളി ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനുള്ള വിശദപദ്ധതിക്ക് രൂപം നൽകിയത്. അതിഥിത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ അവരുടെ പരാതികൾ അറിയിക്കാനുള്ള കോൾ സെൻ്റർ ജില്ലകളിലെല്ലാം തുറന്നുകഴിഞ്ഞു. തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ ഭാഷകളിൽ പരാതി കേൾക്കാനും പരിഹരിക്കാനുമുള്ള ക്രമീകരണമാണ് ഇവിടെയുള്ളത്. ജില്ലാതലത്തിൽ ഹെൽപ് ഡെസ്‌കുകളിൽ രണ്ടു ഭാഷാ വിദഗ്‌ധരടങ്ങുന്ന ടീമിന്റെ സേവനം 24 മണിക്കൂറും ലഭിക്കും.
ലേബർ കമീഷണറേറ്റിൽ അഡീഷണൽ ലേബർ കമീഷണർ (എൻഫോഴ്സ്മെന്റ്), ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാൻ്റേഷൻസ്, ഡെപ്യൂട്ടി ലേബർ കമീഷണർ (തിരുവനന്തപുരം) എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനതല കോ–ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് ജില്ലാ ലേബർ ഓഫീസർമാരെ നോഡൽ ഓഫീസർമാരായും നിയോഗിച്ചു. Migrant student enrollment increases in Kerala schools
Content summary; Migrant student enrollment increases in Kerala schools, with Ernakulam at the top
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.