പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ വച്ച് ട്രെയിൻ തട്ടിയെടുത്ത സംഭവത്തിലെ യാത്രക്കാരുടെ അനുഭവങ്ങൾ പങ്കുവച്ച് ബിബിസി റിപ്പോർട്ട്. ലോകാവസാനത്തിന് സമാനമായ ദൃശ്യങ്ങളായിരുന്നു ആ യാത്രയിൽ കണ്ടെതെന്ന് യാത്രികർ വ്യക്തമാക്കുന്നു. അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ വെടിവയ്പ്പിലുടനീളം ശ്വാസം പിടിച്ചാണിരുന്നതെന്ന് യാത്രക്കാരിൽ ഒരാളായ ഇസ്ഹാഖ് നൂർ ബിബിസിയോട് പറഞ്ഞത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് പെഷ്വവാറിലേക്ക് പോവുകയായിരുന്ന 400 യാത്രക്കാരിൽ ഒരാളായിരുന്നു ഇസ്ഹാഖ് നൂർ. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. ആക്രമണത്തിൽ നിരവധി ആളുകൾക്കാണ് പരിക്കേറ്റത്. ബന്ദികളിൽ 155 പേരെ രക്ഷപ്പെടുത്തിയതായും 27 ഭീകർ കൊല്ലപ്പെട്ടതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
ബന്ദികളെ മോചിപ്പിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ശേഷിക്കുന്ന യാത്രക്കാരെ രക്ഷിക്കുന്നതിനായി കൂടുതൽ സൈനികരെ വിന്യസിപ്പിക്കുമെന്ന് സുരക്ഷാസേന അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേ്ടി വരുമെന്ന് ബിഎൽഎ മുന്നറിയിപ്പ് നൽകിയിരുന്നു. മോചിതരാക്കിയ യാത്രക്കാരിൽ നിരവധി പേരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ദികളാക്കിയ യാത്രക്കാരെ തൊട്ടടുത്ത പർവ്വതങ്ങളിലേക്ക് കടത്തികൊണ്ട് പോയിരിക്കാമെന്ന ഊഹങ്ങളുമുണ്ട്. ട്രെയിൻ കുറഞ്ഞത് നൂറോളം ആളുകൾ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നുവെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു. ക്വറ്റയിൽ നിന്ന് ലാഹോറിലേക്കുള്ള ട്രെയിൻ യാത്രയിലെ ഭീകരതയെക്കുറിച്ച് കുടുംബത്തെ സന്ദർശിക്കാൻ പോവുകയായിരുന്ന മുഹമ്മദ് അഷ്റഫും ഭീതിയോടെ ആണ് ഓർക്കുന്നത്. യാത്രക്കാരുടെയെല്ലാം മുഖത്ത് ഭയം നിഴലിച്ചിരുന്നു. ലോകാവസാനത്തിന് സമാനമായ ദിനമായിരുന്നു അതെന്ന് അഷ്റഫ് പറയുന്നു.
നാല് മണിക്കൂറോളം നടന്നാണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്ന് അഷ്റഫ് പറഞ്ഞു. ക്ഷീണിതരായ സഹയാത്രികരെ തോളിൽ ചുമന്നായിരുന്നു യാത്രയെന്ന് അഷ്റഫ് വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും സംഘത്തിൽ ഉണ്ടായിരുന്നതിനാൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര ദുഷ്കരമായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു. ട്രെയിനിൽ ആദ്യമുണ്ടായ സ്ഫോടനത്തിൽ തന്റെ മക്കളിൽ ഒരാൾ ട്രെയിനിന്റെ സീറ്റിൽ നിന്ന് തെറിച്ചു വീണുവെന്ന് നൂർ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടോടെ ബലൂചിസ്ഥാൻ നിവാസികളെ വിട്ടയച്ചിരുന്നു. താൻ ബലൂചിസ്ഥാൻ നിവാസിയാണെന്ന് പറഞ്ഞതിന് പിന്നാലെ തന്നെ വിട്ടയച്ചുവെന്നും ഇസ്ഹാഖ് പറഞ്ഞു. എത്ര യാത്രക്കാരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ നൂറുകണക്കിന് സൈനികരെ വിന്യസിപ്പിക്കുമെന്ന് സുരക്ഷാ സംഘം അറിയിച്ചു.
ബലൂച് സ്വാതന്ത്രം നേടുകയെന്ന ലക്ഷ്യത്തോടെ ഉയർന്നു വന്ന ഒരു പ്രസ്ഥാനമാണ് ബലൂച് ലിബറേഷൻ പാർട്ടി. ബലൂചിസ്ഥാന്‍ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷനുകൾ, ഹൈവേകൾ, റെയിൽവേ ലൈനുകൾ എന്നിവയ്ക്ക് നേരെ ആസൂത്രിതമായ നിരവധി ആക്രമണങ്ങൾ ബിഎൽഎ നടത്തിയിട്ടുണ്ട്. പാകിസ്ഥാൻ ഈ സംഘടനയെ നിരോധിക്കുകയും 2019ൽ അമേരിക്ക ഇതിനെ ഒരു ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
content summary: Passengers freed from a train hijacked by armed militants have described “apocalyptic scenes.”