പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ഭീകരസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്). തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും പിന്നില്‍ ഇന്ത്യന്‍ സൈബര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണെന്നും സംഘടന പ്രസ്താവന പുറത്തിറക്കി.
ലഷ്‌കര്‍ ഇ- തൊയ്ബയുമായി ബന്ധമുള്ള സംഘടനയാണ് റെസിസ്റ്റന്റസ് ഫ്രണ്ട്. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ടിആര്‍എഫിന്റെ സോഷ്യല്‍ മീഡിയ പേജുകളിലെുന്നില്‍ നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായുള്ള സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ടിആര്‍എഫിനെ അപകീര്‍ത്തി പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സംഘടന പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ ഇതിനെല്ലാം പിന്നില്‍ ഇന്ത്യന്‍ സൈബര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണെന്നും ഇന്ത്യ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ആദ്യമല്ലെന്നുമാണ് ടിആര്‍എഫ് പറയുന്നത്. ടിആര്‍എഫിന്റെ അക്കൗണ്ടിലേക്ക് ഇന്ത്യന്‍ സൈബര്‍ വിഭാഗം നുഴഞ്ഞുകയറിയെന്നും ആരോപണം. ആക്രമണത്തെ ടിആര്‍എഫുമായി ബന്ധപ്പെടുത്തിയുള്ള വാദങ്ങള്‍ തെറ്റാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം, ടിആര്‍എഫിന്റെ മലക്കം മറിച്ചില്‍ പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിനെതിരെ കശ്മീര്‍ താഴ് വരയിലുള്‍പ്പെടെ വന്‍ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് ടിആര്‍എഫിന്റെ പുതിയ പ്രസ്താവന.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 2023 മുതല്‍ ടിആര്‍എഫിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 22 നാണ് തെക്കന്‍ കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെതന്നെ ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
അതേസമയം പഹല്‍ഗാം ആക്രമണം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ച കൊണ്ട് ഉണ്ടായതാണെന്നും പാക്കിസ്ഥാന് പങ്കില്ലെന്നും ആവര്‍ത്തിക്കുകയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സിന്ധു നദീ ജലം തടയാനുള്ള ഇന്ത്യന്‍ തീരുമാനത്തിനെതിരെ യുദ്ധം നടത്തുമെന്നാണ് ബിലാവല്‍ ബൂട്ടോ ഭീഷണി മുഴക്കുന്നത്. സിന്ധു നദീ ജലം പാക്കിസ്ഥാന്റേത് ആണെന്നും വെള്ളം തടഞ്ഞാല്‍ പകരം ചോരപ്പുഴ ഒഴുക്കുമെന്നുമാണ് ഭീഷണി.trf denies involvement in pahalgam terror attack
Content Summary: trf denies involvement in pahalgam terror attack