May 20, 2025 |

പടിഞ്ഞാറൻ ജപ്പാനെ വിഴുങ്ങി കാട്ടുത്തീ, അഗ്നിക്കിരയായി 250 ഹെക്ടർ വനഭൂമി

തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്

പടിഞ്ഞാറൻ ജപ്പാനിൽ നിരവധി പ്രദേശങ്ങളിൽ നാശം വിതച്ച് കാട്ടുതീ. അപ്രതീക്ഷിതമായ തീപിടുത്തത്തിൽ 2 പേർക്ക് പരിക്കേറ്റു. അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ നിരവധി ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.

ഒകയാമ, ഇമബാരി, അസോ എന്നീ പ്രദേശങ്ങളെ ഇന്നലെ ആരംഭിച്ച തീപിടുത്തം നൂറുകണക്കിന് ഹെക്ടറോളം ഭൂമി അ​ഗ്നിയ്ക്ക് ഇരയാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഒകാമയിലെ കൈ​ഗാര പർവ്വതത്തിലുണ്ടായ തീപിടുത്തത്തിൽ 250 ഹെക്ടറോളം വനഭൂമിയാണ് കത്തിനശിച്ചത്, അപകടത്തിൽ ​ആറോളം വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ഇമാബാരിയിലെ രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു അഗ്നിസുരക്ഷാ സേന ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. അഗ്നിശമന സേന അംഗങ്ങളും പ്രതിരോധ പ്രവർത്തവരും മണിക്കൂറുകളോളം തീ ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നെങ്കിലും ഇന്ന് ഉച്ച വരെ തീ അണയ്ക്കാൻ സാധിച്ചിരുന്നില്ല. വരണ്ട കാലാവസ്ഥയും, ഉണങ്ങിയ കാടുമാണ് തീപിടുത്തത്തിന് കാരണമായതെന്ന് വിദഗ്ധർ വ്യക്തമാക്കി. കുമോട്ടോ ദ്വീപിലെ അസോ പർവ്വത ഗ്രാമത്തിൽ ഞായറാഴ്ച രാവിലെ ചെറിയൊരു തീപിടുത്തം ഉണ്ടായെങ്കിലും തിങ്കളാഴ്ച പുലർച്ചെ അത് അണച്ചതായി ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. തീപിടുത്തത്തിൽ ഒരാൾക്ക് നിസ്സാരമായി പരിക്കേറ്റതായും ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. താമസക്കാർ മാലിന്യം കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

വടക്കൻ ജാപ്പനീസ് നഗരമായ ഒഫുനാറ്റോയിൽ ഉണ്ടായ വ്യാപകമായ കാട്ടുതീയിൽ ഒരാൾ മരിക്കുകയും 200 ലധികം വീടുകളും മറ്റ് കെട്ടിടങ്ങൾക്കും നശിക്കുകയും ചെയ്തതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പടിഞ്ഞാറൻ ജപ്പാനിലെ ഈ തീപിടുത്തം, തീപിടുത്തത്തിൽ 2,900 ഹെക്ടർ വനഭൂമിയാണ് (7,170 ഏക്കർ) കത്തിനശിച്ചത്. നഗരത്തിലെ പത്തിലൊന്ന് ഭൂമിയാണ് കത്തിനശിച്ചതെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുത്തീയാണ് ഇപ്പോൾ ജപ്പാനെ വിഴുങ്ങിയിരിക്കുന്നത്. 2,000-ത്തിലധികം അഗ്നിശമന സേനാംഗങ്ങളും സൈനിക ഹെലികോപ്റ്ററുകളും കിടഞ്ഞു പരിശ്രമിച്ചതോടെയാണ് തീ അണയ്ക്കാൻ സാധിച്ചത്. താപനില ഉയർന്നതും മഴ കുറഞ്ഞതുമാണ് തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. 1991ൽ കുറോഷിയിലുണ്ടായ തീപിടുത്തത്തേക്കാൾ വ്യാപ്തിയിലാണ് ഇപ്പോൾ ജപ്പാനിൽ തീപടർന്നു പിടിക്കുന്നത്. പാരിസ്ഥിതിക ദുരന്തത്തിനിടയിലും ജനവാസ കേന്ദ്രങ്ങൾ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ കൈക്കൊണ്ടിരുന്നു. സൈനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 16 ഹെലികോപ്റ്ററുകളാണ് തീ അണയ്ക്കാൻ വിന്യസിപ്പിച്ചത്. തീപിടുത്തം അനിയന്ത്രിതമായി തുടർന്നതോടെ 1200 ആളുകളെയാണ് മാറ്റിപാർപ്പിക്കുകയും ചെയ്തു. ദുരന്ത പ്രദേശത്ത് നിന്ന് 4000 ത്തോളം ആളുകളെ മാറ്റി പാർപ്പിക്കാനായി സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് തീപിടുത്തത്തിന്റ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. 1970കൾ മുതൽ ജപ്പാനിൽ കാട്ടുത്തീയിൽ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 2023ൽ മാത്രം 1300 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വർഷത്തിലെ ആദ്യ മാസങ്ങളിലാണ് കാട്ടുത്തീ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയിൽ സാധാരണേതിൽ നിന്ന് വ്യത്യസ്തമായി മഴയുടെ ലഭ്യതയിൽ വന്ന കുറവാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.

content summary: Wildfires have devastated parts of western Japan, injuring at least two people, prompting the evacuation of dozens of residents, and causing significant damage to numerous homes.

Leave a Reply

Your email address will not be published. Required fields are marked *

×