May 20, 2025 |

സര്‍ക്കാരിന് തിരിച്ചടി; പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് സിഎജി

10.23 കോടിയുടെ അധിക ബാധ്യത സർക്കാരിനുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു

കോവിഡ് കാലത്ത് സംസ്ഥാനത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് കാണിക്കുന്ന സിഎജി റിപ്പോർട്ട് പുറത്ത്. പൊതുവിപണിയെക്കാൾ 300 ഇരട്ടി കൂടുതൽ പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയത് ഇതിനാൽ 10.23 കോടിയുടെ അധിക ബാധ്യത സർക്കാരിനുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ തന്നെ പിപിഇ കിറ്റുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ഇത് ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ഇന്ന് നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിലുള്ളത്. കോവിഡ് വ്യാപന സമയത്ത് 550 രൂപയ്ക്ക് പിപിഇ കിറ്റുകൾ ലഭ്യമാകുമെന്നിരിക്കെ മൂന്നിരട്ടി വിലയ്ക്ക് കിറ്റുകൾ ആരോഗ്യവകുപ്പ് സംഭരിച്ചുവെന്നാണ് ആരോപണം. മഹിളാ അപ്പാരൽസ്, ക്യാരി വൺ എന്നീ സ്ഥാപനങ്ങളിൽ നിന്നായിരുന്നു നിപാ സമയത്ത് കേരളാ സർക്കാർ പിപിഇ കിറ്റുകൾ വാങ്ങിയിരുന്നത്. ഈ സ്ഥാപനങ്ങൾ 550 രൂപയ്ക്കാണ് കിറ്റ് നൽകിയിരുന്നത്. എന്നാൽ അവരിൽ നിന്ന് വാങ്ങാതെ മഹാരാഷ്ട്രയിൽ നിന്നുള്ള ‘സാൻ ഫാർമ’ എന്ന സ്ഥാപനത്തിൽ നിന്ന് ഉയർന്ന വിലയ്ക്ക് കിറ്റ് വാങ്ങിയെന്നാണ് പരാതി ഉയർന്നത്. വിഷയത്തിൽ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

2020 മാർച്ച് 28ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ സർക്കാർ രണ്ടുദിവസം കൊണ്ട് ആയിരം രൂപകൂട്ടി വാങ്ങുന്ന നടപടികളാണ് ഉണ്ടായത്. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുകൊണ്ട് കെ കെ ശൈലജയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് അധികൃതർ സാൻ ഫാർമ എന്ന കമ്പനിക്ക് മുൻകൂറായി പണം നൽകുകയും ചെയ്തത് ക്രമക്കേടായി സിഎജി കണ്ടെത്തിയിരിക്കുന്നത്.

content summary; irregularity in purchase of ppe kit during covid cag said that additional liability of 1023 crores has been created

Leave a Reply

Your email address will not be published. Required fields are marked *

×