July 14, 2026 |
Share on

‘നിന്റെ ആർത്തവം അവസാനിക്കുമ്പോൾ എന്നോട് പറയണം’ ;മുൻ സെലക്ടർക്കെതിരെ ആരോപണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം ജഹനാര ആലം

2022ലെ വനിതാ ഏകദിന ലോകകപ്പിനിടെയാണ് ജഹനാരയ്ക്ക് മോശം അനുഭവമുണ്ടായത്

വർഷങ്ങൾക്ക് മുമ്പ് തനിക്ക് നേരിട്ട ലൈം​ഗികാതിക്രമത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീം പേസർ ജഹനാര ആലം. മുൻ സെലക്ടർ മഞ്ചുറുൾ ഇസ്ലാമിന് എതിരെയാണ് ജഹനാര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാനസികാഘാതം മുൻനിർത്തി ബംഗ്ലാദേശ് വനിതാ ടീമിൽ നിന്ന് ജഹനാര പിന്മാറിയിരുന്നു. 2022-ലെ വനിതാ ഏകദിന ലോകകപ്പിനിടെ ദേശീയ ടീം മാനേജ്‌മെന്റിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറച്ചിൽ നടത്തിയിരിക്കയാണ് ജഹനാര.

ബംഗ്ലാദേശ് മുൻ പേസറായ മഞ്ചുറുൾ ഇസ്ലാം, ജഹനാരയുടെ ആരോപണങ്ങൾ നിരസിക്കുകയു കരിയറിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി ജഹനാര ആരോപിക്കുന്നു.ന്നല്ല, പലതവണ ഇതേ അനുഭവം നേരിട്ടിട്ടുണ്ട്. തീർച്ചയായും, നമ്മൾ ടീമിന്റെ ഭാഗമായിരിക്കുമ്പോൾ, ആഗ്രഹിച്ചാൽ പോലും പല കാര്യങ്ങളെക്കുറിച്ചും നമുക്ക് തുറന്നു സംസാരിക്കാൻ കഴിയില്ല. നിങ്ങളുടെ വരുമാനവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ടും, ഏതാനും ചിലർക്ക് മാത്രമേ നിങ്ങളെ അറിയൂ എന്നതിനാലും, നിങ്ങൾ ആഗ്രഹിച്ചാൽ പോലും പല കാര്യങ്ങളും പറയാനോ എതിർക്കാനോ സാധിക്കില്ലെന്നും ജഹനാര വ്യാഴാഴ്ച റിയാസത്ത് അസീമെന്ന യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഈ വിഷയത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരോട് ജഹാനാര സഹായത്തിനായി അഭ്യർത്ഥിച്ചിരുന്നു. വനിതാ കമ്മിറ്റി തലവനായ നാദെൽ ചൗധരിയും ബിസിബി ചീഫ് എക്സിക്യൂട്ടീവ് ആയ നിസാമുദ്ദീൻ ചൗധരിയും തന്റെ പരാതികൾ പലതവണ അവഗണിച്ചുവെന്നും അവർ ആരോപിച്ചു.

മഞ്ജുറുളിന് വനിതാ കളിക്കാരോട് അമിതമായി അടുപ്പം കാണിക്കുന്ന ഒരു ശീലമുണ്ടായിരുന്നു എന്നും, ഈ ശീലം കാരണം നിരവധി വനിതാ ക്രിക്കറ്റർമാർ അദ്ദേഹത്തെ ഒഴിവാക്കാൻ തുടങ്ങിയിരുന്നു എന്നും ജഹാനാര വെളിപ്പെടുത്തി.

“ഞങ്ങളുടെ പരിശീലന ക്യാമ്പിനിടെ, ഞാൻ പന്തെറിയുമ്പോൾ അദ്ദേഹം അടുത്തു വന്ന് എന്റെ തോളിൽ കൈവെച്ചു. പെൺകുട്ടികളെ വലിച്ചടുപ്പിക്കാനും, നെഞ്ചോട് ചേർത്തു നിർത്താനും, ചെവിക്കരികിൽ സംസാരിക്കുകയും ചെയ്യുന്ന ഒരു ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ഒഴിവാക്കുമായിരുന്നു. മത്സരങ്ങൾക്ക് ശേഷമുള്ള കൈകൊടുക്കുമ്പോൾ പോലും, അദ്ദേഹം ഞങ്ങളെ വലിച്ചടുപ്പിക്കാതിരിക്കാൻ ദൂരെ നിന്നാണ് ഞങ്ങൾ കൈ നീട്ടിയിരുന്നത്.

മുൻ സെലക്ടർ തന്നോട് വളരെ അടുത്ത് വന്ന്, അസ്വസ്ഥമാകുന്ന രീതിയിൽ ആർത്തവ ചക്രത്തെക്കുറിച്ച് ചോദിച്ചു എന്ന് ജഹനാര പറഞ്ഞു. ഒരിക്കൽ അദ്ദേഹം എന്റെ അടുത്ത് വന്ന്, എന്റെ കൈയ്യിൽ പിടിച്ച്, തോളിൽ കൈ വെച്ച്, എന്റെ ചെവിക്കരികിലേക്ക് ചെരിഞ്ഞ് ചോദിച്ചു, ‘നിന്റെ ആർത്തവം എത്ര ദിവസമായി?’ ഐസിസിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആരോഗ്യപരമായ കാരണങ്ങളാൽ ഫിസിയോകൾ കളിക്കാരുടെ സൈക്കിളുകൾ ട്രാക്ക് ചെയ്യുന്നതിനാൽ, അദ്ദേഹത്തിന് അത് നേരത്തെ അറിയാമായിരുന്നു. എന്തുകൊണ്ടാണ് ഒരു മാനേജർക്കോ സെലക്ടർക്കോ ഈ വിവരം അറിയേണ്ടത് എന്ന് എനിക്കറിയില്ല. ഞാൻ ‘അഞ്ച് ദിവസമായി’ എന്ന് പറഞ്ഞപ്പോൾ, അദ്ദേഹം മറുപടി പറഞ്ഞു, ‘അഞ്ച് ദിവസമോ? അത് ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. നിന്റെ ആർത്തവം അവസാനിക്കുമ്പോൾ എന്നോട് പറയണം, എനിക്കും എന്റെ ഭാഗം ശ്രദ്ധിക്കാനുണ്ട്.’ ഞാൻ അദ്ദേഹത്തെ നോക്കി ‘സോറി ഭയ്യാ, എനിക്ക് മനസ്സിലായില്ല’ എന്ന് മാത്രം പറഞ്ഞു.

എന്നാൽ മഞ്ജുറുൾ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് നിഷേധിച്ചു. അവൾ ഈ കഥ മുഴുവനും കെട്ടിച്ചമച്ചതാണ്. മരിച്ചുപോയ ഒരാളെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് നിർഭാഗ്യകരമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം അവൾ തെളിവുകൾ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

content summary: Bangladesh cricketer Jahanara Alam alleges that a former selector made an inappropriate remark, saying, ‘Tell me when your period ends

Leave a Reply

Your email address will not be published. Required fields are marked *

×