June 04, 2026 |
Share on

കോവിഡും ട്രംപും; അമേരിക്ക ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് ജയിംസ് കാമറൂണ്‍

ട്രംപിന്റെ രണ്ടാം ഊഴത്തില്‍ അമേരിക്ക വിടുന്ന ഹോളിവുഡ് സിനിമാക്കാരുടെ എണ്ണം കൂടുകയാണ്

അമേരിക്ക ഉപേക്ഷിച്ച് ന്യൂസിലന്‍ഡിലേക്ക് താമസം മാറാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം കോവിഡ്-19 മഹാമാരിയെ ആ രാജ്യം നേരിട്ട രീതിയാണെന്ന് വെളിപ്പെടുത്തി പ്രശസ്ത സംവിധായകന്‍ ജെയിംസ് കാമറൂണ്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘അവതാര്‍’-ന്റെ ഭൂരിഭാഗവും ന്യൂസിലന്‍ഡില്‍ വെച്ചാണ് അദ്ദേഹം ചിത്രീകരിച്ചത്.

കോവിഡ് മാത്രമല്ല, കാമറൂണിനെ അമേരിക്ക വിടാന്‍ പ്രേരിപ്പിച്ചത്. ഡൊണാള്‍ഡ് ട്രംപ് കൂടിയാണ്. ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള അമേരിക്കയില്‍ കഴിയുന്നത് ‘ഒരു കാറപകടം വീണ്ടും വീണ്ടും കാണുന്നത് പോലെയാണ്’ എന്നായിരുന്നു സ്റ്റഫ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. തനിക്ക് ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്‍ ഡെപ്ത് വിത്ത് ഗ്രഹാം ബെന്‍സിംഗര്‍’ എന്ന പരിപാടിയില്‍ നല്‍കിയ അഭിമുഖത്തില്‍, തന്റെ ‘മാനസിക സമാധാനത്തിന്’ വേണ്ടിയാണ് ഈ മാറ്റമെന്ന് കാമറൂണ്‍ വിശദമാക്കുന്നുണ്ട്. 2011-ല്‍ ന്യൂസിലന്‍ഡില്‍ ഒരു ഫാം വാങ്ങിയ കാമറൂണും ഭാര്യയും, മഹാമാരിക്ക് ശേഷമാണ് അവിടെ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചത്.

‘ന്യൂസിലന്‍ഡ് വൈറസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്തു. അവര്‍ ഇത് രണ്ട് തവണ വിജയകരമായി നടപ്പിലാക്കി. മൂന്നാം തവണ വൈറസ് രൂപമാറ്റം സംഭവിച്ച് എത്തിയപ്പോള്‍ അത് വ്യാപിച്ചെങ്കിലും, അപ്പോഴേക്കും അവിടെ 98% വാക്‌സിനേഷന്‍ നിരക്ക് കൈവരിച്ചിരുന്നു.’ ന്യൂസിലന്‍ഡിനെക്കുറിച്ചുള്ള കാമറൂണിന്റെ അഭിപ്രായമാണിത്.

‘അതുകൊണ്ടാണ് ഞാന്‍ ന്യൂസിലന്‍ഡിനെ സ്‌നേഹിക്കുന്നത്. അവിടുത്തെ ജനങ്ങള്‍ ഭൂരിഭാഗവും വിവേകമുള്ളവരാണ്. എന്നാല്‍ അമേരിക്കയിലെ വാക്‌സിനേഷന്‍ നിരക്ക് 62% മാത്രമാണ്, അത് കുറഞ്ഞുവരികയുമാണ്; തെറ്റായ ദിശയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.’- സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു.

‘ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന, വിവേകമുള്ള, ഒരു പൊതുലക്ഷ്യത്തിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ഒരിടത്ത് ജീവിക്കാനാണോ അതോ എല്ലാവരും പരസ്പരം പോരടിക്കുന്ന, ശാസ്ത്രത്തെ പുറംതള്ളുന്ന, മറ്റൊരു മഹാമാരി വന്നാല്‍ തകര്‍ന്നടിയാന്‍ സാധ്യതയുള്ള ഒരിടത്ത് ജീവിക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?’ എന്നും അദ്ദേഹം ചോദിച്ചു.

ട്രംപിന്റെ രണ്ടാം ഊഴം പ്രധാന കാരണമായി ചൂണ്ടിക്കാട്ടി അമേരിക്ക വിടുന്ന സിനിമാക്കാരുടെ പട്ടികയില്‍ അവസാനത്തെയാളാണ് ജെയിംസ് കാമറൂണ്‍. ജോര്‍ജ്ജ് ക്ലൂണിക്ക് അടുത്തിടെ ഫ്രഞ്ച് പൗരത്വം ലഭിച്ചിരുന്നു. സംവിധായകന്‍ ജിം ജാര്‍മുഷും ഫ്രഞ്ച് പൗരത്വത്തിനായി അപേക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശസ്ത അവതാരക എല്ലെന്‍ ഡിജെനെറസ് യുകെയിലേക്കും, റോസി ഒഡൊണല്‍ അയര്‍ലന്‍ഡിലേക്കും താമസം മാറി.

Content Summary; James Cameron says he has left the US permanently, he will soon be a citizen of New Zealand

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×