June 04, 2026 |

വിലമതിക്കാനാവാത്ത സംഗീതവിസ്മയം ; മാസ്മരികലോകം തീര്‍ത്ത് ആദ്യ കോള്‍ഡ് പ്ലേ ഷോ മുംബൈയില്‍

കോള്‍ഡ്‌പ്ലേ പരിപാടി അസാധാരണമാകുന്നത് കാണികളെ സംഗീതത്തിലൂടെ ഒരു വൈകാരികമായ തലത്തിലേക്കെത്തിക്കുമ്പോഴാണ്

ജനുവരി 18 ന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന കോള്‍ഡ് പ്ലേ ഷോ വെറുമൊരു ഷോ ആയിരുന്നില്ല. ഓരോ സംഗീതപ്രേമിയും ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒരു സംഗീതപരിപാടി കൂടിയായിരുന്നു അത്. ആരാധകര്‍ പറയുന്നതിങ്ങനെയാണ്. ‘മോശമായൊരു കോള്‍ഡ് പ്ലേ ഷോ ഒരിക്കലുമുണ്ടാകില്ല. ‘ അവരുടെ മ്യൂസിക് ഓഫ് ദി സഫിയേഴ്‌സ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ഐക്കണിക് ബാന്‍ഡ് അവതരിപ്പിക്കുന്നതിന് രാജ്യമെമ്പാടുമുള്ള ആരാധകര്‍ ഒത്തുകൂടിയതിനാല്‍ സംഗീതത്തിന്റെ മായാജാലം തീര്‍ത്ത അവിസ്മരണീയ നിമിഷങ്ങളായി. നേരത്തെ ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോള്‍ഡ്‌പ്ലേ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. cold play

ക്രിസ് മാര്‍ട്ടിനും അദ്ദേഹത്തിന്റെ ബാന്‍ഡും (ഗൈ ബെറിമാന്‍, വില്‍ ബക്ക്‌ലാന്‍ഡ്) സൃഷ്ടിച്ച മാന്ത്രിക സംഗീതം 80,000 ആരാധകരുടെ ആസ്വാദനത്തിന് മാറ്റ് കൂട്ടി. കോള്‍ഡ് പ്ലേ രസിപ്പിക്കുക മാത്രമല്ല, പ്രതീക്ഷയും ആഹ്ലാദവും നിറച്ചു. ക്രിസ് മാര്‍ട്ടിന്‍ സ്റ്റേജിലെത്തി മറാത്തി ഭാഷയിലാണ് ആരാധകരെ അഭിവാദ്യം ചെയ്തത്. സന്നിഹിതരമായ എല്ലാ കാണികളും മനോഹരമാണെന്നും എല്ലാവര്‍ക്കും സുഖമാണോ എന്ന് ചോദിക്കുകയും ചെയ്തു. ആ നിമിഷം മുതല്‍ ഈ സംഗീതപരിപാടി വെറുമൊരു ഷോ അല്ലാതായി മാറി.

ഒരു ലോകോത്തര സൂപ്പര്‍ താരത്തിന് പ്രദേശത്തെ പ്രാദേശിക ഭാഷയില്‍ ജനക്കൂട്ടവുമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല.ഒരു കോള്‍ഡ്‌പ്ലേ പരിപാടി അസാധാരണമാകുന്നത് കാണികളെ സംഗീതത്തിലൂടെ ഒരു വൈകാരികമായ തലത്തിലേക്കെത്തിക്കുമ്പോഴാണ്. പുതിയ ആല്‍ബമായ മൂണ്‍ മ്യൂസിക്കില്‍ നിന്നുള്ള പാരഡൈസ് വിവ ലാ വിദ തുടങ്ങിയ ഗാനങ്ങളും ഫിക്‌സ് യു, വീ പ്രെ പോലുള്ള പുതിയ ട്രാക്കുകളും തരംഗം സൃഷ്ടിക്കാന്‍ പോകുന്നവയാണ്. ഇത് സംഗീതം മാത്രമല്ല. ക്രിസ് മാര്‍ട്ടിന്‍ അതിനെ ജീവസുറ്റതാക്കി. തമാശകള്‍ പറയാനും അദ്ദേഹം പാട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. കാണികളും ആരാധകരും സംഗീതത്തിന്റെ താളത്തിനൊപ്പം നൃത്തം വെച്ചു. മൊബൈല്‍ഫോണുകള്‍ മാറ്റിവെച്ചുകൊണ്ട് സംഗീതത്തില്‍ മുഴുകാന്‍ ആരാധകരെ കോള്‍ഡ് പ്ലേ ഷോ പ്രേരിപ്പിക്കുകയായിരുന്നു. ആകാശം നിറഞ്ഞ നക്ഷത്രങ്ങള്‍ പോലെ കോള്‍ഡ് പ്ലേ സംഘം തിളങ്ങി.

‘നിങ്ങളുടെ പോക്കറ്റില്‍ നിങ്ങളുടെ ഫോണ്‍, ആകാശത്ത് നിങ്ങളുടെ കൈകള്‍ കൈകള്‍- അങ്ങനെയാണ് മുബൈ പറക്കാന്‍ പോകുന്നത്.’ അദ്ദേഹം പറഞ്ഞു. എന്നാല്‍ കോള്‍ഡ് പ്ലേ പരിപാടിയുടെ യഥാര്‍ത്ഥ മാന്ത്രികത എങ്ങനെ അനുഭവപ്പെടുന്നതിലാണ് പ്രത്യേകത. സംഗീതം നിങ്ങളുടെ ആത്മാവിനോട് സംവദിക്കുകയാണ്. പ്ലക്കാര്‍ഡുകള്‍ വായിക്കുന്നതും ആളുകള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നതും ഹിന്ദിയില്‍ ആരാധകര്‍ക്ക് നന്ദി പറയുന്നതും എല്ലാം അദ്ദേഹം ആത്മാര്‍ത്ഥതയോടെയാണ് ചെയ്യുന്നത്.

തിളങ്ങുന്ന എല്‍ഇഡി റിസ്റ്റ്ബാന്‍ഡുകള്‍ പാട്ടുകള്‍ക്കൊപ്പം സമയബന്ധിതമായി സ്പന്ദനം നടത്തി. സ്റ്റേഡിയം മുഴുവന്‍ ഫിക്‌സ് യു എന്ന ഗാനം ആലപിച്ചപ്പോള്‍ സമയം നിലച്ച പോലെയായിരുന്നു. പ്രത്യാശയുടെ ഗാനം ആയിരക്കണക്കിനാളുകള്‍ ഒന്നിച്ച് പാടിയപ്പോള്‍ ആരാധകര്‍ വികാരഭരിതരായി. ആ നിമിഷം മാത്രം ഈ സംഗീതപരിപാടി ഏവര്‍ക്കും വിലപ്പെട്ടതായി മാറുകയായിരുന്നു. ഈ സംഗീതത്തിനായി ചിലവഴിച്ച ഓരോ രൂപയും താണ്ടിയ ദൂരവും കാത്തിരിപ്പിന്റെ ഓരോ നിമിഷം വിലമതിക്കുന്നതായി ഓരോ ആരാധകര്‍ക്കും അനുഭവപ്പെട്ടു.

കോള്‍ഡ് പ്ലേ ഒരു ബാന്‍ഡ് എന്നതിലുപരിയായി സ്രഷ്ടാക്കളാണ്. ഷോ ഉദ്ഘാടനം ചെയ്ത ഗായിക ജസ്‌ലീന്‍ റോയല്‍ പിന്നീട് ക്രിസ് മാര്‍ട്ടിനൊപ്പം വീ പ്രെയ് എന്ന ഗാനം ആലപിച്ചു. കോള്‍ഡ് പ്ലേ പരിപാടി ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് പറയും ; നിങ്ങള്‍ സംഗീതം കേള്‍ക്കുക മാത്രമല്ല- നിങ്ങള്‍ അത് അനുഭവിക്കുകയും അതില്‍ ജീവിക്കുകയും ചെയ്യും. നിങ്ങള്‍ വെറുമൊരു കാണിയല്ല, ലോകത്തിന്റെ അവിഭാജ്യഘടകമാണെന്നും കോള്‍ഡ് പ്ലേ നിങ്ങളെ ബോധ്യപ്പെടുത്തുന്നു.

ജനുവരി 25,26 തീയതികളില്‍ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രണ്ട് സംഗീത പരിപാടികള്‍ക്കായി അഹമ്മദാബാദിലേക്ക് പോകുന്നതിന് മുന്‍പ് ജനുവരി 19, 21 തീയതികളില്‍ ബാന്‍ഡ് നഗരത്തില്‍ രണ്ട് ഷോ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബുക്ക് മൈ ഷോ ലൈവിലൂടെ ഇന്ത്യയില്‍ സംഗീതപരിപാടി നടത്താനാണ് പദ്ധതിയിടുന്നത്.cold play

content summary ; Mumbai Witnesses Musical Magic: Coldplay’s First-Ever Concert in the City

Leave a Reply

Your email address will not be published. Required fields are marked *

×