May 15, 2025 |

നിപ: ഫലം ഇന്നറിയാം, കുട്ടി അതീവ ഗുരുതരാവസ്ഥയില്‍: ജാഗ്രതയില്‍ ചെമ്പ്രാശ്ശേരി

സമ്പര്‍ക്കത്തില്‍ വേറെയും കുട്ടികള്‍, റൂട്ട് മാപ്പ് തയ്യാറാക്കുന്നു

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കളെയും അമ്മാവനെയും ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. പനിയും പിന്നാലെ മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളും കാണിച്ച കുട്ടിയെ ഇന്നലെയാണ് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയത്. Nipah Confirmed in Truenat High alert

കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ആരോഗ്യ വകുപ്പ്. മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം വൈകുന്നേരത്തോടെയെ ലഭിക്കു. അതിനിടെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയില്‍ കുട്ടിയ്ക്ക് ചെള്ള് പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊച്ചിയിലെ മെട്രോപോളിസ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ നിപ്പ പോസിറ്റീവാണ്.

ALSO READ: http://വീണ്ടും നിപ? 15കാരന്‍ നിരീക്ഷണത്തില്‍, വേണം ജാഗ്രത 

നിപ പ്രോട്ടോകോളിലേക്ക് ചെമ്പ്രാശ്ശേരി

അതേസമയം, കുട്ടിയുടെ നാടായ മലപ്പുറം പാണ്ടിക്കാടുള്ള ചെമ്പ്രാശ്ശേരി ഗ്രാമം ജാഗ്രതയിലാണ്.
രാവിലെ തന്നെ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലുമുള്ള യോഗങ്ങള്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എന്‍ ടി
സുരേന്ദ്രന്‍ അഴിമുഖത്തിനോട് പ്രതികരിച്ചത്. ഡിഎംഒ അടക്കമുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. രോഗ സ്ഥിരീകരണമുണ്ടായാല്‍ ഇവിടം കണ്ടൈന്‍മെന്റ് സോണാവും. അതിന് വേണ്ട എല്ലാകാര്യങ്ങളും സജ്ജമാണ്. കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

രോഗം വരുന്നതിന് അടുത്തുള്ള ദിവസങ്ങളില്‍ കുട്ടിയ്‌ക്കൊപ്പം കളിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത മറ്റ് കുട്ടികളുടെ പേര് വിവരങ്ങള്‍ അടക്കമുള്ളവ ശേഖരിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിപ പ്രോട്ടോകോളിലേക്ക് പോവാനുള്ള പ്രവര്‍ത്തനങ്ങള്‍ രാവിലെ ആരംഭിച്ചതാണ്. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. മാതാപിതാക്കളും നാട്ടുകാരും ആശങ്കയിലാണ്. ആശവര്‍ക്കര്‍മാരും സജ്ജമായി കഴിഞ്ഞു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. കമ്മിറ്റികളായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.മലപ്പുറം പെരുന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ വി ആര്‍ വിനോദും വ്യക്തമാക്കി.

ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മലപ്പുറത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനായി ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നാലുമണിക്കാണ് മലപ്പുറത്ത് വീണ്ടും യോഗം ചേരുക. അപ്പോഴേക്കും ഫലം ലഭിക്കുമെന്നാണ് വിവരം.

Nipah Confirmed in Truenat High alert

English Summary: Nipah Confirmed in Truenat Test, High alert, Health Minister to Malappuram

Leave a Reply

Your email address will not be published. Required fields are marked *

×