അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന് എതിരായ ക്രിമിനൽ കേസിൽ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ വിചാരണ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.2018 ൽ നിയമ വിരുദ്ധമായി റിവോൾവർ കൈവശം വാങ്ങി വച്ചതും ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ.Hunter Biden’s drug case
ഹണ്ടർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ, അദ്ദേഹം ലഹരിയിൽ നിന്ന് വിമുക്തി നേടാൻ സമയം അനുവദിക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. എന്താണ് വിചാരണ വേളയിൽ സംഭവിച്ചത്? വിൽമിംഗ്ടണിലെ ഫെഡറൽ കോടതിയിൽ ഹണ്ടർ ബൈഡന് ഹാജരാകേണ്ടി വന്നത് പ്രശസ്തനായ പിതാവ് കാരണമല്ലെന്നും മറിച്ച് സ്വന്തം പ്രവർത്തികളുടെ ഫലമായിട്ടാണെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. ആരും നിയമത്തിന് അതീതരല്ലെന്നും അവർ ഊന്നിപ്പറഞ്ഞു.
2020-ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദമായ ഹണ്ടർ ബൈഡന്റെ കുപ്രശസ്തമായ ലാപ്‌ടോപ്പും കോടതിയിൽ എത്തിച്ചിരുന്നു. ലാപ്‌ടോപ്പിലൂടെ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെങ്കിലും ലഹരിവസ്തുക്കളുടെ ദുരുപയോഗം സംബന്ധിച്ച വിശദാംശങ്ങൾ എഫ്ബിഐക്ക് ഇതിലൂടെ ഉപയോഗപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു സൂക്ഷിച്ച ഹണ്ടർ ബൈഡൻ്റെ ചാരനിറത്തിലുള്ള മാക്ബുക്ക്, ആദ്യ സാക്ഷി കൂടിയായ, എഫ്ബിഐ പ്രത്യേക ഏജൻ്റ് എറിക്ക ജെൻസനാണ്, കോടതിയിൽ ഹാജരാക്കിയത്. ലാപ്ടോപ്പ് അദ്ദേഹത്തിന്റെതാണെന്ന് സ്ഥിരീകരിക്കുകയും 2019 ൽ വിൽമിംഗ്ടണിലെ കമ്പ്യൂട്ടർ റിപ്പയർ ഷോപ്പിൽ നിന്ന് അയച്ച രസീത് പരിശോധിക്കുകയും ചെയ്തു. തിരക്കേറിയ കോടതിമുറിയിൽ, ആറ് പുരുഷന്മാരും ആറ് സ്ത്രീകളുമടങ്ങുന്ന ജൂറിയാണ് വിചാരണ കേൾക്കാനിരുന്നത്.
ലഹരിക്ക് അടിമപെട്ടത് മുതൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമാണ് വിചാരണയുടെ ആദ്യ വേളയിൽ പ്രോസിക്യൂട്ടർമാർ ജൂറിയെ അറിയിച്ചത്. ഹണ്ടറുമായി അടുത്ത വ്യക്തികളാണ് സാക്ഷി മൊഴി നൽകാനെത്തുക. 2015-ൽ ഭർത്താവ് ബ്യൂ ബിഡൻ (ഹണ്ടറിന്റെ മൂത്ത സഹോദരൻ) മരിച്ചതിന് ശേഷം ഹണ്ടറുമായി ഡേറ്റ് ചെയ്ത ഹാലി ബൈഡൻ, ഹണ്ടറുമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തും. കേസിൽ ജോ ബൈഡന്റെ മരുമകൾ മാപ്പുസാക്ഷിയാകും. 2018 ഒക്ടോബറിൽ തോക്ക് വാങ്ങിയത് സംബന്ധിച്ച് ഫെഡറൽ കോടതിയിൽ വ്യാജ മൊഴി നൽകിയിരുന്നു. കുപ്രശസ്തമായ ഹണ്ടർ ബൈഡന്റെ മയക്കുമരുന്ന് ഉപയോഗം ഇതിൽ നിന്ന് തന്നെ വ്യക്തമാണെന്ന് പ്രോസിക്യൂട്ടർമാർ വാദിക്കുന്നു.
ഹണ്ടർ ബൈഡൻ്റെ അഭിഭാഷകൻ ആബെ ലോവൽ തൻ്റെ കക്ഷിക്ക് ആസക്തിയെ മറികടക്കാനും, ലഹരിച്ചു ഉപയോഗത്തിൽ നിന്ന് മുക്തി നേടാൻ സമയം ആവശ്യമാണെന്നും വാദിച്ചു. കേസിൽ പരാമർശിച്ചിട്ടുള്ള കാലയളവിൽ ക്രാക്ക് കൊക്കെയ്ൻ അദ്ദേഹം ഉപയോഗിച്ചിരുന്നില്ലെന്നും ലോവൽ പറഞ്ഞു. ഹണ്ടർ ബൈഡൻ മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും ഉപയോഗം കുറയ്ക്കുന്നതിനായി പലപ്പോഴും ഡി അഡിക്ഷൻ സെൻ്ററുകളിൽ ചികിത്സ തേടാറുണ്ടെന്നും വിചാരണക്കിടെ വാദിച്ചു. തോക്ക് വാങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് ലോസ് ഏഞ്ചൽസിലെ ദി വ്യൂവിൽ വച്ച് ഇതിനുവേണ്ടി ചികിത്സ നേടിയതായും പറയുന്നു.
ചികിത്സക്ക് പണം നൽകി സഹായിച്ചത് ഹണ്ടർ ബൈഡൻ്റെ അമ്മാവൻ ജെയിംസ് ബൈഡനാണ്. അദ്ദേഹം ഹണ്ടറിന് വേണ്ടി സാക്ഷി മൊഴി നൽകും. ഇരുവരും തമ്മിൽ അടുത്ത വ്യക്തി ബന്ധമുണ്ടെന്നും, ഉറ്റ സുഹൃത്തിനെ പോലെയാണെന്നും അഭിഭാഷകൻ ആബെ ലോവൽ പറഞ്ഞു. ഹണ്ടർ ബൈഡനും അദ്ദേഹത്തിൻ്റെ നിയമ സംഘവും പറയുന്നത്, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളും കാലിഫോർണിയയിലെ പ്രത്യേക നികുതി കേസുകളും നീതിന്യായ വകുപ്പിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ്. വിചാരണ, രണ്ട് ആഴ്‌ച കൂടി നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിചാരണ കോടതിയിൽ ഹണ്ടറിൻ്റെ അമ്മയും, അമേരിക്കൻ പ്രഥമ വനിതയുമായ ജിൽ ബൈഡൻ എത്തിയിരുന്നു. കുടുംബാങ്ങളടക്കം കനത്ത സുരക്ഷ ഒരുക്കിനൽകിയിരുന്നു. രഹസ്യ സേനയും കാവലിനായി കോടതിയിൽ എത്തിയിരുന്നു.
എന്നാൽ തങ്ങൾ കോടതിയിൽ കൈ കാര്യം ചെയുന്ന മറ്റു കേസുകൾ പോലെ തന്നെയാണ് ഈ കേസുമെന്ന് അസിസ്റ്റൻ്റ് സ്പെഷ്യൽ കൗൺസൽ ഡെറക് ഹൈൻസ് പറഞ്ഞു. “ആരും നിയമത്തിന് അതീതരല്ല,ഈ രാജ്യത്ത്, നിയമം എല്ലാ ആളുകൾക്കും ഒരുപോലെ ബാധകമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ നിരയിൽ ഇരുപ്പുറപ്പിച്ച ബൈഡൻ കുടുംബാംഗങ്ങൾ ചൊവ്വാഴ്ച നടന്ന വിചാരണ വികാര തീവ്രതയോടെയാണ് കേട്ടിരുന്നത്.പ്രോസിക്യൂട്ടർമാർ ഹണ്ടർ ബൈഡൻ്റെ 2021 ലെ ഓർമ്മക്കുറിപ്പായ “ബ്യൂട്ടിഫുൾ തിംഗ്സ്” ഓഡിയോ പതിപ്പ് വിവരിക്കുന്ന ക്ലിപ്പുകൾ പ്ലേ ചെയ്‌തിരുന്നു. ഹണ്ടറിന്റെ ശബ്ദത്തിലെ വ്യതിയാനം ചൂണ്ടി കാണിച്ച് മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വിവരിച്ചപ്പോൾ, ഹണ്ടറിൻ്റെ സഹോദരി ആഷ്‌ലി തന്റെ നിറഞ്ഞ കണ്ണുകൾ തുടർച്ചയായി തുടച്ചുകൊണ്ടിരുന്നു. അമ്മ ജിൽ ആഷ്‌ലിയുടെ തോളിൽ മുഖമമർത്തിയാണ് സങ്കടം നിയന്ത്രിച്ചത്. ഒടുവിൽ, ആഷ്‌ലി ബൈഡൻ എഴുന്നേറ്റു കോടതി മുറി വിട്ടു, വിചാരണ തീരും വരെ മടങ്ങിവന്നില്ല.
Content summary; Prosecutors detail american President joe Biden son Hunter Biden’s drug use Hunter Biden’s drug case