July 17, 2026 |

മാധ്യമസാമ്രാജ്യത്തിലെ പിന്തുടര്‍ച്ചാവകാശം; പരാജയം നേരിട്ട് മാധ്യമഭീമന്‍ റൂപേര്‍ട്ട് മര്‍ഡോക്ക്

മര്‍ഡോക്ക് ലാച്‌ലനുമായാണ് രാഷ്ട്രീയമായി യോജിക്കുന്നത്. ജെയിംസ്,എലിസബത്ത്,പ്രുഡന്‍സ് എന്നിവരെ യാഥാസ്ഥിതികത കുറഞ്ഞവരായി കണക്കാക്കുന്നു.

റൂപേര്‍ട്ട് മര്‍ഡോക്കിന്റെ മരണത്തിന് ശേഷം തന്റെ മാധ്യമ സാമ്രാജ്യത്തിന്റെ നിയന്ത്രണം നാലുമക്കളിലെ മുതിര്‍ന്ന മകന് നല്‍കാന്‍ മര്‍ഡോക്ക് തീരുമാനിച്ചതിനെ തടഞ്ഞ് യുഎസിലെ
നെവാഡ കോടതി. മൂന്ന് മക്കളുടെ പേരിലും കമ്പനിയുടെ നിയന്ത്രണം നല്‍കാനാണ് കോടതി വിധിച്ചത്.rupert murdoch

കുടുംബം നടത്തിക്കൊണ്ടുപോയിരുന്ന വ്യവസായത്തിന്റെ മുഴുവന്‍ നിയന്ത്രണം തന്റെ മുതിര്‍ന്ന മകന് നല്‍കണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത കേസിലാണ് മര്‍ഡോക്ക് പരാജയപ്പെട്ടത്. കോടതിയുടെ വിധി സ്വകാര്യമായിരുന്നെങ്കിലും കുടുംബം പൊതുകാഴ്ചപ്പാടില്‍ നിന്ന് പോരാടുകയായിരുന്നു.

റൂപേര്‍ട്ട് മര്‍ഡോക് കെട്ടിപ്പടുത്ത മാധ്യമസാമ്രാജ്യത്തില്‍ നിന്ന്
മറ്റ് മൂന്ന് മക്കളായ ജെയിംസ്,എലിസബത്ത്,പ്രൂഡന്‍സ് എന്നിവരുടെ അധികാരം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ മര്‍ഡോക്ക് ശ്രമം തുടങ്ങിയതോടെ മൂവരും കോടതിയെ സമീപിക്കുകയായിരുന്നു. ഫോക്‌സ് ന്യൂസും ന്യൂസ് കോര്‍പ്പറേഷനും ഉള്‍പ്പെടുന്ന മര്‍ഡോക്കിന്റെ സാമ്രാജ്യത്തിന്‍മേല്‍ നാല് കുട്ടികള്‍ക്കും തുല്യമായ അധികാരം നല്‍കണമെന്നാണ് കോടതിയുടെ വിധി. എന്നാല്‍ മര്‍ഡോക്ക് മൂത്തമകനും സമാന ചിന്താഗതിക്കാരനുമായ ലാച്‌ലന് കമ്പനികളുടെ പൂര്‍ണ്ണനിയന്ത്രണം നല്‍കാന്‍ ആഗ്രഹിച്ചിരുന്നു. ഇത്തരത്തിലുള്ള മാറ്റം സഹോദരങ്ങളുടെ സാമ്പത്തികമായുള്ള അനന്തരാവകാശങ്ങളെ ബാധിക്കുകയില്ലെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്.

നെവാഡ കമ്മീഷണര്‍ എഡ്മണ്ട് ഗോര്‍മാന്‍ കേസ് അവലോകനം ചെയ്ത ശേഷം, കമ്പനിയുടെ നിബന്ധനകള്‍ മാറ്റുന്ന രീതിയിലേക്ക് റൂപേര്‍ട്ട് മര്‍ഡോക്കും മകന്‍ ലാച്‌ലാന്‍ കുടുംബത്തിനിടയില്‍ മോശമായാണ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താനായി.

‘കമ്മീഷണര്‍ ഗോര്‍മാന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കൂടാതെ, എല്ലാ കുടുംബാംഗങ്ങള്‍ക്കിടയിലും ബന്ധം ശക്തിപ്പെടുത്തുന്നതിലും പുനര്‍നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഈ തീരുമാനത്തെ അംഗീകരിക്കുന്നു.’ – മൂന്ന് മക്കള്‍ കോടതിയോട് പറയുന്നതിങ്ങനെയാണ്.

മാധ്യമസാമ്രാജ്യത്തിനുളളില്‍ ലാച്‌ലാന്‍ മര്‍ഡോക്കിന്റെ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിന് നടത്തിയ ശ്രദ്ധാപൂര്‍വ്വം രൂപകല്‍പ്പനയായിരുന്നു ഇത്.

മര്‍ഡോക്കിന്റെ അഭിഭാഷകരിലൊരാളായ സ്ട്രീസാന്‍ഡ് കോടതിവിധിയ്ക്ക് എതിരെ അപ്പീല്‍ നല്‍കാന്‍ പദ്ധതിയിട്ടിരുന്നു. ജെയിംസ്, എലിസബത്ത്,പ്രുഡന്‍സ് എന്നിവരുടെ അഭിഭാഷകര്‍ തീരുമാനത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഈ കമ്മീഷണര്‍ കേസിന്റെ തീരുമാനം പുറപ്പെടുവിച്ചാല്‍ അന്തിമ തീരുമാനം, അംഗീകരിക്കുന്നത് ഒരു പ്രൊബേറ്റ് കോടതിയിലെ ജില്ലാജഡ്ജിയായിരിക്കും.

ലാച്‌ലാന്‍ ആണ് ആദ്യം കേസിന് പ്രധാന്യം നല്‍കിയത്. മര്‍ഡോക്കിന്റെ മരണത്തിന് ശേഷം കുടുംബത്തിലെ അധികാരപോരാട്ടത്തിന്റെ സാധ്യത ഇല്ലാതാക്കാനായി പ്രൊജക്റ്റ് ഹാര്‍മണി എന്ന പേരിലാണ് കേസ് മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ ഇവരുടെ നീക്കത്തെ മറ്റുള്ള അനന്തരാവകാശികളായ മക്കള്‍ ഞെട്ടലോടെയാണ് കണ്ടത്. സ്ട്രീസാന്‍ഡ് മൈക്കിള്‍ ജാക്‌സണ്‍, ബ്രിട്‌നി സ്പിയേഴ്‌സ് എന്നീ സെലിബ്രിറ്റികളുടെ എസ്റ്റേറ്റ് തര്‍ക്കങ്ങളിലെ കേസുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ തീരുമാനം ഫോക്‌സ് ന്യൂസ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍,ടൈംസ് ആന്‍ഡ് ദി സണ്‍ ഇന്‍ യുകെ, ഓസ്‌ട്രേലിയന്‍ എന്നീ വലതുപക്ഷ മാധ്യമ സാമ്രാജ്യത്തിന്റെ ഭാവിയില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

മര്‍ഡോക്ക് ലാച്‌ലനുമായാണ് രാഷ്ട്രീയമായി യോജിക്കുന്നത്. ജെയിംസ്,എലിസബത്ത്,പ്രുഡന്‍സ് എന്നിവരെ യാഥാസ്ഥിതികത കുറഞ്ഞവരായി കണക്കാക്കുന്നു. പ്രത്യേകിച്ചും ജെയിംസ് കാലാവസ്ഥ നിഷേധത്തെ മാധ്യമങ്ങളില്‍ പരസ്യമായി വിമര്‍ശിക്കുകയും യുഎസ് മാധ്യമങ്ങള്‍ വഞ്ചനാപരവും അനിയന്ത്രിതവുമായ ശക്തികള്‍ അഴിച്ചുവിട്ട നുണ പ്രചരണമാണെന്നും ആരോപിക്കുന്നുണ്ട്. 2020 ല്‍ ന്യൂസ് കോര്‍പ്പറേഷന്റെ സീനിയര്‍ എക്‌സിക്യൂട്ടീവായ ജെയിംസ് പദവിയില്‍ നിന്ന് രാജി വെച്ചിരുന്നു. അതേ വര്‍ഷം, ജോ ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ കാമ്പെയ്‌നിനായി അദ്ദേഹവും ഭാര്യയും 600,000 ഡോളര്‍ സംഭാവന നല്‍കിയിരുന്നു.

2023 ല്‍ ന്യൂസ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി ചുമതലയേറ്റ ലാച്ച്‌ലാന്‍, തന്റെ പിതാവിന് സമാനമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ സ്വകാര്യമായി പ്രകടിപ്പിക്കുകയും 2015 ല്‍ ട്രംപിന്റെ ഉയര്‍ച്ചയ്ക്ക് ശേഷം മാധ്യമസാമ്രാജ്യം കണ്ട വളര്‍ച്ചയില്‍ തന്റെ സ്ഥാനവും ഉള്‍പ്പെടുത്തി.

2024 സാമ്പത്തികവര്‍ഷത്തിലെ ഫോക്‌സിന്റെ വരുമാനം ഏകദേശം 14 ബില്യണ്‍ ഡോളറായിരുന്നു. അമേരിക്കയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട കേബിള്‍ ന്യൂസ് ഷോയാണിത്. 2016 ലെ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ തെരഞ്ഞെടുപ്പിന് ശേഷം പ്രേക്ഷകരുടെ സ്വാധീനത്തിന് വലിയ കുതിച്ചുചാട്ടവുമുണ്ടായിട്ടുണ്ട്. rupert murdoch

content summary; rupert murdoch failed to give his oldest son full control of his media company

Media Mogul,Fox News,News Corporation,New York Post,Murdoch Family,Media Conglomerate

Leave a Reply

Your email address will not be published. Required fields are marked *

×