അടുത്ത ദശകത്തിനുള്ളിൽ ഛിന്നഗ്രഹം ‘2024 വൈആർ4’ ഭൂമിയിൽ പതിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബറിൽ ചിലിയിലെ റിയോ ഹുർട്ടാഡോയിൽ ദൂരദർശിനികൾ വഴിയാണ് 2024 വൈആർ4നെ കണ്ടെത്തിയത്. അപകട സാധ്യത കണക്കിലെടുത്ത് ഛിന്നഗ്രഹത്തിൽ ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള എല്ലാ ബഹിരാകാശ വസ്തുക്കളും അടങ്ങിയ അപകട സാധ്യത പട്ടികയിൽ ഛിന്നഗ്രഹം ഒന്നാം സ്ഥാനത്താണ്. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനുള്ള സാധ്യത ജനുവരിയിൽ 1.2 ശതമാനം ആയിരുന്നുവെങ്കിൽ ഇപ്പോൾ ഏകദേശം 2.3 ശതമാനമായി ഉയർന്നതായി വിദഗ്ദ്ധർ പറയുന്നു.
അത് 2032 ഡിസംബർ 22 ന് ഉച്ചയ്ക്ക് 2.02 ന് ആയിരിക്കും ഇത് ഭൂമിയിൽ പതിക്കാൻ സാധ്യതയുള്ള സമയം. എന്നാൽ കണക്കാക്കപ്പെടുന്നു സമയം കൃത്യമല്ലെന്നും സമയത്തിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും, ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുടെ കാര്യത്തിലും മാറ്റം വന്നേക്കാമെന്നും വിദഗ്ധർ പറയുന്നു. കിഴക്കൻ പസഫിക് സമുദ്രം, വടക്കൻ ദക്ഷിണ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ആഫ്രിക്ക, അറേബ്യൻ കടൽ, അല്ലെങ്കിൽ ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഛിന്നഗ്രഹം ഇടിച്ചേക്കാമെന്നാണ് നാസയുടെ വിലയിരുത്തൽ.
2024 വൈആർ4ന് 40 മീറ്റർ മുതൽ 90 മീറ്റർ വരെ വീതിയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു അഥവ 130 അടി മുതൽ 300 അടി വരെ വലിപ്പം.
ഇരുമ്പ് പോലുള്ള കൂടുതൽ കരുത്തുറ്റ വസ്തുക്കളേക്കാൾ പാറക്കെട്ടുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇത് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചാൽ ചെറിയ കഷണങ്ങളായി വിഘടിക്കാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ നിയർ-എർത്ത് ഒബ്ജക്റ്റ് കോർഡിനേഷൻ സെന്ററിന്റെ മാനേജരായ ഡോക്ടർ ലൂക്ക കൺവേർസി പറയുന്നു. ടൊറിനോ ഇംപാക്ട് ഹസാർഡ് സ്കെയിൽ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തിന്റെ അപകട സാധ്യത അളന്നത്. ഈ സംവിധാനത്തിൽ മൂന്നാമത്തെ ലെവലാണ് ഛിന്നഗ്രഹത്തിന്റെ അപകടസാധ്യത. ഛിന്നഗ്രഹം ഇടിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന സമയത്തിന് ഒരു ദശാബ്ദം മുമ്പ് തന്നെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കണമെന്ന് പറയുന്നു. കൂട്ടിയിടിക്ക് സാധ്യതയില്ലെന്ന് കരുതുന്ന ഘട്ടം ലെവൽ 0 ആണ്. എന്നാൽ ലെവൽ പത്തിൽ എത്തിയാൽ ഇതൊരു ആഗോള ദുരന്തമായി മാറിയേക്കാം
ഛിന്നഗ്രഹങ്ങൾ തമ്മിൽ വലിപ്പ വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും വലുപ്പ വ്യത്യാസത്തെ കൃത്യമായി ഇതുവരെ നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. വലുപ്പ വ്യത്യാസത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായാൽ മാത്രമേ എത്രത്തോളം വലിയ ഭീഷണിയാണ് നമ്മൾ നേരിടേണ്ടി വരികയെന്ന് തിരിച്ചറിയാൻ സാധിക്കൂ. നാസയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ദിനംപ്രതി നൂറു ടണ്ണിലധികം പൊടിയും മണലിന്റെ വലിപ്പവുമുള്ള കണികകളും ഭൂമിയിൽ പതിക്കുന്നുണ്ട്. പക്ഷേ അവ വളരെ ചെറുതായതിനാൽ ഭൂമിയ്ക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് അവ അന്തരീക്ഷത്തിൽ കത്തിത്തീരുന്നു.
ഒരു ഛിന്നഗ്രഹമോ വാൽനക്ഷത്രമോ ഭൂമിയിലെത്താൽ സാധ്യത കൂടുതലാണെങ്കിലും അതിന്റെ വലിപ്പം ഒരു ഭീഷണി ഉയർത്താത്തതിനാൽ ടോറിനോ സ്കെയിലിൽ അതിന്റെ അപകട സാധ്യത 0 ആയിരിക്കും. ദൂരദർശിനികളുടെ ഉപയോഗത്തിലൂടെയാണ് 2024 വൈആർ4ന്റെ ഏകദേശ വലിപ്പം കണക്കാക്കിയിരിക്കുന്നത്, പ്രധാനമായും അതിന്റെ ഭ്രമണപഥം നിർണ്ണയിക്കാനും അത് ഭൂമിയിലേക്കുള്ള പാതയിലാണോ എന്ന് നിർണ്ണയിക്കാനും ഇവ ഉപയോഗിക്കുന്നു. ഒരു ഛിന്നഗ്രഹത്തിന്റെ തിളക്കം കൂടുന്തോറും അത് വലുതായിരിക്കും എന്നതാണ് പൊതു നിയമം, പക്ഷേ ഇതെല്ലാം ഛിന്നഗ്രഹം എത്രത്തോളം പ്രതിഫലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിന്റെ കൃത്യമായ വലിപ്പം അറിയാതെ, ആഘാതം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് വിദഗ്ദ്ധർക്ക് നിർണ്ണയിക്കാൻ കഴിയില്ല.
ഭൂമിയിൽ പതിച്ചാൽ, ഏകദേശം സെക്കൻഡിൽ 17 കിലോമീറ്റർ എന്ന നിലയിലും ഏകദേശം 38,000 മൈൽ വേഗതയിലും ആഘാതമേൽപ്പിച്ചേക്കാമെന്ന് നാസ പറയുന്നു. ഭൂമിയിൽ നിന്ന് കോടിക്കണക്കിന്ന ദൂരെയാണ് ഈ ഛിന്നഗ്രഹം നിലവിലുള്ളത് സൂര്യനെ ചുറ്റാൻ ഒരുങ്ങുമ്പോൾ ഇത് കൂടുതൽ ദൂരെയ്ക്ക് നീങ്ങി കൊണ്ടിരിക്കയാണ്. മസൂര്യന് പിന്നിൽ അപ്രത്യക്ഷമാകുന്നത് വരെയേ ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർക്ക് നിരീക്ഷിക്കാൻ സാധിക്കൂ. ഏപ്രിലോടെ ഈ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. ഛിന്നഗ്രഹം കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുന്നതിന് നാസയും യൂറോപ്യൻ ഏജൻസിയായ എമിറേറ്റ്‌സ് ഏജൻസിയും (ESA) പോലുള്ളവയുടെ സഹകരിച്ച് പ്രവർത്തിക്കുന്നു.
content summary: scientist warns that asteroid 2024 YR4 could strike Earth in 2032