ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിവതും തടയാൻ ശ്രമിച്ചിട്ടും ‘ ദി ബിബി ഫയൽസ് ‘ പ്രേക്ഷകർക്ക് മുന്നിൽ എത്തി. ഡോക്യുമെൻ്ററിയിലൂടെ ആദ്യമായി നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്യുന്നതിൻ്റെ വീഡിയോകൾ ജനം കണ്ടു. വിവാദപരമായ ഡോക്യുമെൻ്ററി ടൊറൻ്റോ ഫിലിം ഫെസ്റ്റിവലിലാണ് പ്രദർശിപ്പിച്ചത്. con troversial Netanyahu doc
കൈക്കൂലി, അഴിമതി തുടങ്ങിയ ആരോപണങ്ങൾ നിഷേധിക്കുന്നതായി കാണിക്കുന്ന ചിത്രത്തിന്റെ പ്രദർശനം നിർത്താനുള്ള നെതന്യാഹുവിൻ്റെ അഭ്യർത്ഥന ഇസ്രയേലി കോടതികൾ നിരസിച്ചിരുന്നു. പ്രദർശനവേളയിൽ ഗാസയിലെ ബന്ദികളെ വീട്ടിലേക്ക് കൊണ്ടുവരിക തുടങ്ങിയ ബോർഡുകൾ പലരും കൈവശം വച്ചിരുന്നു. അലക്‌സിസ് ബ്ലൂം സംവിധാനം ചെയ്ത് അലക്‌സ് ഗിബ്‌നി നിർമ്മിച്ച ഈ ചിത്രം നെതന്യാഹുവിനെതിരെ ശക്തമായി പ്രധിരോധമുയർത്തുന്നതാണ്. 40,000-ത്തിലധികം മരണങ്ങൾക്ക് കാരണമായ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാത്തത് നേരിടുന്ന അഴിമതി ആരോപണങ്ങൾക്ക് ജയിലിൽ പോകാതിരിക്കാൻ വേണ്ടിയാണെന്ന് ചിത്രം വാദിക്കുന്നു. ആയിരകണക്കിന് ജീവനേക്കാൾ സ്വയം സംരക്ഷിക്കുന്നതിലാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ശ്രദ്ധ എന്നും ചിത്രം വെളിപ്പെടുത്തുന്നു.
ഒക്‌ടോബർ 7-ന് മുമ്പ് നെതന്യാഹുവിൻ്റെ ചോർന്ന വീഡിയോകൾ ഗിബ്‌നിക്ക് ലഭിച്ചതോടെയാണ് എല്ലാം ആരംഭിക്കുന്നതെന്ന് ഡോക്യുമെൻ്ററി വിശദീകരിക്കുന്നു. നിലവിലുള്ള യുദ്ധം ഡിസംബറിൽ നിശ്ചയിച്ചിരിക്കുന്ന വിചാരണ വൈകിപ്പിക്കണമെന്ന് നെതന്യാഹുവിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഒരു വ്യക്തിയിൽ ഇത്രയും ആഴത്തിലുള്ള ധാർമ്മിക അഴിമതി ഞാൻ കണ്ടിട്ടില്ലെന്ന് പ്രദർശനത്തിന് ശേഷം, എൻറോൺ, ദി സ്മാർട്ടസ്റ്റ് ഗൈസ് ഇൻ ദ റൂം സംവിധാനം ചെയ്ത ഗിബ്‌നി പറഞ്ഞു. നെതന്യാഹു ഇതുവരെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഓർമ്മിപ്പിക്കാൻ ഇസ്രയേൽ അനുകൂല സദസ്സിലുള്ള പ്രദർശനവേളയിൽ തടസ്സപ്പെടുത്തിക്കൊണ്ട്. സിനിമയ്ക്കിടയിലും അതിനുശേഷവും ആളുകൾ കഥ പറയുന്ന രീതി നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുണ്ട്.
നെതന്യാഹുവിനെതിരെ ഔദ്യോഗികമായി അഴിമതി കുറ്റം ആരോപിക്കുന്നതിന് മുമ്പ് 2016 നും 2018 നും ഇടയിൽ പോലീസ് റെക്കോർഡ് ചെയ്തതാണ് സിനിമയിൽ കാണിച്ചിരിക്കുന്ന ചോദ്യം ചെയ്യൽ വീഡിയോകൾ. ഹോളിവുഡ് നിർമ്മാതാവ് അർനൺ മിൽച്ചനിൽ നിന്ന് ഷാംപെയ്ൻ, ക്യൂബൻ ചുരുട്ടുകൾ, ആഭരണങ്ങൾ തുടങ്ങിയ വിലകൂടിയ സമ്മാനങ്ങൾ താനും ഭാര്യയും സ്വീകരിച്ചുവെന്ന അവകാശവാദത്തെക്കുറിച്ച് നെതന്യാഹു ഫൂട്ടേജിൽ പറയുന്നു. ഷാംപെയ്‌നും ചുരുട്ടും ഒരു സുഹൃത്തിൽ നിന്നുള്ള സമ്മാനങ്ങൾ മാത്രമാണെന്ന് പറഞ്ഞ്. പക്ഷെ, സ്വീകരിച്ചു എന്ന ആരോപണം നെതന്യാഹു നിഷേധിച്ചു. നെതന്യാഹുവും ഭാര്യ സാറയും ഉപകാരങ്ങൾക്ക് പകരമായി സമ്മാനങ്ങൾ പതിവായി പ്രതീക്ഷിക്കുന്നത് എങ്ങനെയെന്ന് ചിത്രം വിവരിക്കുന്നുണ്ട് നികുതിയിളവിൽ താൻ ഇടപെട്ടത്, സംസ്ഥാനത്തിൻ്റെ നേട്ടത്തിനാണെന്ന് നെതന്യാഹു പറഞ്ഞു.
വീഡിയോകളിൽ, ഇസ്രയേലി മാധ്യമ മുതലാളി ഷാൾ എലോവിച്ചിന് പ്രയോജനപ്പെടുന്ന നിയമങ്ങൾ താൻ അംഗീകരിച്ചുവെന്ന അവകാശവാദം നെതന്യാഹു ശക്തമായി നിഷേധിക്കുന്നു. ഇത് വെളിപ്പെടുത്തിയതിന് നെതന്യാഹു തൻ്റെ പ്രധാന സഹായിയായ നിർ ഹെഫെറ്റ്‌സിനെ നുണയനാണെന്ന് ആവർത്തിച്ച് വിളിക്കുന്നതും വിഡിയോയിൽ കാണാം. ജനപ്രിയ വെബ്‌സൈറ്റായ വാലയിൽ തൻ്റെ കുടുംബം എങ്ങനെ കവർ ചെയ്തുവെന്നത് നിയന്ത്രിക്കാൻ നെതന്യാഹുവിനെ അനുവദിച്ചുകൊണ്ട് എലോവിച്ച് ആനുകൂല്യം തിരികെ നൽകി എന്ന് മറ്റ് സാക്ഷികൾ വ്യക്തമാക്കുന്നുണ്ട്.
ഈ വീഡിയോകളിൽ നിന്നുള്ള നിർണ്ണായക തെളിവുകൾ ഇതിനകം ചോർന്ന് ഇസ്രയേലി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നതിനാൽ വീഡിയോകൾ ഇസ്രയേലിലെ പൊതുജനങ്ങൾക്ക് നിയമപരമായി കാണാൻ സാധിക്കില്ല. ഔദ്യോഗിക അന്വേഷണങ്ങളിൽ ചിത്രീകരിച്ച ആളുകളുടെ സ്വകാര്യത ഇസ്രയേൽ സംരക്ഷിക്കുന്നുവെന്നും, ദൃശ്യങ്ങൾ പുറത്തുവിടുന്നത് നിയമവിരുദ്ധമാക്കുന്നുവെന്നും ഗിബ്നി വിശദീകരിക്കുന്നു. എന്നിരുന്നാലും, ഈ നിയമം ഇസ്രയേലിന് പുറത്ത് ബാധകമല്ല.
ഗാസയിൽ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ഇത്തരം വിഷയങ്ങൾ അടിയന്തിരമായി ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഉൾപ്പെടുത്താനാണ്, ദി ബിബി ഫയൽസ് കൊണ്ടുവന്നതെന്ന് ഗിബ്നി വിശദീകരിച്ചു. ഡോക്യുമെൻ്ററി നെതന്യാഹുവിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവയ്ക്കുന്നില്ലെങ്കിലും, ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത പ്രസംഗങ്ങൾക്ക് പേരുകേട്ട നെതന്യാഹു, ചോദ്യം ചെയ്യലിനിടെ തൻ്റെ സംയമനം നഷ്ടപ്പെടുന്നത് വെളിപ്പെടുത്തുന്നുവെന്ന് ഗിബ്നി പറയുന്നു. സഹപ്രവർത്തകരിൽ നിന്നുള്ള സാക്ഷ്യവുമായി പോലീസ് നെതന്യാഹുവിനെ അഭിമുഖീകരിക്കുമ്പോൾ, അദ്ദേഹം ദേഷ്യത്തോടെ മുഷ്ടി ഉയർത്തുകയും മേശയിൽ കൈ മുട്ടുകയും ചെയ്യുന്നു, ആരോപണങ്ങൾ തടയാൻ ശ്രമിക്കുന്നതും കാണാം. ഗിബ്‌നി കൂട്ടിച്ചേർക്കുന്നു, ചോദ്യം ചെയ്യുന്ന വീഡിയോകളിൽ, നെതന്യാഹുവിന്റെ മിനുക്കിയ പ്രകടനം കാണാം പക്ഷെ, അതൊരിക്കലും പൊതുജനങ്ങൾ കാണുമെന്ന് അദ്ദേഹം കരുതിയില്ല എന്നും ഗിബ്‌നി പറയുന്നുണ്ട്.
content summary; controversial Netanyahu doc screens at Toronto