ഇന്ത്യയിൽ ട്രെയിനുകൾ വൈകുന്നത് സാധാരണമാണ്. പലപ്പോഴും എട്ട് മുതൽ പത്ത് മണിക്കൂറോളം ട്രെയിനുകൾ വൈകാറുണ്ട്. എന്നാൽ ഒരു യാത്ര എല്ലാ പ്രതീക്ഷകളേയും മറികടന്നിരിക്കുകയാണ്. ലക്ഷ്യസ്ഥാനത്തെത്താൻ നാല് വർഷം വരെ കാത്തിരുന്ന ട്രെയിൻ. ഇത് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വിചിത്രവും കൗതുകകരവുമായ സംഭവമായി മാറിയിരിക്കുകയാണ്.the train was delayed by four years
2014 നവംബർ 10-ന് വിശാഖപട്ടണത്തിൽ നിന്നു പുറപ്പെട്ട ഒരു ചരക്ക് വണ്ടി 1,316 ചാക്ക് ഡയാമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വളവുമായി ഉത്തർപ്രദേശിലെ ബസ്തിയിൽ എത്താൻ 2018 ജൂലൈ 25 വരെ കാത്തിരിക്കേണ്ടി വന്നു. സാധാരണ 42 മണിക്കൂറിൽ പൂർത്തിയാകുന്ന ഈ യാത്ര പൂർത്തിയാക്കാൻ ഈ ട്രെയിനിന് 3 വർഷം, 8 മാസം, 7 ദിവസവും എടുത്തു. ഇതോടെ ഇത് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ താമസിച്ച ട്രെയിനായിമാറി.
14 ലക്ഷം രൂപ വിലമതിക്കുന്ന വളങ്ങൾ ബസ്തിയിലെ വ്യവസായിയായ രാമചന്ദ്ര ഗുപ്തയാണ് ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡിന്റെ (ഐപിഎൽ) സേവനം ഉപയോഗിച്ച് ബുക്ക് ചെയ്തത്. ട്രെയിൻ സമയത്ത് എത്താതായപ്പോൾ ഗുപ്ത പലതവണ റെയിൽവേ അധികൃതരെ സമീപിച്ച് പരാതിപ്പെട്ടു. പക്ഷേ ഒരു പരിഹാരവും ലഭിച്ചില്ല. പിന്നാലെ ട്രെയിൻ യാത്രാമധ്യേ കാണാതായതായാണ് കണ്ടെത്തിയത്.
ചിലപ്പോൾ ട്രെയിനിന്റെ ഒരു കോച്ചോ ബോഗിയോ യാത്രയ്ക്ക് യോഗ്യമലാത്തതുകൊണ്ട് വളരെക്കാലമായി യാർഡിൽ നിശ്ചലമായി കിടന്നിരിക്കാൻ സാധ്യതയുണ്ട്” എന്നാണ് നോർത്ത് ഈസ്റ്റേൺ റെയിൽവേ സോണിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സഞ്ജയ് യാദവ് പറഞ്ഞത്. എന്നാല്‍ ഈ അസാധാരണമായ ദീർഘകാല താമസത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
2018 ജൂലൈയിൽ, ട്രെയിൻ എപ്പോഴോ ഉപയോഗശൂന്യമായ വളങ്ങളുമായി ബസ്തിയിൽ എത്തി. ഇതോടെ രാമചന്ദ്ര ഗുപ്തയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. പരീക്ഷണങ്ങൾക്കൊടുവിലും, ഈ യാത്രയുടെ ദിശയും താമസത്തിന്റെയും യഥാർത്ഥ കാരണം ഇന്നും ഒരു ദുരൂഹതയായി തന്നെയാണ് ഇരിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ രേഖകളിൽ ഏറ്റവും വൈകിയ ട്രെയിൻ യാത്രയായി ഈ സംഭവം നിലനിൽക്കുന്നു, കൂടാതെ സിസ്റ്റത്തിൽ ആവശ്യമായ മാറ്റങ്ങൾക്കുള്ള ഓർമ്മപ്പെടുത്തലായി ഇത് നിലനിൽക്കുന്നു. the train was delayed by four years
Content Summary : the train was delayed by four years
Indian railway train late four years latest news top news national news