ആധുനിക അമേരിക്കയുടെ കാലത്ത് ഏറ്റവും ശക്തവും അതേസമയം പല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്നതുമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ചരിത്രമാണ് സൃഷ്ടിച്ചത്. 1892-ൽ ഗ്രോവർ ക്ലീവ് ലാൻഡ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, തുടർച്ചയായല്ലാതെ രണ്ടാം തവണ പ്രസിഡന്റ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് ട്രംപ്. ഒരു റിപബ്ലിക്കൻ സ്ഥാനാർത്ഥി ഇത്തരത്തിലെത്തുന്നതാകട്ടെ ആദ്യത്തെ തവണയും. Trump’s victory
അമേരിക്കയും പശ്ചാത്യലോകം ലോകത്തെ മറ്റ് വിഭാഗങ്ങളിലുള്ള ജനതയോട് കണ്ണുംപൂട്ടി പിന്തുടരാൻ ആവേശപൂർവ്വം ആഹ്വാനം ചെയ്തിരുന്ന ഒരു ഒന്നുണ്ട്. ആദർശാത്മകമായ ഉദാര ജനാധിപത്യം ‘അമേരിക്കൻ സ്വപ്‌നത്തോടൊപ്പം’ തയ്യാറാക്കിയ ഒന്ന്. അത്തരമൊരു ഉത്തമ ഉദാര ജനാധിപത്യം എങ്ങനെയാണ് കീഴ്‌മേൽ മറിക്കപ്പെടുന്നത് എന്നതിന്റെ പഠനവസ്തുവാണ് ട്രംപിന്റെ ഈ വിജയം.
സ്വതന്ത്ര വിപണി നിശ്ചയിക്കുന്ന, കുടിയേറ്റ സൗഹൃദമുള്ള, ഒരേസമയം ആധിപത്യസ്വഭാവമുള്ള വൻശക്തിയായിരിക്കുകയും മറുഭാഗത്ത് സഖ്യക്ഷികളെ സഹായിക്കുന്നവരും ഏകാധിപത്യരാജ്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളുന്നവരുമായ ഒരു അമേരിക്കയെ കുറിച്ച് നിർ്മ്മിതമായ ഒരു ചിത്രമാണ് അമേരിക്കയുടെ 47-ാം പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെടുമ്പോൾ തകർന്നില്ലാതാകുന്നത്. സഖ്യകക്ഷികൾക്കും സുഹൃത്തുക്കൾക്കും സുരക്ഷ നൽകുന്ന, ലോകത്തെവിടെയും അവരുടെ താത്പര്യത്തിന് ക്ഷതമേൽക്കുമ്പോൾ ഇടപെടാൻ തക്ക ശേഷിയുള്ള അമേരിക്കയുടെ ചിത്രമാണിത് മങ്ങുന്നത്.
അമേരിക്കൻ ജനതയ്ക്ക് അതല്ല ആവശ്യമെന്നാണ് ഡോണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നതിലൂടെ മനസിലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ, സാമ്പത്തിക ശക്തികളിലൊരാളാണ് അമേരിക്ക. പക്ഷേ ആഗോള നേതൃനിരയിൽ അമേരിക്ക വഹിക്കുന്ന പങ്കും ജനാധിപത്യമൂല്യങ്ങളുടെ കളങ്കമില്ലാത്ത വഴികാട്ടിയെന്ന പശ്ചാത്യ സങ്കൽപവും ഒന്നും വോട്ടർമാരുടെ താത്പര്യ വിഷയമായിരുന്നില്ല എന്ന് വേണം കരുതാൻ. അവരുടെ പ്രശ്‌നം അടിയന്തിര സ്വഭാവമുള്ളതായിരുന്നു-സമ്പദ് വ്യവസ്ഥയും കുടിയേറ്റവും. അമേരിക്കയുടെ മഹത്വം തിരിച്ചെടുക്കുക, ആദ്യം അമേരിക്ക എന്നിങ്ങനെയുള്ള മുദ്രവാക്യങ്ങളിലൂടെ ജനങ്ങളുടെ സ്വപ്‌നം നിറവേറ്റുന്നതിനുള്ള ആളായി അവർ ട്രംപിനെ കണക്കാക്കുന്നു.
അത് മാത്രമല്ല, ആഗോളാടിസ്ഥാനത്തിൽ ജനാധിപത്യ മൂല്യങ്ങൾക്ക് തിരിച്ചടിയേൽക്കുന്ന പതിവ് ഇവിടെയും ആവർത്തിക്കുന്നതായും നമുക്ക് കാണാം. തങ്ങളുടെ തന്നെ പലതരത്തിലുള്ള താത്പര്യങ്ങളും വ്യക്തിത്വങ്ങളും പ്രശനങ്ങും തുലനം ചെയ്താണ് ഒരോ വോട്ടർമാരും തീരുമാനങ്ങളിലെത്തുന്നത്. ഒരു മേഖലയിൽ ഒരു തിരഞ്ഞെടുപ്പ് പ്രശ്‌നവും ഒരു സ്വത്വ പ്രശ്‌നവും ആണുണ്ടാവുക എന്ന പഴയ കണക്ക് കൂട്ടലൊക്കെ ഇല്ലാതായി. എന്തിന്, ഒരോ വ്യക്തികളെ പോലും ബാധിക്കുന്നത് വിവിധങ്ങളായ താത്പര്യങ്ങളാണ്. ഈ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളൊക്കെ സംഭവിക്കുന്നത് പഴയതിനേക്കാൾ വളരെ വേഗത്തിലുമാണ്.
ഐവോ ഒരു ഉദാഹണമായെടുക്കാം. അടുത്ത കാലത്തായി ഡോണാൾഡ് ട്രംപിനും വലത് ശക്തികൾക്കും അനുകൂലമായി ഒരു വലിയ മാറ്റമാണ് ഈ സംസ്ഥാനത്ത് സംഭവിച്ചത്. ഒരു സംശയം പോലും അവശേഷിപ്പിക്കാതെ, എല്ലാ തലത്തിലുമുള്ള മാറ്റം. ഹോക്കായ് സംസ്ഥാനമെന്നറിയപ്പെടുന്ന ഐവോ അല്ലാതെ മറ്റൊരു സംസ്ഥാനവും ഇത്രയും വലിയ മാറ്റത്തിലൂടെ കടന്ന് പോയിട്ടില്ല. 2008-ൽ 10 പോയിന്റ് വിജയം നൽക് ബരാക് ഒബാമയ്ക്ക് പിന്നിൽ ഉറച്ച് നിന്നതാണ് ഐവോ. എട്ട് വർഷങ്ങൾക്ക് ശേഷം എട്ട് പോയിന്റിന് മുകളിലുള്ള സുവ്യക്തമായ ഭൂരിപക്ഷമാണ് ഡോണാൾഡ് ട്രംപിന് ഈ സംസ്ഥാനം നൽകിയത്. ഈ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം തിരിച്ചെടുക്കാനാവാത്ത വിധം മാറി മറഞ്ഞു. നിലവിൽ നിയമസഭയിലും ഗവർണറുടെ ഓഫീസിലും റിപബ്ലിക്കൻസ് പക്ഷം പിടിമുറുക്കി. അറ്റോർണി ജനറലിന്റെ ഓഫീസ് ജി.ഒ.പിയുടെ പിടിയിലായി. സംസ്ഥാനത്തെ കാർഷിക വിഭാഗം ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന, ട്രംപിന്റെ ജനകീയ കുരിശ് യുദ്ധത്തിന്റെ മാതൃകയിൽ ഫാം ആൻഡ് ഫ്രീഡം വിഭാഗം എന്നറിയപ്പെടാൻ തുടങ്ങി.
അതുപോലെ തന്നെയാണ് അനുദിനം വർദ്ധിച്ച് വരുന്ന ഭവന നിർമ്മാണ ചെലവുകളും വിലക്കയറ്റവും അരിസോണയിലെ വോട്ടർമാരെ സ്വാധീനിച്ചത്. ട്രംപിന്റെ കാലമായിരുന്നു ഭേദപ്പെട്ടത് എന്നാണ് അവർക്ക് തോന്നിയത്. സ്വിംഗ് സ്റ്റേറ്റുകൾ അഥവാ എങ്ങോട്ട് വേണമെങ്കിലും തിരിയാവുന്ന സംസ്ഥാനങ്ങളായി കണക്കാക്കപ്പെടുന്ന അരിസോണ 2016-ൽ ട്രംപിന് നേരിയ വിജയം നൽകിയെങ്കിലും 2020-ൽ ബൈഡനൊപ്പം നിന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ വീണ്ടും ട്രംപിന്റെ മുന്നേറ്റമാണ് അവിടെ കാണുന്നത്.
ട്രംപിനെതിരെയുള്ള വ്യക്തിപരമായ ആരോപണങ്ങളിലോ അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുള്ള ക്രിമിനൽ വിധികളിലോ, ഇനിയും വിധി വരാത്ത കേസുകളിലൊ അമേരിക്കൻ ജനത അത്ര ശ്രദ്ധ കൊടുത്തില്ല എന്ന് വേണം മനസിലാക്കാൻ. ട്രംപ് നടത്തിയ വാചാടോപങ്ങളിലാണ് അമേരിക്ക ശ്രദ്ധയൂന്നിയത്. ജനങ്ങൾക്ക് അവരുടെ തൊഴിലും ഭൂമിയും സമ്പദ്‌വ്യവസ്ഥയും വിശ്വാസവും സംരക്ഷിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗവും അതുവഴി അടിസ്ഥാനപരമായ നിലനിൽപ്പിന് വേണ്ടിയുള്ള ഒരു ജീവന്മരണ പേരാട്ടവുമായി ഈ തിരഞ്ഞെടുപ്പിനെ മാറ്റിയെടുക്കാൻ ട്രംപിന് കഴിഞ്ഞു. ‘യേശു എന്റെ രക്ഷകനും ട്രംപ് എന്റെ പ്രസിഡന്റുമാണ്’ എന്നാക്രോശിക്കുന്ന ടി ഷേർട്ടുകളുമായി തെരുവിലിറങ്ങുന്ന ഒട്ടേറെ പേരെ കാണാമായിരുന്നു.
രാഷ്ട്രീയത്തേയും മതത്തേയും സമർത്ഥവും ഫലപ്രദവുമായി സംയോജിപ്പിക്കാൻ ട്രംപിന് എളുപ്പം സാധിക്കുമായിരുന്നു. ക്രിസ്തീയ ബിംബങ്ങൾ നിറഞ്ഞതാണ് എപ്പോഴും ട്രംപ് നടത്തുന്ന രാഷ്ട്രീയ പ്രസംഗങ്ങൾ. വിശ്വാസികൾ നിറഞ്ഞ രാജ്യത്ത് ജനങ്ങളെ കൈയ്യിലെടുക്കാനും വെള്ളക്കാരായ ജനസമൂഹത്തിൽ വിശ്വാസിയെന്ന് നിലയിലു്‌ളള തന്റെ വ്യക്തിത്വം ഉറപ്പിക്കാനും ഇത് ട്രംപിനെ സഹായിച്ചു. പ്രകടനപരവും പലപ്പോഴും നാടകീയവുമായിരുന്നു ട്രംപിന്റെ പ്രസംഗങ്ങൾ.
തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്തും ചെയ്യുക എന്നതായിരുന്നു ട്രംപിന്റെ പ്രചരണത്തിന്റെ രീതി. ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികൾ അതുകൊണ്ട് തന്നെ ജനങ്ങൾക്ക് പ്രിയപ്പെട്ടതുമായിരുന്നു. പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലാത്ത, പലപ്പോഴും ആണത്ത അഹന്തയുള്ള വ്യക്തിത്വമായി പലരും ട്രംപിനെ കണക്കാക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് പദവിയിലേയ്ക്ക് മത്സരിക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ സ്ത്രീക്കെതിരെ വിജയപ്പിക്കാൻ പോന്ന ആർഷണത്തമുള്ള ഒരാളായാണ് ട്രംപിനെ പുരുഷന്മാർ കണ്ടത് എന്ന് വേണം കരുതാൻ. അങ്ങനെയാണ് റിപബ്ലിക്കൻ പാർട്ടിക്കാർ സെനറ്റും കോൺഗ്രസും വിജയിക്കുകയും ഡോണാൾഡ് ട്രംപിന് സംശയരഹിതമായ മേൽകൈ ലഭിക്കുകയും ചെയ്തത്. അമേരിക്കയുടെ ഈ പുതിയ കാലത്ത് രാജ്യത്തെ മഹത്വത്തിലേയ്ക്ക് സമഗ്രമായി തിരിച്ചെത്തിക്കാനുള്ള പിന്തുണയായിരുന്നു ഇത്. Trump’s victory
content summary; Trump’s victory and America’s alienation from democratic values