ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കുടിയേറ്റത്തിനായി തെരഞ്ഞെടുക്കുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് കാനഡ. കൃഷി, നിർമ്മാണം തുടങ്ങിയ രാജ്യത്തെ പല വ്യവസായങ്ങളിലും, മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന താൽക്കാലിക തൊഴിലാളികളെയാണ് കാനഡ ആശ്രയിക്കുന്നത്. ഈ തൊഴിലാളികൾ പലപ്പോഴും തലത്തിലെ ദരിദ്ര രാജ്യങ്ങളിൽ നിന്നാണ് വരുന്നത്, അവർക്ക് സാധാരണയായി കനേഡിയൻ തൊഴിലാളികളുടേതിന് സമാനമായ അവകാശങ്ങളും പരിരക്ഷകളും ഉണ്ടായിരിക്കില്ല.Canada’s use of migrant workers
ഇതിനുപിന്നാലെ വിദേശത്തു നിന്നുള്ള തൊഴിലാളികളുടെ അമിത ഉപയോഗം ആധുനിക അടിമത്തത്തിലേക്കാണ് വഴി വയ്ക്കുന്നതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുഎൻ വിദഗ്ധൻ. ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ മുതലെടുത്ത് കമ്പനികൾ പണം ലാഭിക്കുകയാണെന്ന് ടോമോയ ഒബോകാറ്റയുടെ യുഎൻ റിപ്പോർട്ട് കണ്ടെത്തി. ഈ തൊഴിലാളികളെ വിവേചനപരമായ സമീപനവും, കൂടാതെ കമ്പനികൾ അവരെ ചൂഷണം ചെയ്യുന്നതായും പറയുന്നു.
കാനഡയുടെ പ്രോഗ്രാമിനെക്കുറിച്ച് അറിയാൻ ഒട്ടാവ, മോൺക്‌ടൺ, മോൺട്രിയൽ, ടൊറൻ്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങൾ ഒബോകാറ്റ സന്ദർശിച്ചു, ഈ പ്രോഗ്രാം വർഷങ്ങളായി നിലവിലുണ്ട്. ഈ പ്രോഗ്രാം പ്രധാനമായും മെക്സിക്കോ, ഗ്വാട്ടിമാല, ജമൈക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവരുന്നു. രാജ്യത്തുടനീളം, തൊഴിലാളികൾ കടക്കെണിയിൽ അകപ്പെട്ടതായി അദ്ദേഹം കണ്ടെത്തി. പ്രോഗ്രാമിൽ പങ്കെടുക്കാൻ പലരും പണം കടം വാങ്ങുകയും അവരുടെ കനേഡിയൻ വേതനത്തെ ആശ്രയിച്ച് കുടിശ്ശിക വരുത്തുകയും ചെയ്തു.
തൊഴിലാളികൾ വൈകാരികവും ശാരീരികവുമായ ദുരുപയോഗമാണ് തൊഴിലിടങ്ങളിൽ നേരിട്ട് കൊണ്ടരിക്കുന്നത്. തുച്ഛമായ വേതനം മുതൽ അപകടകരമായ തൊഴിലിടങ്ങൾ, ദീർഘനേര ഷിഫ്റ്റുകൾ, ലൈംഗിക പീഡനവും ചൂഷണവും ഉൾപ്പെടെ നിരവധി കഥകൾ അദ്ദേഹം തൊഴിലാളികളിൽ നിന്ന് കേട്ടിരുന്നു. ആധുനിക കാലത്തെ അടിമത്വത്തിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളാണ് താൽക്കാലിക വിദേശ തൊഴിലാളി പരിപാടി സൃഷ്ടിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഇത് തൊഴിലുടമകൾക്ക് വലിയ രീതിയിൽ അധികാരം നൽകുകയും തൊഴിലാളികൾക്ക് അടിസ്ഥാന അവകാശം പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നു.
നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരു തൊഴിലുടമയ്ക്ക് പ്രാദേശിക തൊഴിലാളികളെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ വിദേശ തൊഴിലാളികളെ മേഖലകളിലേക്ക് കൊണ്ടുവരാൻ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം അനുവദിക്കുന്നു. മുൻകാലങ്ങളിൽ കാർഷിക മേഖല പ്രധാനമായും ആശ്രയിച്ചിരുന്നത് സീസണൽ കുടിയേറ്റ തൊഴിലാളികളെയാണ്.
എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം, 239,646 താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമകൾക്ക് അംഗീകാരം ലഭിച്ചിരുന്നു. കണക്കനുസരിച്ച് 2018-ൽ 108,988 പേരെ നിയമിച്ചതിൻ്റെ ഇരട്ടിയിലധികം. ഫാസ്റ്റ് ഫുഡ്, നിർമ്മാണം തുടങ്ങി പല മേഖലകളിലെയും തൊഴിലാളി ക്ഷാമം നികത്താൻ തൊഴിലുടമകൾ ഇവരെയാണ് കൂടുതലായി ആശ്രയിക്കുന്നത്. 2018 മുതൽ ഹെൽത്ത് കെയർ മേഖലയിൽ കുറഞ്ഞ വേതനത്തിന് നിയമനം ലഭിച്ച ആളുകളുടെ എണ്ണം 15,000 ശതമാനത്തിലധികം വർധിച്ചതായും കണക്കുകൾ പറയുന്നു.
കൊറോണ മഹാമാരികലത്താണ് വിദേശ തൊഴിലാളി സമ്പ്രദായത്തിൽ നടക്കുന്ന ദുരുപയോഗത്തെയും ചൂഷണത്തെയും കുറിച്ച് വ്യാപകമായ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത്. തൊഴിലാളികൾ ദീർഘകാലമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച് അവകാശ സംഘടനകൾ ആശങ്കാകുലരാണെന്ന് ജസ്റ്റിസ് ഫോർ മൈഗ്രൻ്റ് വർക്കേഴ്സിൽ നിന്നുള്ള ക്രിസ് രാംസരൂപ് പറഞ്ഞു. വർഷങ്ങളോളം തൊഴിലാളികൾ നേരിട്ട വിവേചനത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ അവഗണിക്കപ്പെട്ടു. എന്നാൽ ആ അവഗണനയുടെ കണക്കെടുപ്പിൻ്റെ ദിവസം എന്നാണ് അദ്ദേഹം ഒബോകാറ്റയുടെ റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്. “ഞങ്ങളുടെ നിരാശ ചൂഷണത്തെക്കുറിച്ചല്ല, മറിച്ച് ഈ തൊഴിലാളികൾ നേരിടുന്ന വംശീയ മാനുഷികവൽക്കരണത്തെക്കുറിച്ചാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോഗ്രാമിന് കീഴിൽ, തൊഴിലാളികൾക്ക് ഒരു പ്രത്യേക തൊഴിലുടമയ്ക്ക് വേണ്ടി മാത്രമേ പ്രവർത്തിക്കാൻ കഴിയൂ, അതിനാൽ അവർക്ക് മികച്ച ശമ്പളമുള്ള ജോലികളിലേക്ക് മാറാൻ കഴിയില്ല. കാനഡയുടെ സാമൂഹിക സഹായ പ്രോഗ്രാമുകളിലേക്ക് അവർ പണമടച്ചാലും, അവർക്ക് ആ ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗം അവർക്ക് സ്ഥിരതാമസം നൽകുന്നതാണെന്നും ഒബോകാറ്റ പറഞ്ഞു.
എന്നാൽ, ഇത് ഫെഡറൽ സർക്കാർ അംഗീകരിച്ചിട്ടില്ല. പകരം, കാനഡയുടെ തൊഴിൽ മന്ത്രി പ്രോഗ്രാമിൻ്റെ മേൽനോട്ടം വർദ്ധിപ്പിക്കുമെന്നും നിർദ്ദിഷ്ട തൊഴിൽ മേഖലകൾക്ക് ബാധകമായ വർക്ക് പെർമിറ്റുകൾ പരിഗണിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേ സമയം രാംസരൂപിൻ്റെ അഭിപ്രായത്തിൽ, നിർദിഷ്ട മാറ്റങ്ങൾ തൊഴിലാളികളുടെ ശക്തിയെ ദുർബലപ്പെടുത്താനുള്ള ഒരു വഴി മാത്രമാണ്. ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നത് അപലപനീയമാണെന്നും അദ്ദേഹം പറയുന്നു.
Content summary; UN envoy calls Canada’s use of migrant workers ‘breeding ground for slavery’ Canada’s use of migrant workers