June 04, 2026 |
Share on

‘എന്റെ വീട്ടില്‍ ബൈബിളും ഖുറാനും ഗീതയുമുണ്ട്. പക്ഷേ ആരും മതത്തിന്റെ ഭാഷ സംസാരിക്കുന്നത് കേട്ടിട്ടില്ല’

ഇത് ഒരു ഒന്‍പത് വയസ്സുക്കാരിയുടെ പ്രസംഗത്തില്‍ നിന്നുള്ള വാചകമാണ്. ഇത് മാത്രമല്ല കശ്മീരിലെ കത്വവയിലെ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവവും നമ്മുടെ രാജ്യത്തിന്റെ അവസ്ഥകളെ കുറിച്ചും ഈ കുട്ടി നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘എന്റെ വീട്ടില്‍ ബൈബിളും ഖുറാനും ഭഗവദ്ഗീതയുമുണ്ട്. നിലവിളക്കും മെഴുകുതിരിയുമുണ്ട്. പക്ഷേ ആരും മതത്തിന്റെ ഭാഷ സംസാരിക്കുന്നത് കേട്ടിട്ടില്ല’ ഇത് ഒരു ഒന്‍പത് വയസ്സുക്കാരിയുടെ പ്രസംഗത്തില്‍ നിന്നുള്ള വാചകമാണ്. ഇത് മാത്രമല്ല കശ്മീരിലെ കത്വവയിലെ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവവും നമ്മുടെ രാജ്യത്തിന്റെ അവസ്ഥകളെ കുറിച്ചും ഈ കുട്ടി നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഓഗസ്റ്റ് 15-ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമത്തിന്റെ പ്രചാരണ ജാഥയില്‍ ജൂണ്‍ ശ്രീകാന്ത് എന്ന് കുട്ടിയുടെ പ്രസംഗമാണിത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ ശ്രീകാന്തിന്റെയും സോണിയുടേയും മകളായ ജൂണ്‍, മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ എല്‍.പി സ്‌കൂളിളിലെ നാലാം ക്ലാസിലാണ് പഠിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×