കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് മേജര്‍ ഋഷഭ് സിംഗ് സാംബിയാല്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മു എവിടെ പോയാലും സഹായത്തിനായി ഒപ്പം ചേരുന്ന ഋഷഭ് സിംഗ് സാംബിയാലിന് ജനശ്രദ്ധയും ഏറിയിരിക്കുകയാണ്. മുര്‍മുവിനൊപ്പം എപ്പോഴും കൂടെയുള്ള ഋഷഭ് സിംഗ് സാംബിയാലിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് (ADC) എന്ന നിലയിലാണ് ഋഷഭ് സിംഗ് ശ്രദ്ധ നേടിയിരിക്കുന്നത്. ഋഷഭിന്റെ അര്‍പ്പണബോധം ഇന്ത്യന്‍ സൈന്യത്തിന്റെ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതായി സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. നിരവധി ഫാന്‍ പേജുകളാണ് ഋഷഭിനായി സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
ജമ്മുവിലെ ഡോഗ്ര രാജ്പുത് കുടുംബത്തില്‍ ജനിച്ച മേജര്‍ സാംബിയാല്‍, ചെറുപ്പം മുതലേ സൈനിക മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ് വളര്‍ന്നത്. 2021 ല്‍ ജാട്ട് റെജിമെന്റിന്റെ കമാന്റഡിംഗ് ക്യാപ്റ്റനായിരിക്കെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗില്‍ നിന്ന് ‘ബെസ്റ്റ് മാര്‍ച്ചിംഗ് കണ്ടിഞ്ചന്റ് ട്രോഫി’ നേടിയിരുന്നു. ഈ വിജയം അദ്ദേഹത്തെ പിന്നീട് രാഷ്ട്രപതിയുടെ എയ്ഡ്-ഡി-ക്യാമ്പ് (ADC) സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ സഹായിച്ചു.
ഈ പദവിയില്‍, രാഷ്ട്രപതിയെ ഔദ്യോഗികവും, ഭരണപരവുമായ കാര്യങ്ങളില്‍ സഹായിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം ഈ സ്ഥാനം വഹിക്കുന്നു. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന് ലഭിച്ച പ്രശസ്തി, സായുധ സേനയോടുള്ള പൊതുജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മേജര്‍ സാംബ്യാലിന്റെ ജീവിതം, പ്രൊഫഷണലിസം, അര്‍പ്പണബോധം, ധീരത എന്നിവയുടെ പ്രതീകമാണ്. അദ്ദേഹത്തിന്റെ യാത്ര, ഇന്ത്യയുടെ സൈനിക പൈതൃകത്തെ പുതിയ തലമുറയുമായി ബന്ധിപ്പിക്കുകയും, രാജ്യത്തിന് സേവനം ചെയ്യുന്നതിനുള്ള പ്രചോദനമായി മാറുകയും ചെയ്യുന്നു.
ഇപ്പോള്‍ പ്രസിഡന്റിന്റെ എഡിസി ആയി സേവനമനുഷ്ഠിക്കുന്ന സാംബിയാല്‍, ഒരു ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന് ലഭിക്കാവുന്ന ഏറ്റവും വിശിഷ്ടമായ പദവികളില്‍ ഒന്നാണ് വഹിക്കുന്നത്. പ്രസിഡന്റ്, ഗവര്‍ണര്‍മാര്‍ അല്ലെങ്കില്‍ സൈനിക ഉദ്യോഗസ്ഥര്‍ പോലുള്ള വിഐപികളുടെ വ്യക്തിപരമായ സഹായിയായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് എഡിസി. Viral on Social Media: Who is Rishabh Singh Sambyal
Content Summary: Viral on Social Media: Who is Rishabh Singh Sambyal
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.