May 21, 2025 |

വാഷിംഗ്ടണ്‍ പോസ്റ്റ് എഡിറ്ററുടെ രാജിക്ക് പിന്നില്‍; ബ്രിട്ടീഷ് ഫോണ്‍ ഹാക്കിംഗ് ആര്‍ട്ടിക്കള്‍

സാലി ബുസ്ബിയാണ് രാജിവച്ചത്

അന്താരഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിൻ്റെ എക്സിക്യൂട്ടീവ് എഡിറ്റർ സാലി ബുസ്ബ രാജി വച്ചു. പോസ്റ്റിൻ്റെ ഉടമയും ആമസോണിൻ്റെ സ്ഥാപകനുമായ ജെഫ് ബെസോസ് പുതിയ ചീഫ് എക്സിക്യൂട്ടീവ് എഡിറ്ററായി വില്ല്യം ലൂയിസിനെ നിയമിച്ചിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചയതെന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. Washington Post Editor

കഴിഞ്ഞ ഞായറഴ്ച്ചയാണ് അന്താരഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിൻ്റെ എക്സിക്യൂട്ടീവ് എഡിറ്റർ രാജി വക്കുന്നത്. രാജിവയ്ക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ്, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവുമായുള്ള പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. മെയ് പകുതിയോടെ, പോസ്റ്റിൻ്റെ ചീഫ് എക്‌സിക്യൂട്ടീവായ വില്ല്യം ലൂയിസുമായി ബ്രിട്ടീഷ് ഹാക്കിംഗ് അഴിമതിയെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

റൂപർട്ട് മർഡോക്കിൻ്റെ ചില ടാബ്ലോയിഡ് പത്രങ്ങൾക്കെതിരെ ഹാരി രാജകുമാരനും മറ്റും ദീർഘകലമായി ബ്രിട്ടീഷ് കോടതിയിൽ നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിൽ ജഡ്ജിയുടെ വിധി കവർ ചെയ്യാൻ ന്യൂസ് റൂം ആലോചിക്കുന്നതായി എഡിറ്റർ സാലി ബുസ്ബി, വില്ല്യം ലൂയിസിനെ അറിയിച്ചിരുന്നു. പത്രങ്ങളിൽ ഹാക്കിംഗിൻ്റെ തെളിവുകൾ മറച്ചുവെച്ചതിന് കുറ്റാരോപിതരായ എഡിറ്റർമാരുടെ പട്ടിക ഈ വിധി പ്രസ്തവനയിലാണ് കോടതി വ്യക്തമാക്കുക. ഇതിൽ ലൂയിസിന്റെ പേര് കൂടി ഉൾപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ താൻ ഉൾപ്പെട്ട കേസിൽ കവറേജ് നൽകേണ്ടെന്ന് വില്ല്യം ലൂയിസ് വാദിച്ചിരുന്നു.

വിഷയത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുമെന്ന നിലപടിൽ ബുസ്ബി ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ സംഭവം കാര്യമായി അലട്ടിയ ബുസ്ബി വിഷയത്തെ എങ്ങനെ കൈ കാര്യം ചെയ്യണമെന്ന് സ്ഥാപനത്തിന് പുറത്തുള്ള വിശ്വസ്തരുമായി ചർച്ച ചെയ്തിരുന്നു. മെയ് 21 ന്, പുറത്തുവന്ന വിധിന്യായത്തിൽ വില്ല്യമിനെ കേസിൽ പ്രതിചേർക്കുമെന്ന് കോടതി വ്യക്തമാക്കി.  വിധി പുറത്തുവന്ന ദിവസം കേസിനെ ആസ്പദമാക്കി പോസ്റ്റ് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ലേഖനം പ്രസിദ്ധീകരിക്കുന്നതിൽ വില്ല്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ഈ സംഭവത്തോടെ സാലി ബുസ്ബിയുടെ ജോലിയിൽ പല ഭാഗത്തു നിന്നുള്ള സമർദ്ദങ്ങൾ സ്ഥിരമായി തുടങ്ങി. ഇതിനു പിന്നാലെയാണ് രാജി.

രാജിവയ്‌ക്കാനുള്ള അവരുടെ തീരുമാനം പ്രമുഖ വാർത്താ സ്ഥാപനങ്ങളിലൊന്നിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. കോടതിവിധിയുമായി ബന്ധപ്പെട്ടുണ്ടായ ഇടപെടലല്ല രാജിയുടെ പ്രാഥമിക കാരണമെന്ന് ന്യൂ യോർക്ക് ടൈംസ് ചൂണ്ടികാണിക്കുന്നു. ഏപ്രിലിൽ ന്യൂസ് റൂം പുനഃസംഘടിപ്പിക്കാനുള്ള വില്ല്യം ലൂയിസ് പദ്ധതികൾ പങ്കുവച്ചതോടെ, പോസ്റ്റിൽ ജോലി തുടരുന്ന കാര്യം ബുസ്ബിയുടെ പരിഗണയിലുണ്ടായിരുന്നു. എഡിറ്റോറിയലിൽ നടപ്പിലാക്കിയ മാറ്റങ്ങൾ അനുസരിച്ചു സോഷ്യൽ മീഡിയയിലും സർവീസ് ജേണലിസത്തിലും പ്രാധാന്യം നൽകുന്ന ഒരു ഡിവഷന്റെ ജോലി കൂടി ബുസ്‌ബിക്ക് നൽകിയിരുന്നു. നിലവിൽ എക്സിക്യൂട്ടീവ് എഡിറ്റർ തസ്തികയിലിരിക്കുന്ന ബുസ്‌ബി വാർത്താ റിപ്പോർട്ടിൻ്റെ എല്ലാ ഭാഗങ്ങളുടെയും ചുമതല വഹിക്കുന്നുണ്ട്. എന്നാൽ ആ ചുമതല മറ്റൊരാൾക്ക് നൽകി കൊണ്ട് തന്റെ യോഗ്യതയെ തരം താഴ്ത്തിയതായാണ് ബുസ്‌ബി വിലയുരുത്തുന്നത്.

വായനക്കാരുടെ കുത്തനെയുള്ള ഇടിവും ദശലക്ഷക്കണക്കിന് ഡോളറിൻ്റെ വാർഷിക നഷ്ടവും മൂലം പ്രസിദ്ധീകരണം റീമേക്ക് ചെയ്യുന്നതിന് വേണ്ടിയാണ് കഴിഞ്ഞ വർഷം അവസാനം ദ പോസ്റ്റിൻ്റെ ഉടമയും ആമസോണിൻ്റെ സ്ഥാപകനുമായ ജെഫ് ബെസോസ് വില്ല്യം ലൂയിസിനെ നിയമിക്കുന്നത്. വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിക്കുന്ന ന്യൂസ് കോർപ്പിൻ്റെ ഡൗ ജോൺസിൻ്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്ന ലൂയിസ്, ബിസിനസ്സ് പരിഷ്‌ക്കരിക്കാനുള്ള തന്ത്രം രൂപപ്പെടുത്തുകയാണ്. എഡിറ്റോറിയൽ റാങ്കുകളെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. രാഷ്ട്രീയം, ബിസിനസ്സ്, മറ്റ് വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു പ്രധാന ന്യൂസ് റൂം, ഒപ്പീനിയൻ ഉൾകൊള്ളിക്കുന്ന ഒരു വിഭാഗം, വീഡിയോ സ്റ്റോറിടെല്ലിംഗ്, സോഷ്യൽ മീഡിയയിലും ആരോഗ്യവും ജീവിതശൈലി കവറേജും ഉൾപ്പെടെ കവർ ചെയ്യുന്ന ഒരു പുതിയ ഡിവിഷനും. (പോസ്റ്റ് നിലവിൽ വാർത്തയും അഭിപ്രായവും എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.)

സോഷ്യൽ മീഡിയയും സർവീസ് ജേണലിസം കൈ കാര്യം ചെയ്യുന്ന ഡിവിഷൻ വില്ല്യം ബുസ്‌ബിക്ക് നൽകാനാണ് തീരുമാനിച്ചത്. പിന്നീട്‌ പ്രധാന വാർത്തകളുടെ വിഭാഗം കൈകാര്യം ചെയ്യാനായി തനിക്കൊപ്പം പ്രവർത്തിച്ചിരുന്ന ദി ഡെയ്‌ലി ടെലിഗ്രാഫിൻ്റെ എഡിറ്ററായ റോബർട്ട് വിൻനെറ്റിനെ അദ്ദേഹം നിയമിക്കുകയായിരുന്നു.

മർഡോക്കിൻ്റെ ന്യൂസ് ഓഫ് ദ വേൾഡ് ടാബ്ലോയിഡിലെ റിപ്പോർട്ടർമാർ രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും രാജകുടുംബാംഗങ്ങളുടെയും വോയ്‌സ് മെയിലുകൾ ഹാക്ക് ചെയ്‌തുവെന്ന പത്ത് വർഷം മുമ്പ് നടന്ന വെളിപ്പെടുത്തലുകളാണ് കേസിന് ആസ്പദമായത്.

content summary; Clash Over Phone Hacking Article Preceded Exit of Washington Post Editor Washington Post Editor

Leave a Reply

Your email address will not be published. Required fields are marked *

×