UPDATES

കിട്ടിയത് കൈകളില്ലാത്ത ശരീരം; അമ്മ മുതലക്കുളത്തിലെറിഞ്ഞ കുഞ്ഞിന് ദാരുണാന്ത്യം

ഒരു രാത്രിയ്ക്ക് ശേഷമാണ് കൈയില്ലാത്ത, മുതലയുടെ ആക്രമണത്തില്‍ വികൃതമായ കുഞ്ഞുശരീരം കിട്ടിയത്

                       

ഊമയെ പ്രസവിച്ചതെന്തിന്? എന്ന ഭര്‍ത്താവിന്റെ നിരന്തരമുള്ള ചോദ്യം ചെയ്യലും വഴക്കും കാരണം സംസാര ശേഷിയില്ലാത്ത മകനെ മുതലകുളത്തിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന് അമ്മ. മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കൈകളില്ലാത്ത നിലയില്‍ പോലിസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് കണ്ടെത്തി.ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലിയിലാണ് സംഭവം. കാളീനദിയിലെ മുതല സംരക്ഷണ കേന്ദ്രത്തിലെത്തുന്ന ജലാശയത്തിലേക്കാണ് 26കാരി സാവിത്രിയാണ് കുഞ്ഞിനെ എറിഞ്ഞത്.

ഊമയായ കുഞ്ഞിനെ മുതലക്കുളത്തിലെറിയാന്‍ ഭര്‍ത്താവ് വഴക്കിടുമ്പോള്‍ ഇവരോട് പറയാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഭര്‍ത്താവുമായുള്ള വഴക്കില്‍ വീട് വിട്ട് ഇറങ്ങിയ സാവിത്രി കുഞ്ഞിനെ ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരും മുതലക്കുളത്തിലെ ജീവനക്കാരും അറിയിച്ചതിനെ തുടര്‍ന്ന പോലിസ് എത്തി തിരച്ചില്‍ നടത്തി. രാത്രി ആയതിനാല്‍ കുട്ടിയെ കണ്ടെത്താനായില്ല. ഒരു രാത്രിയ്ക്ക് ശേഷമാണ് കൈയില്ലാത്ത, മുതലയുടെ ആക്രമണത്തില്‍ വികൃതമായ കുഞ്ഞുശരീരം കിട്ടിയത്. ശരീരം നിറയെ മുതലയുടെ ആക്രമണത്തിലേറ്റ പാടുകളായിരുന്നു. മരണകാരണം പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമെ സ്ഥിരീകരിക്കാനാവു എന്ന് പോലിസ് പറഞ്ഞു. പീനല്‍ കോഡ് 109, 302 എന്നിവ പ്രകാരം ദമ്പതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി പോലിസ് കേസെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു.

 

content summary; Woman Throws Son, 6, Into Crocodile-Infested River, Body Found Day Later

Share on

മറ്റുവാര്‍ത്തകള്‍