Continue reading “ബിജെപി എംഎല്‍എ ഭാര്യക്കു പിറന്നാള്‍ സമ്മാനം കൊടുത്തത് അഞ്ചരക്കോടിയുടെ ലംബോര്‍ഗിനി”

" /> Continue reading “ബിജെപി എംഎല്‍എ ഭാര്യക്കു പിറന്നാള്‍ സമ്മാനം കൊടുത്തത് അഞ്ചരക്കോടിയുടെ ലംബോര്‍ഗിനി”

"> Continue reading “ബിജെപി എംഎല്‍എ ഭാര്യക്കു പിറന്നാള്‍ സമ്മാനം കൊടുത്തത് അഞ്ചരക്കോടിയുടെ ലംബോര്‍ഗിനി”

">

UPDATES

ബിജെപി എംഎല്‍എ ഭാര്യക്കു പിറന്നാള്‍ സമ്മാനം കൊടുത്തത് അഞ്ചരക്കോടിയുടെ ലംബോര്‍ഗിനി

                       

അഴിമുഖം പ്രതിനിധി

ബിജെപി എംഎല്‍എ ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി കൊടുത്തത് അഞ്ചരക്കോടി വിലമതിക്കുന്ന ലംബോര്‍ഗിനി, അതും കാവിനിറത്തിലുള്ളത്. സമ്മാനം കിട്ടിയ കാറുമായി ട്രയല്‍ റണ്ണിനിറങ്ങിയ ഭാര്യയാകട്ടെ ആദ്യത്തെ ഓടിക്കലില്‍ തന്നെ അതൊരു ഓട്ടോയില്‍ കൊണ്ടു ചെന്ന് ഇടിക്കുകയും ചെയ്തു. ഭാഗ്യത്തിന് ആര്‍ക്കും പരിക്കില്ല.

മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ മണ്ഡലമായി മിര-ഭയന്ദറില്‍ നിന്നുള്ള എംഎല്‍എ നരേന്ദ്ര മേത്തയാണ് ഭാര്യ സുമന് ഒരു അപ്രതീക്ഷിത പിറന്നാള്‍ സമ്മാനമായി ലംബോര്‍ഗിനി കൊടുത്തത്. ഓഗസ്റ്റ് 27 നായിരുന്നു സുമന്റെ പിറന്നാള്‍. ഭാര്യക്ക് പിറന്നാള്‍ സമ്മാനം കൊടുത്തകാര്യം എംഎല്‍എ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയില്‍ ഭയന്ദര്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സെവന്‍ ഇലവന്‍ അക്കാദമി സ്‌കൂളില്‍ നിന്നും കാറുമായി പുറത്തിറങ്ങിയ സുമന് വളവു തിരിയുന്നതിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതും ഓട്ടോറിക്ഷയില്‍ ചെന്നിടിക്കുന്നതും. കാര്‍ നല്ല വേഗതിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സ്‌കൂളിനു മുന്‍വശത്തായി പാര്‍ക്കു ചെയ്തിരുന്ന ഒരു സ്റ്റേഷനറി സാധനങ്ങളുമായി വന്ന ഓട്ടോയിലാണ് കാര്‍ ചെന്നിടിച്ചത്. അപകടത്തെ തുടര്‍ന്നു സാരമായ കേടുപാടുകള്‍ സംഭവിച്ച ഓട്ടോയുടെ ഡ്രൈവര്‍ കോപാകുലനായി സുമനു നേരെ തിരിഞ്ഞെങ്കിലും അവര്‍ ഭയചകിതയായി കാറില്‍ തന്നെ ഇരിക്കുകയായിരുന്നു. ഈ സമയം തന്നെ എംഎല്‍എ സ്ഥലത്തെത്തി കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലാക്കി. കേടുപാടുകള്‍ തീര്‍ക്കാന്‍ ആവശ്യമായ പണം ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കി കേസും കൂട്ടവുമൊന്നും ഉണ്ടാക്കാന്‍ നില്‍ക്കാതെ അയാളെ സമാധനപ്പെടുത്തി അയക്കാനും മേത്തയ്ക്കു കഴിഞ്ഞു. കാര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കേസ് വന്നിരുന്നെങ്കില്‍ അതു സുമനു തലവേദനയാകുമായിരുന്നു.

എന്നാല്‍ ഈ അപകടവിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ മേത്ത ഭാര്യയുടെ ഡ്രൈവിംഗ് പാടവത്തെ പുകഴ്ത്തുകയാണ് ഉണ്ടായത്. എന്റെ ഭാര്യക്ക് 18 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടെന്നും ഔഡിയുള്‍പ്പെടെയുള്ള ഇറക്കുമതി കാറുകള്‍ അവര് ഓടിച്ചിട്ടുണ്ടെന്നുമാണ് മേത്തയുടെ വാദം.

Related news


Share on

മറ്റുവാര്‍ത്തകള്‍