ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള പാപ്പൽ കോൺക്ലേവിന് മെയ് 7ന് ആരംഭം കുറിക്കുകയാണ്. തിങ്കളാഴ്ച്ച ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനമായത്. വോട്ടവകാശമുള്ള 80 വയസ്സിന് താഴെയുള്ള 135 കര്‍ദിനാള്‍മാർ യോഗത്തിൽ പങ്കെടുക്കും. പാപ്പൽ കോൺക്ലേവ് സംബന്ധിച്ച ചർച്ചകൾക്കിടയിൽ നിന്ന് കർദിനാൾമാരിൽ ഒരാളായ ആഞ്ചലോ ബെസിയു മാത്രം വിട്ടു നിന്നേക്കുമെന്നാണ് സൂചന. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് അടുത്തയാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള രഹസ്യ കോൺക്ലേവിൽ താൻ പങ്കെടുക്കില്ലെന്ന് ഇറ്റാലിയൻ കർദ്ദിനാളായ ബെസിയും തന്നെയാണ് അറിയിച്ചത്.
മുൻപ് വത്തിക്കാനിലെ ഒരു സാമ്പത്തിക അഴിമതിയിലെ ബന്ധമാരോപിച്ച് കർദിനാൾ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതായിരുന്നു ആഞ്ചലോ ബെസിയു. കുറ്റാരോപിതനായ ആഞ്ചലോ ബെസിയുവിനെ പുറത്താക്കിയത് ഫ്രാൻസിസ് മാർപാപ്പയായിരുന്നു. “സഭയുടെ വിശുദ്ധി മനസിൽ സൂക്ഷിക്കുന്നതിനാൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇഷ്ടം അനുസരിക്കാനും കോൺക്ലേവിൽ പ്രവേശിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചു, എന്നാൽ എന്റെ നിരപരാധിത്വത്തിൽ ഇപ്പോഴും ഞാൻ ഉറച്ചുനിൽക്കുകയാണെന്ന് കർദ്ദിനാൾ പറഞ്ഞു.
വത്തിക്കാൻ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്ന ഏറ്റവും മുതിർന്ന കത്തോലിക്കാ സഭാ ഉദ്യോഗസ്ഥനായ കർദ്ദിനാൾ ആഞ്ചലോ ബെസിയു 2023 ഡിസംബറിൽ 5-1/2 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ബെസിയു നിഷേധിച്ചിരുന്നു.
ബെസിയുവിന്റെ സഭാ പദവി നിലനിർത്തുകയും വത്തിക്കാൻ അപ്പാർട്ട്മെന്റിലെ താമസം തുടരുന്നതിന് പോപ്പ് ഫ്രാൻസിസ് അനുമതി നൽകിയിരുന്നു. എന്നാൽ വത്തിക്കാൻ കർദിനാളുമാർക്ക് നൽകിയിരുന്ന ചില അവകാശങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന് കോൺക്ലേവിൽ പങ്കെടുക്കാന സാധിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത സൃഷ്ടിച്ചിരുന്നു. ബെസിയു പ്രശ്നം വീണ്ടും ഉയർന്നുവരുന്നതും ചർച്ചയാവുന്നതും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകളുടെ സാധ്യതാ പട്ടികയിൽ മുൻനിരയിൽ നിൽക്കുന്ന വത്തിക്കാനിലെ ഇറ്റാലിയൻ കർദ്ദിനാൾ പിയട്രോ പരോളിന് ഒരു തിരിച്ചടിയായി മാറിയേക്കാമെന്ന് വിലയിരുത്തലുകളുണ്ട്. പരോളിൻ നേതൃത്വം നൽകുന്ന, വത്തിക്കാന്റെ പ്രധാന ഭരണ, നയതന്ത്ര വകുപ്പായ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് ലണ്ടനിൽ 200 മില്യൺ ഡോളറിന് ഒരു കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ബെസിയു കേസ്.
മെയ് ഏഴിന് ഉച്ചയ്ക്ക് ശേഷമാണ് ആദ്യ ബാലറ്റ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ ആകും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകുക. നിശ്ചിത ഭൂരിപക്ഷം ലഭിക്കും വരെ കോൺക്ലേവ് തുടർന്നേക്കും. പാപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. കര്‍ദിനാള്‍ കാന്‍ഡലമെസ്സ നയിക്കുന്ന ധ്യാനത്തോടെയാണ് കോണ്‍ക്ലേവ് തുടങ്ങുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കും. എന്നാൽ ഇതെത്ര നാൾ നീണ്ടുനിൽക്കുമെന്നത് പ്രവചനാതീതമാണ്.
content summary: Cardinal convicted of financial fraud withdraws from conclave to elect new pope.