May 20, 2025 |

പാപ്പ മടങ്ങുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ അവസാനിച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. സെന്റ് മേരി മേജർ ബസിലിക്കയിലാണ് പാപ്പ അന്ത്യവിശ്രമം കൊള്ളുക. വിലപയാത്രയിൽ പതിനായിരങ്ങൾ അന്തിമോപചാരങ്ങൾ അർപ്പിച്ചിരുന്നു. സെന്റ് മേരി മേജർ ബസിലിക്കയിലേക്കുള്ള അന്ത്യയാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചത് വളരെ ചുരുക്കം ആളുകൾ മാത്രമാണ്.Funeral of pope francis

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവുമുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് 130 നേതാക്കൾ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന അന്ത്യശുശ്രൂഷയിൽ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യ യാത്രാമൊഴിയേകാൻ ലോകമെമ്പാടുമുള്ള നിരവധിയാളുകളാണ് വത്തിക്കാനിൽ എത്തിയത്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നായിരുന്നു സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ചടങ്ങുകൾ ആരംഭിച്ചത്. ലക്ഷക്കണക്കിന് ആളുകൾ എത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ മൃതദേഹ പേടം ഇന്നസെ അർധ രാത്രിയാണ് പൂട്ടി മുദ്ര വച്ചത്.

pope francis funeral

മാർപ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ പരിഷ്കരിച്ച് കൂടുതൽ ലളിതമാക്കിയിരുന്നു. അതിനാൽ സാധാരണ പാപ്പമാരുടെ സംസ്കാര ചടങ്ങിനേക്കാൾ ദൈർഘ്യം കുറഞ്ഞതായിരുന്നു ഇന്നത്തെ ശുശ്രൂഷ. ഒന്നര മണിക്കൂർ നീളുന്ന ദിവ്യബലിക്കുശേഷമായിരിന്നു സെൻറ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോയത്.

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയിൽ ഉയർന്നതും സമാധാനാഹ്വാനം. യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്ന് സംസ്കാര ശുശ്രൂഷയിലെ ധ്യാന പ്രസംഗത്തിൽ കർദിനാൾ ബാറ്റിസ്റ്റ പറഞ്ഞു.മതിലുകൾ അല്ല, പാലങ്ങൾ നിർമ്മിക്കാനാണ് പോപ്പ് ഫ്രാൻസിസ് ആഗ്രഹിച്ചത്.യുദ്ധങ്ങൾ എല്ലാവരുടെയും നാശത്തിൽ മാത്രമേ അവസാനിക്കുവെന്നും കർദിനാൾ ബാറ്റിസ്റ്റ പറഞ്ഞു. കർദിനാളിൻറെ വാക്കുകൾക്ക് പിന്നാലെ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ വൻ കരഘോഷമാണ് ഉയർന്നത്.

പതിനായിരങ്ങൾ അണമുറിയാതെ എത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ ശവപേടകം ഇന്നലെ അർധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ ചെയ്‌ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളിൽ വച്ചു.

pope francis funeral

കത്തോലിക്കാ സഭയുടെ കാമർലെംഗോയും (വസ്തു‌വകകളുടെ ചുമതലക്കാരൻ) അമേരിക്കയിൽ നിന്നുള്ള കർദിനാളുമായ കെവിൻ ഫാരലിന്റെ മുഖ്യകാർമികത്വത്തിൽ, മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 2.50 ലക്ഷം പേർ പാപ്പയെ അവസാനമായി കാണാനായി എത്തി. സംസ്‌കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു.

രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതികശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. മുർമു ഇന്ന് മറ്റു ലോകനേതാക്കൾക്കൊപ്പം സംസ്കാരച്ചടങ്ങിലും പങ്കെടുക്കും. കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്‌റ്റിൻ എന്നിവരും എത്തിയിരുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, അർജന്റീന പ്രസിഡൻ്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് തുടങ്ങിയവരും പങ്കെടുത്തു.Funeral of pope francis

content summary; Funeral of pope francis

Leave a Reply

Your email address will not be published. Required fields are marked *

×