കൊച്ചിയിലെ നവജാത ശിശുവിനെ കൊന്നത് അമ്മയെന്ന് റിപ്പോര്‍ട്ട്. ഇരുപത്തിമൂന്നുകാരിയായ യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം. ജനിച്ച് മൂന്ന് മണിക്കുറിനുള്ളില്‍ സമീപത്തെ ഫ്‌ലാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി കമ്മീഷണര്‍ പറഞ്ഞു. കൊലപാതകമാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകു.യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത യുവതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.
ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം
യുവതിയെ വൈദ്യസഹായത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
അതേസമയം, കേസില്‍ പോലിസിന് തുമ്പായത് ആമസോണ്‍ കൊറിയര്‍ കവര്‍. കുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞപ്പോള്‍ പൊതിഞ്ഞ കവറിലെ വിലാസം രക്തക്കറമൂലം വ്യക്തമായിരുന്നില്ല. ഒടുവില്‍ കവറിലെ ബാര്‍കോഡാണ് പ്രതിയിലേക്ക് പോലിസിനെ എത്തിച്ചത്. മകള്‍ ഗര്‍ഭിണിയായിരുന്നുവെന്നോ പ്രസവിച്ചതോ കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതോ രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. പുലര്‍ച്ചെ അഞ്ചുമണിയോടെ ടോയ്ലറ്റിനുള്ളിലായിരുന്നു പ്രസവിച്ചത്. അതിനുശേഷം മൂന്നുമണിക്കൂര്‍ കഴിഞ്ഞാണ് പൊക്കിള്‍ക്കൊടിപോലും മുറിക്കാത്ത കുഞ്ഞിനെ പാഴ്‌സല്‍ കവറിലാക്കി താഴേക്ക് വലിച്ചെറിഞ്ഞത്. പെട്ടെന്നുണ്ടായ പരിഭ്രാന്തിയില്‍ താഴേക്ക് എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു. കുഞ്ഞിന്റെ കഴുത്തില്‍ തുണിചുറ്റിയ പാടുണ്ട്. അതിനാല്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം താഴേക്ക് വലിച്ചെറിഞ്ഞതാണോ എന്നും സംശയമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
content summary; Kochi newborn death: Woman, parents in custody after police detect blood stain in washroom