UPDATES

പ്രവാസം

ഡ്യൂട്ടി ഫ്രീസ് ബിഗ് ടിക്കറ്റ് സിരീസ് നെറുക്കെടുപ്പ്‌; 27.6 കോടി രൂപ അടിച്ച മലയാളിയെ തേടി അബുദാബി

ഭാഗ്യശാലിയെ ജാക്ക്പോട്ട് കമ്പനിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ശ്രമിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

                       

അബുദാബിയിലെ ജാക്ക്പോട്ട് നെറുക്കെടുപ്പില്‍ 27.6 കോടി രൂപ സമ്മാനര്‍ഹനായ ഭാഗ്യശാലിയെ കമ്പനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷാര്‍ജയില്‍ താമസക്കാരനായ ഇന്ത്യന്‍ വംശജനായ ഷോജിത് കെ.എസ് നാണ് അബുദാബി ഡ്യൂട്ടി ഫ്രീസ് ബിഗ് ടിക്കറ്റ് സിരീസ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത്.

ഭാഗ്യശാലിയെ ജാക്ക്പോട്ട് കമ്പനിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ശ്രമിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഏപ്രില്‍ ഒന്നിനാണ് ഷോജിത് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. ഷോജിതിനെ ബന്ധപ്പെടാനുള്ള ശ്രമം തുടരുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ തേടി വീട്ടിലേക്ക് പോകും. ഷാര്‍ജയില്‍ ഷോജിത് താമസിക്കുന്ന സ്ഥലം അറിയാമെന്നും ബിഗ് ടിക്കറ്റ് റാഫില്‍ നടത്തിപ്പുകാരനായ റിച്ചാര്‍ഡ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നെറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ മങ്കേഷ് മെയ്ന്ദെയ്ക്ക് ബി.എം.ഡബ്ല്യൂ 220ഐ കാര്‍ ലഭിച്ചു. എട്ട് ഇന്ത്യക്കാര്‍ക്കും ഒരു പാകിസ്താനിക്കും സമാശ്വാസ സമ്മാനങ്ങള്‍ ലഭിച്ചുവെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മലയാളി ഡ്രൈവര്‍ ജോണ്‍ വര്‍ഗീസിന് 12 മില്യണ്‍ ദിര്‍ഹം ലോട്ടറി അടിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു മലയാളിയ്ക്കും അബുദാബിയില്‍ 12 മില്യണ്‍ ദിര്‍ഹം ലഭിച്ചിരുന്നു. 2017ല്‍ അബുദാബിയില്‍ നടന്ന മെഗാ ഭാഗ്യക്കുറി നെറുക്കെടുപ്പില്‍ എട്ട് ഇന്ത്യക്കാരടക്കം 10 പേര്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതം സമ്മാനം അടിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍