June 06, 2026 |
Share on

251 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുടെ ഉടമ മോഹിത് ഗോയല്‍ എട്ടാം ക്ലാസ് തോറ്റവനാണെന്ന് പോലീസ്

മോഹിത് ലിങ്കിഡ് ഇന്‍ ഉള്‍പ്പടെയുള്ള സൈറ്റുകളില്‍ നല്‍കിയിരിക്കുന്നത് ‘അമ്മിറ്റി യൂണിവേഴ്‌സിറ്റി’-യില്‍ മാര്‍ക്കറ്റിംഗില്‍ എംബിഎ ചെയ്‌തെന്നാണ്‌

ലോകത്തിലെ ഏറ്റവും വിലകുറവുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന ‘റിഗിംഗ് ബെല്‍സ്’ കമ്പിനിയുടെ ഉടമ മോഹിത് ഗോയല്‍ എട്ടാം ക്ലാസ് തോറ്റവനാണെന്ന് പോലീസ്. ഇവിടെ പോലീസുകാര്‍ക്ക് എന്തുകാര്യമെന്നായിരിക്കും ചിന്തിക്കുന്നത്. കാര്യമുണ്ട്. ഈ പശ്ചാത്തലം കൂടി ഒന്നു അറിഞ്ഞോളൂ- കഴിഞ്ഞ വര്‍ഷമായിരുന്നു ‘റിഗിംഗ് ബെല്‍സ്’ മാനേജിംഗ് ഡയറക്ടര്‍ മോഹിത് ‘ഫ്രീഡം 251’ പേരില്‍ 251 രൂപയ്ക്ക് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ എത്തുന്നു എന്ന പ്രചാരണം നടത്തിയത്.

മോഹിത് ലിങ്കിഡ് ഇന്‍ ഉള്‍പ്പടെയുള്ള സൈറ്റുകളില്‍ നല്‍കിയിരിക്കുന്നത് ‘അമ്മിറ്റി യൂണിവേഴ്‌സിറ്റി’-യില്‍ മാര്‍ക്കറ്റിംഗില്‍ എംബിഎ ചെയ്‌തെന്നും ‘വേസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി’-യില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിഗ്രിയും നേടിയെന്നാണ്. എന്നാല്‍ തട്ടിപ്പിന് ഗാസിയബാദ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കള്ളിവെളിച്ചത്തായത്.

മോഹിത് എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂവെന്നും ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രാവീണ്യം നേടിയെടുത്ത ഇയാള്‍ പറഞ്ഞുനടന്നിരുന്നത് താന്‍ അമിറ്റിയൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു. സത്യത്തില്‍ ഇയാള്‍ എട്ടാം ക്ലാസ് തോറ്റത്തുകൊണ്ടാണ് പഠനം അവസാനിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഷാമിലി ജില്ലയിലെ മധ്യവര്‍ത്തി കൂടുംബത്തില്‍പെട്ട ഒരാളാണ് മോഹിത്.

വ്യാഴാഴ്ചയായിരുന്നു മോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാസിയബാദിലെ അയാം എന്റര്‍പ്രൈസസ് കമ്പിനിയുടെ ഉടമസ്ഥനുള്‍പ്പടെ നാല് പേര്‍ ഇയാള്‍ക്കെതിരെ തട്ടിപ്പ് നടത്തിയതിന് പരാതി നല്‍കിയിരുന്നു.’ഫ്രീഡം 251′ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധപ്പെട്ട് 16 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് പരാതി.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Ya1Y6g

Leave a Reply

Your email address will not be published. Required fields are marked *

×