‘മോദി വിരോധി, ട്രംപിന്റെ പേടിസ്വപ്നം’: സൊഹ്‌റാൻ മംദാനിയുടെ നിലപാടുകൾ ചർച്ചയാകുമ്പോൾ

വീണ്ടും ചർച്ചയായി  മോദി വിരുദ്ധ പരാമർശങ്ങൾ  

പോസ്റ്റ് കൊളോണിയൽ സൈദ്ധാന്തികനായ മഹ്മൂദ് മംദാനിയുടെയും ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും മകൻ എന്ന സ്വത്വത്തിനപ്പുറം, ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ , മുസ്ലീം മേയറാകാനുള്ള സാധ്യതയിലേക്കാണ് സൊഹ്‌റാൻ മംദാനി നീങ്ങുന്നത്. മുൻനിര ഡെമോക്രാറ്റിക് എതിരാളിയായ ആൻഡ്രൂ ക്യൂമോയെ മറികടന്ന്, 33 കാരനായ മംദാനി നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ മേയർ എറിക് ആഡംസിനും റിപ്പബ്ലിക്കൻ കർട്ടിസ് സ്ലിവയ്ക്കും എതിരെയാണ് മത്സരിക്കുക.

അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ക്യൂമോയിൽ 2025-ൽ നടക്കാനിരിക്കുന്ന ഡെമോക്രാറ്റിക് മേയർ പ്രൈമറിയുടെ അന്തിമ ഫലങ്ങൾ ഈ വർഷം അവസാനത്തോടെ മാത്രമേ പുറത്തുവരൂ എന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മംദാനി ഇതിനകം തന്നെ ലീഡ് നേടിക്കഴിഞ്ഞു. വിവാദങ്ങളിൽ മുങ്ങിക്കുളിച്ച ക്യൂമോയ്ക്ക് ഒടുക്കം പരാജയം സമ്മതിക്കേണ്ടിയും വന്നു. ഇതിനിടെ ചർച്ചയാവുകയാണ് മംദാനിയുടെ നിലപാടുകളും മുൻകാല പരാമർശങ്ങളും.

വീണ്ടും ചർച്ചയായി  മോദി വിരുദ്ധ പരാമർശങ്ങൾ  

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഉപമിച്ചതിന് കടുത്ത വിമർശനമാണ് മംദാനിക്ക് നേരിടേണ്ടി വന്നിരുന്നത്. മോദി മാഡിസൺ സ്ക്വയറിൽ ഒരു റാലി നടത്തിയ ശേഷം താങ്കളുമായി പത്രസമ്മേളനം നടത്തുന്നത് അംഗീകരിക്കാനാകുമോ എന്ന ചോദ്യത്തിനായിരുന്നു മംദാനിയുടെ മറുപടിയുണ്ടായത്. അംഗീകരിക്കാനാകില്ല എന്നുപറഞ്ഞ മാംദാനി 2002 ലെ ഗുജറാത്ത് കപാലത്തിൽ മോദിയുടെ പങ്കിനെക്കുറിച്ചും പറഞ്ഞു. എൻ്റെ പൂർവികർ ഗുജറാത്തിൽ നിന്നാണ്. അച്ഛൻ ഒരു മുസ്‌ലിമാണ്. നരേന്ദ്ര മോദി ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ആളാണ്. ഇതേ കാഴ്ചപ്പാട് തന്നെയാണ് തനിക്ക് നെതന്യാഹുവിനോടും എന്നാണ് മാംദാനി പറയുന്നത്. മോദിക്കെതിരായ അദ്ദേഹത്തിന്റെ പ്രസംഗം രൂക്ഷ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

രാഷ്ട്രീയത്തിലെ ആദ്യകാലങ്ങൾ, പലസ്തീൻ അനുകൂല വാദങ്ങൾ

ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം 7 വയസ്സുള്ളപ്പോഴാണ് ന്യൂയോർക്കിലേക്ക് താമസം മാറുന്നത്. 2018 ൽ യുഎസ് പൗരനായി. വളരെക്കാലമായി രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം 2020-ലാണ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടിയ ബൗഡോയിൻ കോളേജ്, സ്കൂളിന്റെ സ്റ്റുഡന്റ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ ചാപ്റ്ററിന്റെ സഹസ്ഥാപകൻ എന്ന നിലയിലെ പ്രവർത്തനങ്ങൾ രാഷ്ട്രീയ ജീവിതത്തിനു അടിത്തറ പാകി. ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്റെ ശക്തമായ വിമർശകനാണ് മംദാനി. ടിം മില്ലറുമായുള്ള ഒരു പോഡ്‌കാസ്റ്റിനിടെ “ഇൻതിഫാദയെ ആഗോളവൽക്കരിക്കുക” എന്ന മുദ്രാവാക്യത്തെ അപലപിക്കാൻ വിസമ്മതിച്ച ചർച്ചയും മറ്റൊരു വിവാദം. ഇത് ജൂത സമൂഹത്തിന്റെ അപ്രീതിക്ക് കാരണമായിരുന്നു.

 റാപ്പ് കരിയർ, ട്രംപ് വിരുദ്ധ കാഴ്ചപ്പാട്

2017-ൽ “Mr. Cardamom” എന്ന പേരിൽ അദ്ദേഹം റാപ്പ് ട്രാക്ക് പുറത്തിറക്കിയിരുന്നു. ന്യൂയോർക്കിൽ ഒരു മുസ്ലീം ആയി വളർന്നുവരുന്നതിനെക്കുറിച്ച് പരാമർശിക്കുന്ന “സലാം” എന്ന ഗാനത്തിൽ, മംദാനി ഹമാസിന് ധനസഹായം നൽകുന്നവർക്ക് പിന്തുണ നൽകിയെന്ന വിവാദവും ഇതിന്റെ ചുവട് പിടിച്ച് തലപൊക്കി.

“ഞാൻ വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടി പോരാടുന്ന ഒരു പുരോഗമന മുസ്ലീം കുടിയേറ്റക്കാരൻ എന്ന നിലയിൽ ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും മോശം പേടിസ്വപ്നം” എന്നാണ് മംദാനി ഒരിക്കൽ സ്വയം വിശേഷിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യയശാസ്ത്രത്തിന് എതിരായി അദ്ദേഹം സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രം സ്ഥാപിച്ചു. ലൈംഗിക ആഭിമുഖ്യത്തെയും ലിംഗ സ്വത്വത്തെയും ചുറ്റിപ്പറ്റിയുള്ള സംഭാഷണത്തെയും അവർ സമീപിക്കുന്ന രീതിയാണ് അവരുടെ വ്യത്യസ്തമായ നിലപാടുകളുടെ ഏറ്റവും വ്യക്തമായ ഉദാഹരണം. പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിനെ വംശഹത്യയെന്ന പേരില്‍ വിമര്‍ശിച്ചതും ഉള്‍പ്പെടെ മംദാനി സ്വീകരിച്ച നിലപാടുകളാണ് ട്രംപിനെ അലോസരപ്പെടുത്തുന്നത്

 ന്യൂയോർക്ക് വിടാൻ കാത്തുനിൽക്കുന്ന കോടീശ്വരന്മാർ

മംദാനി തിരഞ്ഞെടുക്കപ്പെട്ടാൽ സംസ്ഥാനം വിട്ട് ഓടിപ്പോകുന്നതിനെക്കുറിച്ച് ചില സമ്പന്നരായ ന്യൂയോർക്കുകാർ ആലോചിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ന്യൂയോർക്ക് പോസ്റ്റ് എഴുതുന്നത്. ഈ വർഷത്തെ മേയർ തിരഞ്ഞെടുപ്പിൽ സെനറ്റർ ബെർണി സാൻഡറും പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസും അദ്ദേഹത്തിന്റെ ശക്തമായ പിന്തുണക്കാരായി ഉയർന്നുവരുന്നത് കാണാം. വാടക ചെലവുകൾ മരവിപ്പിക്കുക, സിറ്റി ബസ് നിരക്ക് സൗജന്യമാക്കുക, ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൊതു ശിശു സംരക്ഷണം നൽകുക, മൊത്തവിലയ്ക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന നഗര ഉടമസ്ഥതയിലുള്ള പലചരക്ക് കടകൾ സ്ഥാപിക്കുക എന്നിവയ്ക്കായി വാദിക്കുന്ന അദ്ദേഹത്തിന്റെ പ്രധാന അജണ്ട “തൊഴിലാളികളെ തകർക്കുന്ന” ചെലവുകൾ കുറയ്ക്കുക എന്നതാണ്. 2030 ആകുമ്പോഴേക്കും കോർപ്പറേറ്റ് നികുതി 11.5% ആക്കി മിനിമം വേതനം മണിക്കൂറിന് 30 ഡോളറായി ഉയർത്തുന്നതിനെ അനുകൂലിച്ചുകൊണ്ട് മംദാനി വാദിച്ചു. അദ്ദേഹം ചുമതലയേൽക്കുന്നതോടെ, പ്രതിവർഷം 1 മില്യൺ ഡോളറിൽ കൂടുതൽ വരുമാനം നേടുന്ന ബിഗ് ആപ്പിൾ നിവാസികൾക്ക് 2% നിരക്കിൽ നികുതി ചുമത്തും. അത് മനസ്സിൽ വെച്ചുകൊണ്ട്, സമ്പന്നരായ ന്യൂയോർക്കുകാർ സൊഹ്‌റാൻ മംദാനിയെ വലിയ ഭീഷണിയായി മുദ്രകുത്തിയത്.

content summary: The controversial rise of Zohran Mamdani

 

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment