പശ്ചിമേഷ്യയിലെ സൈനിക സംഘര്‍ഷം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ മേഖല അതീവ ഗുരുതരമായ ഒരു യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇറാനിയന്‍ മണ്ണില്‍ നേരിട്ടുള്ള കരസേനാ വിന്യാസം നടത്തുന്നതിനെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടം ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ലെങ്കിലും, പെന്റഗണ്‍ വിവിധ സൈനിക പദ്ധതികള്‍ തയ്യാറാക്കി വരികയാണ്.
പൂര്‍ണ്ണതോതിലുള്ള ഒരു അധിനിവേശത്തിന് പകരം, കൃത്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിമിതവും എന്നാല്‍ സുസ്ഥിരവുമായ സൈനിക നീക്കത്തിനാണ് യുഎസ് ആസൂത്രണം ചെയ്യുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം, പ്രത്യേക ഓപ്പറേഷന്‍ യൂണിറ്റുകളെയും ഇന്‍ഫന്‍ട്രി റെയ്ഡുകളെയും ഉപയോഗപ്പെടുത്തി ആഴ്ചകള്‍ നീളുന്ന ദൗത്യങ്ങളാണ് പരിഗണനയിലുള്ളത്.
പൂര്‍ണ്ണതോതിലുള്ള ഒരു അധിനിവേശത്തിന് പകരം, തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. മാസങ്ങള്‍ നീളുന്ന യുദ്ധത്തിന് പകരം ആഴ്ചകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന മിന്നല്‍ നീക്കങ്ങളാണ് പരിഗണനയിലുള്ളത്. നിലവില്‍ യുഎസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ യൂണിറ്റുകളും ഇന്‍ഫന്‍ട്രി റെയ്ഡുകളും ഏകോപിപ്പിച്ചുള്ള ആക്രമണങ്ങള്‍ക്കാണ് സാധ്യത.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ സിരാകേന്ദ്രമായ ഖാര്‍ഗ് ദ്വീപ്, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള തീരദേശങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയോ തകര്‍ക്കുകയോ ചെയ്യുക എന്നതും അമേരിക്കയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഗള്‍ഫ് മേഖലയിലെ വാണിജ്യ കപ്പലുകളെയും യുഎസ് നാവിക കപ്പലുകളെയും ആക്രമിക്കാന്‍ ശേഷിയുള്ള ഇറാന്റെ ആയുധ സംവിധാനങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയാണ് മറ്റൊന്ന്.
അമേരിക്കയുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, അമേരിക്കന്‍ സൈനികര്‍ ഇറാനില്‍ കാലുകുത്തിയാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സൈനികര്‍ ഭൂമിയിലേക്ക് വരുമ്പോള്‍ തീയിടാനാണ് ഞങ്ങളുടെ ജനങ്ങള്‍ കാത്തിരിക്കുന്നത് എന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇറാന്റെ നാവികസേനാ മേധാവി ഷഹ്റാം ഇറാനി, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കാരിയര്‍ ഗ്രൂപ്പിനെ ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ചെങ്കടലിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ പുതിയ യുദ്ധമുഖം തുറക്കാനും ആഗോള വ്യാപാര പാതകള്‍ തടസ്സപ്പെടുത്താനും ഇറാന് പദ്ധതിയുണ്ടെന്ന് സൂചനയുണ്ട്.
കരയുദ്ധത്തിനായി അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യുഎസ്എസ് ട്രിപ്പോളിയില്‍ നിന്നുള്ള 3,500 മറൈന്‍ സൈനികര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനില്‍ മാത്രം ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ലബനന്‍, ഇസ്രയേല്‍, ഇറാഖ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയ്ക്ക് ഇതിനകം 13 സൈനികരെ നഷ്ടമായി.
യുദ്ധം തടയാനുള്ള നയതന്ത്ര നീക്കങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. പാകിസ്ഥാന്‍ മധ്യസ്ഥനായി ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഈ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നേക്കും. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ നിയന്ത്രണങ്ങള്‍ക്കുമായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ നേരത്തെ തള്ളിയിരുന്നു. എങ്കിലും ചര്‍ച്ചയുടെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വരും ദിവസങ്ങളിലെ അമേരിക്കയുടെ തീരുമാനങ്ങള്‍ പശ്ചിമേഷ്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ സമാധാനത്തെയും സാമ്പത്തിക വ്യവസ്ഥയെയും മാറ്റിമറിക്കാന്‍ പോകുന്നവയാണ്. ഒരു ചെറിയ പിഴവ് പോലും വന്‍തോതിലുള്ള പ്രാദേശിക യുദ്ധത്തിലേക്ക് നയിച്ചേക്കാം.
Content Summary: US troops to Iran? Pentagon drafts plans as Middle East tensions spike