77 വർഷങ്ങളായി പാകിസ്ഥാന്റെ നിയന്ത്രണം ശക്തരായ സൈനിക ജനറൽമാരുടെ കൈകളിലാണ്. പാകിസ്ഥാൻ ഇപ്പോൾ പട്ടാള ഭരണത്തിന് കീഴിലല്ലെങ്കിലും, രാജ്യത്ത് സർക്കാർ തലത്തിലെ ഉയർന്ന വ്യക്തിയെക്കാൾ അധികാരമുള്ള സൈനിക മേധാവിക്കാണ്.Who Is Gen Asim Munir?
രണ്ട് വർഷങ്ങൾക്ക് മുൻപാണ് ജനറൽ അസിം മുനീർ പാകിസ്ഥാന്റെ സൈനിക മേധാവിയായി ചുമതലയേൽക്കുന്നത്. അന്ന് മുതൽ തന്നെ സിവിലിയൻ നേതാക്കളെക്കാൾ അധികാരം അസിമിനുണ്ടായിരുന്നു. പിന്നീട് അയാൾ സൈന്യത്തിന് മേലുള്ള നിയന്ത്രണങ്ങൾ കർശനമാക്കുകയും സർക്കാർ നയങ്ങളെയും സുപ്രീം കോടതിയെ പോലും സ്വാധീനിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച്ചകളിലായി പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങൾ യുദ്ധത്തിന്റെ വക്കോളം എത്തിയിരുന്നു, ഈ സന്ദർഭത്തിൽ എല്ലാ കണ്ണുകളും ജനറൽ അസിം മുനീറിലേക്ക് നീണ്ടു. 1971 ലെ യുദ്ധത്തിന് ശേഷം ഇന്ത്യ പാകിസ്ഥനെതിരെ നടത്തിയ പ്രത്യാക്രമണത്തിൽ ഒൻപത് സൈനിക കേന്ദ്രങ്ങൾ തകരുകയും കുട്ടികൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ‘പ്രവർത്തിക്ക് മറുപടി’ നൽകുമെന്ന് പാകിസ്ഥാൻ പ്രതിജ്ഞ എടുത്തിരുന്നു.
പഹൽഗാമിൽ 26 നിരപരാധികളും നിരായുധരുമായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയതിന് മറുപടിയായിരുന്നു ഇന്ത്യ നടത്തിയ വ്യോമാക്രമണം.
ഇന്ത്യയുടെ ആക്രമണത്തിന് എങ്ങനെ മറുപടി നൽകണമെന്ന് തീരുമാനിക്കാനുള്ള പൂർണ ഉത്തരവാദിത്വം പാകിസ്ഥാൻ സർക്കാർ സൈന്യത്തിന് നൽകിയിരുന്നു. ജനറൽ മുനീറായിരുന്നു കാര്യങ്ങളുടെ തീരുമാനമെടുക്കുന്നതിൽ മുൻപിൽ. ശനിയാഴ്ച്ച പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ മിസൈലുകൾ പ്രയോഗിച്ചതായി ആരോപണം വന്ന ശേഷം പാകിസ്ഥാൻ പ്രത്യാക്രമണത്തിന് തയ്യാറായി.
മുൻ സൈനിക മേധാവികളിൽ നിന്ന് മുനീറിനെ വേറിട്ടയാളാക്കുന്നത് അയാൾ സൈനിക കുടുംബ പശ്ചാത്തലമില്ല എന്നതാണ്. വിഭജന സമയത്ത് മുനീറിന്റെ കുടുംബം ഇന്ത്യയിലേക്ക് പാലായനം ചെയ്തിരുന്നു, അദ്ദേഹത്തിന്റെ അച്ഛൻ അധ്യാപകനായിരുന്നു. പ്രശസ്തമായ സൈനിക അകാദമിയിലൂടെയല്ലാതെ ഓഫീസർമാരുടെ പരിശീലന സ്‌കൂളിലൂടെയാണ് മുനീർ സൈന്യത്തിൽ ചേർന്നിരിക്കുന്നത്. 2016ൽ സൈനിക ഇന്റലിജൻസ് ഡയറക്ടറായും, 2018ൽ ഐഎസ്‌ഐയുടെ തലവനായും മാറി.
2019ൽ തന്റെ പുതിയ ഭാര്യ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുനീർ അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറിയിച്ചതോടെ, പ്രധാനമന്ത്രിയുമായുള്ള മുനീറിന്റെ ബന്ധം വഷളായിരുന്നു. ഇതിന് മറുപടിയായി പ്രധാനമന്ത്രി മുനീറിനെ ഐഎസ്‌ഐയിൽ മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഇത് ഖാനും സൈനിക ജനറൽമാരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു.
എഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടെങ്കിലും, സേന മറ്റൊരു വലിയ സ്ഥാനം നൽകി. പിന്നീട് 2022ൽ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ജനറൽ അസിം മുനീറിനെ സൈനിക മേധാവിയായി തിരഞ്ഞെടുത്തു.
എന്നാൽ അപ്പോഴേക്കും രാജ്യത്തെ മുഴുവൻ സൈന്യത്തിനെതിരെ നിർത്താൻ ഇമ്രാൻ ഖാന് കഴിഞ്ഞു, അന്ന് വരെ സൈന്യത്തിന് ശക്തമായ പൊതുജന പിന്തുണ ഉണ്ടായിരുന്നു. പാകിസ്ഥാനിലെ ഏറ്റവും ജനപ്രിയനായ ജനപ്രതിനിധിയെ ജയിലിലടയ്ക്കുകയും, 2024ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതോടെ മുനീറാണ് ഇതിന് പിന്നിലെന്ന് എല്ലാവരും വിശ്വസിച്ചു. ഈ സമയത്ത് ഖാനുമായി വിശ്വസ്തത പുലർത്തുന്നസൈനിക ഉദ്യോഗസ്ഥരെ മുനീർ ആക്രമണാത്മകമായി പുറത്താക്കി.
എന്നാൽ ഇപ്പോൾ ഇന്ത്യയുമായി ഉണ്ടായ സംഘർഷം മുനീറിന് നല്ല അവസരം നൽകിയെന്ന് വിദഗ്ദർ നിരീക്ഷിക്കുന്നു. ഇന്ത്യയുമായുള്ള സംഘർഷത്തിൽ ഇന്ത്യയിൽ ആക്രമണങ്ങൾ നടക്കുമ്പോൾ പാകിസ്ഥാനിൽ ദേശീയ വികാരം ഉണരുകയും സാന്യം വീണ്ടും പൊതുജന പിന്തുണ ആർജിക്കുകയും ചെയ്യുന്നു.Who Is Gen Asim Munir?
content summary; Who Is Gen Asim Munir? The Army Chief Steering Pakistan During the India Crisis