UPDATES

ഫിനാന്‍സ്/ ബിസിനസ്‌

കേരളത്തിലെ പൊതുമേഖല സ്ഥാപങ്ങൾ ലാഭത്തിൽ; കെഎസ്എഫ്ഇ മുന്നിൽ

2021–22ൽ 105.49 കോടിയാണ്‌ കെഎസ്‌എഫ്‌ഇയുടെ ലാഭമെങ്കിൽ 2022–23ൽ 350.88 കോടിയായാണ്‌ വർധിച്ചത്‌.

                       

വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും വൻ കുതിപ്പുമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ. 2022-23ൽ ആകെ വിറ്റുവരവ് 40,774.07 കോടിയായി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2021-22ൽ വിറ്റുവരവ് 37,405 കോടിയായിരുന്നു. ഒമ്പതു ശതമാനമാനത്തിന്റെ വർധനവാണിപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ 67 പൊതുമേഘലാ സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തിൽ 23.46 % ശതമാനം വർധനയുണ്ടാക്കിയിരിക്കുന്നത്. സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്‌മെന്റ്‌ (സിഎംഡി) തയ്യാറാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ അവലോകന റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌.

പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 2021-22ൽ 1,27,416 പേരാണ്‌ സ്ഥാപനങ്ങളിൽ തൊഴിലെടുത്തിരുന്നതെങ്കിൽ 2022–23 ലത് 1,29,982 പേരായി വർധിച്ചു. രാജ്യത്താകെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയും പുതിയ നിയമനങ്ങൾ നടത്താതിരിക്കുകയും ചെയ്യുമ്പോഴാണിത്‌. കൂടാതെ നിക്ഷേപവും മുൻവർഷത്തെക്കാൾ 11.54 ശതമാനം വർധിച്ച്‌ 90,948.14 കോടിയായി മാറിയിട്ടുണ്ട്. 57 സ്ഥാപനങ്ങളാണ് ലാഭം കൈവരിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ 855.02 കോടിയായിരുന്ന ലാഭംനിലവിൽ 889.15 കോടിയായി വർധിച്ചു. 2021-22ൽ 66 സ്ഥാപനങ്ങളാണ്‌ നഷ്ടത്തിൽ പ്രവർത്തിച്ചതെങ്കിൽ 2023 ലത് 59 ആയി കുറഞ്ഞു. 2023 ൽ നഷ്ടമുണ്ടാക്കിയ 12 സ്ഥാപനങ്ങൾ നിലവിൽ ലാഭത്തിലായിട്ടുണ്ട്. 32 സ്ഥാപനങ്ങൾ ലാഭം വർധിപ്പിക്കുകയും ചെയ്തു.

പൊതു മേഘലാ സ്ഥാപനങ്ങളിൽ കെഎസ്‌എഫ്‌ഇയാണ്‌ കൂടുതൽ ലാഭമുണ്ടാക്കി ഒന്നാം സ്ഥാനത്തുള്ളത്. 2021–22ൽ 105.49 കോടിയാണ്‌ കെഎസ്‌എഫ്‌ഇയുടെ ലാഭമെങ്കിൽ 2022–23ൽ 350.88 കോടിയായാണ്‌ വർധിച്ചത്‌. കെഎംഎംഎൽ (85.04 കോടി) രണ്ടാം സ്ഥാനത്തും ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്‌ (67.91 കോടി) മൂന്നാം സ്ഥാനത്തുമാണ്‌. വിറ്റുവരവിൽ ഒന്നാം സ്ഥാനത്ത്‌ കെഎസ്‌ഇബിയും (17,984.58 കോടിയും) രണ്ടാംസ്ഥാനത്ത്‌ കെഎസ്‌എഫ്‌ഇയും (4503.78 കോടി) മൂന്നാം സ്ഥാനത്ത്‌ ബിവറേജസ്‌ കോർപറേഷനുമാണ്‌ (3393.77 കോടി). നഷ്ടത്തിൽ മുന്നിൽ കെഎസ്‌ആർടിസിയും (1521.82 കോടി) വാട്ടർ അതോറിറ്റിയും (1312.84 കോടി) ആണ്‌.

Related news


Share on

മറ്റുവാര്‍ത്തകള്‍