സ്വന്തം മണ്ണിലെ നാണംക്കെട്ട തോൽവിയ്ക്ക് കാരണമെന്ത് ?

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും മോശം അവസ്ഥയെക്കുറിച്ചുള്ള കുറ്റസമ്മതമായിരുന്നു അത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗുവാഹത്തിയിൽ ഇന്ത്യയുടെ ദയനീയമായ തോൽവിയേക്കാൾ നിരാശജനകമാണ് തോന്നിയത് പുതിയ ടെസ്റ്റ് വേദികളിലെ ഒഴിഞ്ഞുകിടക്കുന്ന ഗാലറികളായിരുന്നു. ഇതൊരു കായിക മത്സരത്തിലെ തോൽവി മാത്രമല്ല, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും മോശം അവസ്ഥയെക്കുറിച്ചുള്ള കുറ്റസമ്മതം കൂടിയാണ്. ടെലിവിഷനിൽ മാത്രം മത്സരം കാണുന്ന ദശലക്ഷക്കണക്കിന് ആരാധകരോടുള്ള കടുത്ത വഞ്ചനയായും ഈ ഒരു സാഹചര്യത്തെ തോന്നിയേക്കാം.

പതിറ്റാണ്ടിലേറെയായി സ്വന്തം മണ്ണിലെ മത്സരങ്ങളിലെല്ലാം മികച്ച റെക്കോർഡ് നിലനിർത്തിയ ഒരു ടീമിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയോടുള്ള ഈ തോൽവി ഒരു മുറിവായിരിക്കും. 0-2 എന്ന നിലയിലാണ് അടിയറവ് വയ്ക്കേണ്ടി വന്നത്. 25 വർഷത്തിനിടയിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിക്കുന്നത്, ആ വിജയം നേടിയത് ഇന്ത്യയ്ക്ക് മേലും. ഒരു കാലത്ത് തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന സ്വന്തം നാട്ടിലെ കോട്ടയുടെ പശ്ചാത്തലത്തിൽ, വെറും 140 റൺസിന് അഞ്ചാം ദിവസം കീഴടങ്ങുന്ന ദുർബലമായ കാഴ്ചയായിരുന്നു പരമ്പരയിലെ അവസാന ചിത്രം.

ഈ പരമ്പര തകർത്തത് സെഷൻ ബ്രേക്ക് മാത്രമല്ല ഹോം അഡ്വാന്റേജ് എന്ന സങ്കൽപ്പത്തെ തന്നെ അത് തലകീഴായി മറിച്ചു. ഇന്ത്യൻ പര്യടനം കാരണം ഏഴ് വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന സൈമൺ ഹാർമർ, ഇന്ത്യൻ സ്പിന്നർമാരെക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹാർമർ നേടിയ 17 വിക്കറ്റുകൾ ഇന്ത്യൻ സ്പിൻ ആക്രമണത്തിന് ഒരു അവമാനമായിരുന്നു. മാർക്കോ ജാൻസെൻ്റെ ഓൾറൗണ്ട് മികവ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് മാറ്റുകൂട്ടി.

ബാറ്റിംഗിലെ അപാകതകളാണ് ഈ പ്രകടനത്തിലെ ഏറ്റവും ആഴത്തിലുള്ള പ്രശ്നമായി തോന്നിയത്. തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഒരു പരമ്പരയിൽ ഒരൊറ്റ വ്യക്തിഗത സെഞ്ചുറി പോലും ഇല്ലാതെ പൂർത്തിയാക്കുന്നത്. ബാറ്റിംഗ് ശരാശരി വെറും 15.23 ആണ്. 2002/03ലെ ന്യൂസിലൻഡ് പര്യടനത്തിലെ മത്സരവുമായി മാത്രമേ ഇതിനെ താരതമ്യം ചെയ്യാൻ പറ്റൂ. ഇത് വെറും മോശം മത്സരം മാത്രമല്ല അടിസ്ഥാന ടെസ്റ്റ് ടെക്നിക്കുകൾ ഉപയോഗിക്കുന്നതിൽ ടീമിനുണ്ടായ സമ്പൂർണ്ണ പരാജയമാണിത്.

കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെ 0-3ന് പരമ്പര തോറ്റതോടെ ടീം തിരഞ്ഞെടുപ്പിലെ അപാകതകൾ വ്യക്തമായിരുന്നു. എന്നാൽ ആ പ്രതിസന്ധി ഈ മത്സരത്തോടെ കൂടുതൽ വഷളായി. നിലവിലെ ടീമിൽ യുവാക്കളുടെ സാന്നി​ധ്യം കൂടുതലാണെങ്കിലും ചേതേശ്വർ പൂജാരയുടെ പ്രതിരോധത്തിന്റെ കരുത്തും വിരാട് കോഹ്‌ലിയുടെ ടെക്നിക്കുകളും ടീം മത്സരങ്ങളിൽ മിസ് ചെയ്യുന്നതും. ടി20 ശൈലിയുടെ ആലസ്യം ഈ മത്സരത്തിൽ കാണപ്പെട്ടിരുന്നു. രഞ്ജി ട്രോഫിയിൽ നിന്ന് പഠിക്കുന്ന പ്രതിരോധ ശേഷിക്ക് പകരം, ഐ.പി.എൽ. മികവും ആക്രമണോത്സുകതയും നോക്കിയാണ് റെഡ്-ബോൾ കളിക്കാരെ തിരഞ്ഞെടുക്കുന്നത് എന്ന് തോന്നിയേക്കാം.

ഇപ്പോഴത്തെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കൂടുതൽ റൺസ് നേടാൻ വേഗത്തിൽ കളിക്കാൻ മാത്രം പരിശീലിച്ചവരാണ്, വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനിൽക്കാൻ പഠിച്ചവരല്ല. വളരെ അപകടകരമായ പിച്ചുകളിൽ, ശ്രദ്ധിച്ച് നിന്ന് കളിക്കേണ്ടതിന് പകരം ഷോട്ടുകൾക്ക് ശ്രമിക്കുമ്പോൾ അവർ വേഗം പരാജയപ്പെടുന്നു. കുറച്ച് ബൗണ്ടറികൾ അടിച്ച ശേഷം അക്ഷർ പട്ടേൽ അനാവശ്യമായി പന്ത് ഉയർത്തി അടിക്കാൻ ശ്രമിച്ചു പുറത്തായത് ഈ പ്രശ്നം വ്യക്തമാക്കുന്നു. അതായത്, വിക്കറ്റ് കളയാതെ കഠിനാധ്വാനം ചെയ്ത് നിലനിൽക്കേണ്ട സമയത്ത് പോലും, വലിയ റിസ്ക് ഉള്ള ഷോട്ടുകൾ കളിക്കാനുള്ള ഇവർ ശ്രമിക്കുന്നത്.

ഏറ്റവും മോശം കാര്യം, ഇന്ത്യയുടെ തന്ത്രം ഭയം നിറഞ്ഞതായിരുന്നു എന്നതാണ്. പരിശീലകൻ ഗൗതം ഗംഭീറിൻ്റെ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്, ഒന്നാം ദിവസം മുതൽ പന്ത് കുത്തനെ തിരിയുന്ന പിച്ച് വേണം എന്നാണ്. ഇത് അവരുടെ സ്വന്തം ബാറ്റ്സ്മാൻമാരെ കുഴപ്പത്തിലാക്കി. ദക്ഷിണാഫ്രിക്കയുടെ വേഗമേറിയ ബൗളിംഗിനെ പേടിച്ചാണ് ഈ തന്ത്രം ഉണ്ടാക്കിയത്. പക്ഷേ, ഇത് കാരണം സംഭവിച്ചത്, നല്ല സ്പിൻ ബൗളിംഗിന് മുന്നിൽ നമ്മുടെ ബാറ്റ്സ്മാൻമാർ എത്ര ദുർബലമായി പുറത്തായി എന്നതുമാത്രമാണ്. 2020 മുതലുള്ള മത്സരങ്ങളിൽ സ്വന്തം നാട്ടിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ തോൽക്കുന്നത് ഇത് നാലാം തവണയാണ്. അവരുടെ ജയം ആലേഖനം ചെയ്യപ്പെടേണ്ടുന്ന പിച്ചിൽ തന്നെ അവർ തോറ്റുകൊണ്ടിരിക്കുന്നു.

ഈ തോൽവി വെറുമൊരു മോശം കണക്ക് മാത്രമല്ല, ഇതൊരു വലിയ പ്രതിസന്ധിയാണ്. കഴിഞ്ഞ ഏഴ് ഹോം ടെസ്റ്റുകളിൽ അഞ്ചിലും ഇന്ത്യയ്ക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മോശം പ്രകടനമായി വേണം ഇതിനെ അടയാളപ്പെടുത്താൻ. ഇനി പ്രതീക്ഷയോടെ സംസാരിക്കുന്നതും അനാവശ്യ വീരവാദം പറയുന്നതും നിർത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം സത്യം മനസ്സിലാക്കണം. നമ്മുടെ കോട്ട തകരുകയാണ്, കളിയുടെ ടെക്നിക്ക് മോശമാണ്, ടീമിൻ്റെ തന്ത്രങ്ങളെ നയിക്കുന്നത് നാണക്കേടുണ്ടാക്കുന്ന, സ്വയം നശിപ്പിക്കുന്ന ഭയമാണ്.

content summary: What were the reasons behind India’s defeat in the Test match in Guwahati against South Africa?

This post was last modified on November 27, 2025 7:13 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment