ഒന്നാമനും ഒന്നാമനും
ടീം അഴിമുഖം
പാര്‍ട്ടിയിലെ ഒന്നാമന് മന്ത്രിസഭയിലെ രണ്‍ാമന്‍ ആകാന്‍ തീരുമാനമെടുക്കുക. ഒടുവില്‍ താന്‍ ആഗ്രഹിച്ച വകുപ്പ് കിട്ടില്ലെന്ന് വന്നപ്പോള്‍ അത്തരം ഒരു നീക്കം തന്നെ ഉണ്ണ്ടായിട്ടില്ലെന്ന് പറയുക. പഴി മുഴുവനും മാധ്യമങ്ങള്‍ക്ക് മേല്‍ ചൊരിഞ്ഞ് കെപിസിസി അധ്യക്ഷ പദം മന്ത്രി സ്ഥാനത്തേക്കാള്‍ വതുതാണെന്ന് മുഖ്യമന്ത്രിയെ കൊണ്് വിശദീകരിപ്പിക്കേണ്ി വരിക. ആകപ്പാടെ അസംബന്ധമായി തോന്നുന്ന നീക്കങ്ങള്‍. സാമാന്യ ബുദ്ധിക്ക് അത്രമേല്‍ നിരക്കാത്ത ഇത്തരം നാടകങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം എന്താവണം? രമേശ് ചെന്നിത്തല എന്ന പരിണിത പ്രജ്ഞനായ രാഷ്ട്രീയ നേതാവ് എത്തി നില്ക്കന്ന സങ്കീര്‍ണമായ പ്രതിസന്ധി എന്താണ്? അദ്ദേഹത്തിലൂടെ സമകാലീന കേരള രാഷ്ട്രീയം വെളിച്ചപ്പെടുത്തുന്ന അതിന്റെ തന്നെ ദൗര്‍ബല്യങ്ങള്‍ എന്തൊക്കെ?
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് പല വട്ടം നീക്കം നടത്തിപ്പാളിയ രമേശ് ആഭ്യന്തര മന്ത്രിയായെങ്കിലും മന്ത്രിസഭയിലേക്ക് എത്തണമെന്ന് ചിന്തിച്ച് പോയത് എന്തുകൊണ്്? സ്വന്തം ഇഷ്ടത്തോടെ തന്നേയോ ഇത്തരം നീക്കം നടത്തിയത്? അതോ നിര്‍ബന്ധിതനായി തീര്‍ന്നതോ? ഏറെ പണ്ല്ല, ഇത്തരം ഒരു തീരുമാനമെടുത്ത് മറ്റൊരു കെപിസിസി പ്രസിഡന്റ് തന്റെ രാഷ്ട്രീയ ഗ്രാഫ് താഴേക്ക് കൊണ്ുപോയത്. കെ. മുരളീധരന് എന്ന അന്നത്തെ കെപിസിസി അധ്യക്ഷന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ായ കുഴമറിച്ചിലുകള്‍ രമേശ് ചെന്നിത്തലയ്ക്ക് അറിയാതെ ഇരിക്കില്ല. പുറത്ത് നിന്ന് കാഴ്ച കാണുന്നവരേക്കാള്‍ അക്കാര്യം വ്യക്തമായി തന്നെ തിരിച്ചറിയാനും ചുഴികളും മലരികളും മനസ്സിലാക്കാനും മറ്റാരേക്കാളും രമേശ് ചെന്നിത്തലയ്ക്ക് കഴിണ്േതാണ്. കഴിയുന്നതുമാണ്.
എട്ടു വര്‍ഷം കെപിസിസി 'ഭരിച്ച് പാര്‍ട്ടിയില്‍ ഒന്നാമനായി ഇരുന്ന് ശേഷം നൂല്‍പ്പാലത്തിലൂടെ കടന്നു പോകുന്ന മന്ത്രിസഭയില്‍ രണ്ാം സ്ഥാനക്കാരനായി സ്വയം രക്ഷിക്കേ അവസ്ഥ എന്തു കൊണ്ു രമേശിനു വന്നു ചേര്‍ന്നുവെന്ന് ആലോചിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ജയ്പ്പൂര്‍ ശിബിരത്തില്‍ രൂപപ്പെട്ട നിര്‍ദ്ദേശങ്ങളിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ു പോകുന്നവരുണ്്. രണ്ു തവണയില്‍ കൂടുതല്‍ കെപിസിസി അധ്യക്ഷ സ്ഥാനം വഹിക്കരുതെന്ന ധാരണയാണ് ജയ്പൂരില്‍ രൂപപ്പെട്ടത്. കോണ്‍ഗ്രസ് പോലെ ഒരു പാര്‍ട്ടിയില്‍ ഏത് തീരുമാനങ്ങളും എക്സെപ്റ്റ് ചെയ്യപ്പെടുക സ്വാഭാവികമാണ്. പക്ഷെ അതിനൊന്നും നില്‍ക്കാതെ തകൃതിയായി മന്ത്രിസഭയിലേക്ക് ആഭ്യന്തര മന്ത്രിയായെങ്കിലും കയറിക്കൂടണമെന്ന തിരിച്ചറിവിലേക്ക് രമേശിനെ കൊണ്ു ചെന്നെത്തിച്ചത് എന്തൊക്കെ?
രമേശ് ചെന്നിത്തല നയിച്ച കേരള യാത്രയുടെ സമാപന വേളയില്‍ എ.കെ ആന്റണി അടക്കമുള്ള നേതാക്കള്‍ എട്ട് വര്‍ഷത്തെ അദ്ദേഹത്തിന്റെ വാഴ്ചമൂലം പാര്ട്ടിയ്ക്കുണ്ായ നേട്ടങ്ങള്‍ എണ്ണി പറഞ്ഞു. മൂന്നു തെരഞ്ഞെടുപ്പുകളിലെ വിജയം മുതല്‍ പാര്‍ട്ടി ഓഫീസുകളുടെ എണ്ണം വരെയുള്ളവ. പക്ഷെ എല്ലാവരും പരസ്യമായി പറയുന്നതാണോ ഉള്ളിലുള്ളത്? അങ്ങനെയെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രതിസന്ധികള്‍ ഒന്നും ഉണ്ാവുമായിരുന്നില്ല.
മന്ത്രിസഭയിലെ ഒന്നാമന് സ്ഥാനം രമേശ് ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. വളരെ ചെറു പ്രായത്തില്‍ തന്നെ മന്ത്രിസ്ഥാനം അടക്കമുള്ളവ വഹിച്ചിട്ടുള്ളയാളാണ് കെ. കരുണാകരന് കണ്‍െത്തി വളര്‍ത്തിയെടുത്ത രമേശ് ചെന്നിത്തല. പെരുന്നയ്ക്കും വെള്ളാപ്പള്ളിക്കും പ്രിയന്. പ്രബല സമുദായത്തിന്റെ ആശിസ്സ് മുതല്‍ ഒരു പാട് കണക്കുകള്‍ അദ്ദേഹത്തിന് ഗുണം ചെയ്യുന്നുമുണ്്. അത് മനസ്സില്‍ വെച്ച് കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പില്‍ കരുക്കള്‍ നീക്കിയതുമാണ്. സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹം കണിശത പുലര്‍ത്തി. തനിക്കുവേണ്ി കൈപൊക്കാന്‍ ശേഷിയുള്ളവരെ കണ്‍െത്തി മത്സരിപ്പിക്കുന്നതിന് നിഷ്ഠ വെച്ചു. തെരഞ്ഞെടുപ്പ് കാലത്ത് രമേശിനേക്കാള്‍ അസ്വസ്ഥന്‍ ഉമ്മന്ചാണ്ിയായിരുന്നു. തനിക്ക് വേപ്പെട്ടവരുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചെടുക്കുന്നതിന് അദ്ദേഹത്തിന് ഏറെ ക്ലേശിക്കേണ്ി വന്നു. എന്നിട്ടും സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ പേരും ഐ പക്ഷക്കാരായിരുന്നു.
പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞു. കൂടുതല്‍ പേരെ ഐ വിഭാഗം നിര്‍ത്തിയിട്ടും അവരെ ജയിപ്പിച്ചെടുക്കാന്‍ സാധിച്ചില്ല. പക്ഷെ എ കോണ്‍ഗ്രസിന്റെ അക്കൗണ്് ശക്തമായിരുന്നു. 38 എംഎല്‍എമാരായാണ് കോണ്‍ഗ്രസിന് ജയിപ്പിച്ച് എടുക്കാന്‍ സാധിച്ചതെങ്കില്‍ അതില്‍ പകുതിയിലേറേയും എ വിഭാഗക്കാരായിരുന്നു. സ്വാഭാവികമായും കാര്യങ്ങള്‍ ഉമ്മന്ചാണ്ിക്ക് അനുകൂലമായി തീര്‍ന്നു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായി എന്ന സാധാരണ യുക്തികള്‍ക്ക് അപ്പുറത്തേക്ക് നയിക്കുന്ന പ്രകടവും അല്ലാത്തതുമായ ഒട്ടേറെ ഘടകങ്ങള്‍.
രാഷ്ട്രീയ തന്ത്രജ്ഞതയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ി രമേശിനേക്കാള്‍ ഏറെ മുന്നില്‍ ആണെന്ന് സാമാന്യമായി പറയാവുന്ന തരത്തിലാണ് കാര്യങ്ങള്‍ വന്നു ഭവിച്ചത്. ഐ വിഭാഗത്തിനു പ്രധാന പല വകുപ്പുകളും ലഭിച്ചെങ്കിലും, മന്ത്രിസഭ രൂപീകരണത്തിലോ ഭരണത്തില്‍ തന്നേയോ തന്റെ ആഗ്രഹങ്ങള്‍ പൂര്‍ണമായും നടത്തിയെടുക്കുന്നതിന് രമേശിനു കഴിഞ്ഞില്ല. ഭരണം അതിന്റെ വഴിക്കു പോയി. സിപിഎമ്മില്‍ നിന്നു പോലും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് കൊണ്ു വരാന്‍ ശേഷിയുള്ള പിസി ജോര്‍ജ്ജിനെ പോലുള്ളവര്‍ക്ക് ഭരണത്തില്‍ നിര്‍ണായകമായ സ്ഥാനം ലഭിച്ചു. മുസ്ലിം ലീഗിനു ഭരണത്തില്‍ ലഭിച്ച അപ്രമാദിത്വം രമേശിനേയും ഭൂരിപക്ഷ സമുദായങ്ങളേയും പ്രകോപിപ്പിച്ചു. ഉമ്മന്ചാണ്ിക്ക് ലീഗിനോട് വിശേഷിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയോട് ഉള്ള അടുപ്പത്തിന് ഏറെ കാലത്തെ പഴക്കമുണ്്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള എ.കെ ആന്റണിയുടെ പതനവുമായി വരെ നിരീക്ഷകര്‍ ആ ബന്ധത്തെ കൂട്ടിക്കെട്ടുന്നുണ്്. ആ പാരസ്പര്യം ഈ സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ ശക്തമായി. കേന്ദ്രത്തില്‍ രണ്ടാമന് ആണെങ്കിലും കേരളത്തിലെ കോണ്ഗ്രൂസ് രാഷ്ട്രീയത്തില്‍ ആന്റ്ണിക്ക് കാര്യമായ സ്വാധീനം ഇല്ല എന്നതാണ് വാസ്തവം. ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഹൈ ക്കമാന്റിനു എല്ലാത്തിനേക്കാള് വലുത് സംസ്ഥാന സര്‍ക്കാരിന്റെ നിലനില്പ് തന്നെയാണ്. ഗ്രൂപ്പ് കളുടെ ബലാബലത്തില്‍ ആന്റണി ഇല്ലാത്ത എ ഗ്രൂപ്പ് തന്നെയാണ് മുന്നില്‍. കെ എസ് യു മുതല്‍ തുടങ്ങുന്ന പോഷക സംഘടനകളിലും പിടിമുറുക്കി ഞാനാണ് കേരളത്തിലെ കോണ്ഗ്രതസ് എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി നല്‍കിയിട്ടുണ്ട്. 'ആന്റണിയെ വിളിക്കു കേരളത്തെ രക്ഷിക്കു' എന്ന് മുറവിളി കൂട്ടുന്ന എംപിമാര്‍ പ്രതിരോധമന്ത്രിയോട് കൂറ് പുലര്‍ത്തുന്നവര്‍ അണെങ്കിലും നിയമസഭയില്‍ ഇവര്‍ക്ക് റോളില്ലല്ലോ
രാഹുല്‍ഗാന്ധി കണ്ടെത്തിയ യൂത്ത് കോണ്ഗ്രകസ് സംസ്ഥാന അധ്യക്ഷനാക്കിയ എം ലിജുവിനെ രായ്ക്കുരാമാനം മാറ്റി വിശസ്തനായ സിദ്ദിക്കിനെ ഇതേ സ്ഥാനത് നിലനിര്‍ത്തിയ ഉമ്മന്‍ചാണ്ടിയുമായി കോര്‍ക്കാന്‍ ഹൈ ക്കമാണ്ടിനും താല്പര്യക്കുരവുണ്ട്. ജൂണ്‍ രണ്ടാം വാരത്തില്‍ നടക്കുന്ന യൂത്ത് കോണ്ഗ്രുസ് തെരഞ്ഞെടുപ്പില്‍ എ ഗ്രുപ്പിന്റെ ശക്തി തെളിയിക്കാനുള്ള തയാറെടുപ്പിലാണ് ഉമ്മന്‍ചാണ്ടി.
വിരലില്‍ എണ്ണാവുന്ന എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ മുന്നോട്ട് കൊുപോകുന്ന മന്ത്രിസഭയില്‍ രാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗിനു ആഗ്രഹിക്കുന്നതൊക്കെ നടത്തിപ്പിച്ചെടുക്കുന്നതിന് വലിയ പ്രയാസമില്ലാതെ സാധിച്ചു. വിഎസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ഒക്കെ ഇത്തരത്തില്‍ വലിയ വാര്‍ത്തകളായി. ഹൈക്കോടതിയില്‍ നിന്നു പോലും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പഴി കേള്‍ക്കേി വന്നു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പോലും പരസ്യമായി നിലപാടെടുത്തത് സര്‍ക്കാരിനെ ഹൈജാക് ചെയ്തു കൊണ്ു പോകുമ്പോള്‍ രമേശ് ചെന്നിത്തലക്ക് കൂടെ നല്ക്കുന്നവര്ക്ക് വേണ്ി പോലും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും ഭരണത്തിലെ നിര്‍ണായക പങ്ക് ഭൂരിപക്ഷ സമൂദായങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചുകൊണ്ിരുന്നു. വ്യക്തിപരമായ അവഹേളനങ്ങള്‍ വരെ നടത്തി രണ്് ധ്രുവങ്ങളില്‍ നിന്നിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ സുകുമാരന്‍ നായരേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും ഏകോദര സഹോദരങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചത് ഈ സാഹചര്യമാണ്. തിരു കൊച്ചി സര്‍ക്കാരിന്റെ കാലം മുതല്‍ നിലനിന്നിരുന്ന നായര്‍ സെക്രട്ടറിയേറ്റും ഈഴവ സെക്രട്ടറിയേറ്റും അങ്ങനെ വീണ്ും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ഒരു മിച്ച് സമ്മര്‍ദ്ദ രാഷ്ട്രീയം കളിക്കുന്നതിനും ഇടവെച്ചു. ഇതിന്റെ പ്രതിഫലനം രമേശ് ചെന്നിത്തലയുടെ പ്രശ്നത്തിലും കാണാം. കെ.ബി ഗണേഷ് കുമാര്‍- ആര്. ബാലകൃഷ്ണ പിള്ള പ്രശ്നങ്ങളിലും എന്‍എസ്എസ് ശക്തമായ ഇടപെടല്‍ നടത്തി. രമേശിന്റെ കാര്യത്തില്‍ സുകുമാരന്‍ നായര്‍ പരസ്യമായി എന്തൊക്കെ പറഞ്ഞാലും ഉള്ളിലിരുപ്പ് എന്തെന്നത് വ്യക്തം.
കേരള രാഷ്ട്രീയത്തില്‍ പെരുന്ന- കണിച്ചുകുളങ്ങര അച്ചു തണ്ുകള്ക്ക് കൂടുതല്‍ കരുത്ത് കൈവരുകയും അവരുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂടുതലായി ഏറ്റെടുക്കകയും ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്ന ചിത്രം. വി.എം സുധീരന് പണ്് ഉയര്ത്തിയിരുന്നതുപോലുള്ള ശബ്ദങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാനേ ഇല്ലാത്ത അവസ്ഥ വന്നു ചേരുന്നു. പി.കെ സുകുമാരന്‍ നായരുടേയും വെള്ളാപ്പള്ളിയുടേയും കലഹങ്ങള്‍ക്ക് പ്രകടമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അപ്പുറമുള്ള തലങ്ങള്‍ ഉണ്െന്നത് പകല്‍ പോലെ വ്യക്തം. പക്ഷെ സമുദായ ശക്തികളുടെ ഈ തരത്തിലെ ഇടപെടല്‍ കേരള രാഷ്ട്രീയത്തെ കൂടുതല്‍ വിഷമകരമായ അവസ്ഥയിലേക്ക് കൊണ്ു ചെന്നെത്തിക്കുമെന്ന് ഭാവി ചരിത്രം കുറിക്കാതെ ഇരിക്കില്ല. ലീഗോ കേരള കോണ്‍ഗ്രസോ ഏതെങ്കിലും ജാതി താത്പര്യത്തെ ലാളിക്കുകയും അധികാരത്തിന്റെ പങ്ക് അതില്‍ അടയാളപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അതിനെ സമാനമായ കടന്നു കയറ്റത്തിലൂടെ തന്നെ നേരിടണമെന്ന് ശഠിക്കുന്നത് ഗുണകരമായ അവസ്ഥ ആകില്ല സൃഷ്ടിക്കുക. കേരളം പിന്തിരിഞ്ഞ് നടക്കുന്ന അവസ്ഥ ഉണ്ാക്കി തീര്‍ക്കുകയാവും ഫലം.
ഈ മന്ത്രിസഭയുടെ തുടക്കം മുതല്‍ ഇതുവരെയുള്ള യാത്രകള്‍ ഒട്ടും സുഖകരമല്ല. ഓരോ പ്രതിസന്ധി ഘട്ടത്തിലും സ്വന്തം പാര്‍ട്ടിയില്‍ നിന്നെന്നതിനേക്കാള്‍ വലിയ പിന്തുണ അന്തച്ഛിദ്രം കൊണ്ു ദുര്‍ബലമായി തീര്‍ന്ന സിപിഎമ്മില്‍ നിന്നും ഉമ്മന്‍ ചാണ്ിക്കു ലഭിച്ചു. ഒന്നുകാല്‍ വെച്ചാല്‍ വീഴുന്ന അവസ്ഥ പല തവണ ഉണ്ായിട്ടും ഇടതു പക്ഷത്തെ മുഖ്യ കക്ഷിയായ സിപിഎമ്മില്‍ നിന്നും അതിനു ശ്രമം ഉണ്ായില്ല. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന് സിപിഐ തന്നെ വിമര്‍ശനം ഉന്നയിച്ചിട്ടും കാര്യങ്ങള്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുന്നത് വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റി വേലിക്കകത്ത് ഇരുത്താന്‍ ഇനിയും സാധിക്കാതെ പോകുന്നതു കൊണ്ാണ്. അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ വേണ്ത്ര ഫലം കാണാത്ത പശ്ചാത്തലത്തില്‍ ഈ മന്ത്രിസഭയെ' ഇല്ലാതെയാകണമെന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. സിപിഎം എന്നു പറഞ്ഞാല്‍ പിണറായിയുടെ ഏകച്ഛത്രാധിപത്യത്തില്‍ വാഴുന്ന സിപിഎം എന്നു കൂടി മനസ്സിലാക്കണം.
അതുകൊണ്ു തന്നെ ഉമ്മന്ചാണ്ിക്ക് എതിരെ ചില പൊതു പ്രസ്താവനകള്‍ക്കും ചടങ്ങുകളായ സമരങ്ങള്‍ക്കും അപ്പുറത്തേക്ക് പോകുന്നതിന് സിപിഎം തുനിയുന്നില്ല. വിഎസ് ഉയര്ത്തിക്കൊണ്ു വന്ന പ്രശ്നങ്ങളാവട്ടെ ഔദ്യോഗിക പക്ഷം ഏറ്റെടുത്തുമില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും അത് നീണ്ു ഈ രഹസ്യ ബാന്ധവം സിപിഎം അണികള്‍ക്ക് തന്നെ പ്രയാസമുണ്ാക്കി. സമരങ്ങള്‍ക്ക് ആളെ കിട്ടിയില്ല. സമരങ്ങള്‍ വേണ്ത്ര ക്ലെച്ച് പിടിച്ചില്ലെന്ന് ഏറ്റുപറയേ അവസ്ഥയുമുണ്ായി. മന്ത്രിസഭയെ അകത്ത് നിന്നും ഇല്ലാതാക്കാന്‍ തയാറായി നില്ക്കുന്ന ആളുകള്‍ ഏറെയുണ്ായിട്ടും സിപിഎമ്മില്‍ നിന്നും അതിന് പച്ചക്കൊടി ലഭിച്ചില്ല.
ഇത്തരത്തില്‍ സങ്കീര്‍ണമായി രൂപപ്പെട്ടു കൊണ്ിരുന്ന രാഷ്ട്രീയ ചിത്രത്തില്‍ രമേശ് ചെന്നിത്തല എന്ന കെപിസിസി അധ്യക്ഷന്‍ കാര്യമായ പങ്ക് ലഭിച്ചിരുന്നില്ല. ആ സാഹചര്യത്തിലാണ് രമേശിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ു വരുന്നതിന് എന്‍എസ്എസ് മുന്നിട്ടിറങ്ങി ആദ്യം നീക്കം നടത്തിയത്. അതും പക്ഷെ ഫലം കണ്ില്ല. പ്രകടമായി അന്യോന്യം വിമര്‍ശനം നടത്തേണ് അവസ്ഥയും കൊണ്ു ചെന്നെത്തിക്കുകയും ചെയ്തു.അത് പരസ്യമായി ചെയ്ത കാര്യം. അന്തപ്പുരത്തില്‍ അവര്‍ ചീകി മിനുക്കിയ തന്ത്രങ്ങള്‍ മറ്റൊന്നാകണം.
ഇത്തരത്തില്‍ അത്യന്തം സങ്കീര്‍ണമായ സാഹചര്യത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പടിപ്പുറത്ത് എത്തി നില്‍ക്കെയാണ് രമേശ് തന്റെ പഴയ നീക്കങ്ങളൊക്കെ പാളിയെന്നത് തിരിച്ചറിയമ്പോഴും ആഭ്യന്തര മന്ത്രിയായെങ്കിലും മന്ത്രിസഭയില്‍ കടന്നു കൂടുന്നതിന് ശ്രമിച്ചത്. ഉപ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ആവശ്യം മുന്നോട്ട് വെച്ചപ്പോള്‍ ഘടക കക്ഷി നേതാക്കളെ വരെ പങ്കെടുപ്പിച്ച് ഐ വിഭാഗത്തിന്റെ നീക്കത്തെ ചെറുക്കുന്നതിന് ഉമ്മന്‍ ചാണ്ിയുടെ ക്യാമ്പിനു സാധിച്ചു. ഇപ്പോള്‍ അതും പരാജയപ്പെട്ട് മുറിവേറ്റവനായി ഒരിക്കല്‍ കൂടി രമേശ് പിന്നേലേക്ക് മാറേണ് സാഹചര്യം ഉണ്ായിരിക്കുന്നു. ഒടുവില്‍ ആഭ്യന്തരം പോലും ലഭിക്കില്ലെന്ന അവസ്ഥ വന്നപ്പോള്‍ കെപിസിസി അധ്യക്ഷ സ്ഥാനമാണ് വലുതെന്ന് പറയേണ്ിയും വന്നിരിക്കുന്നു. ആകപ്പാടെ അഴകൊഴമ്പന്‍ അവസ്ഥ.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ാകില്ലെന്നത് മുന്‍ കൂട്ടി കണ്് കെപിസിസി അധ്യക്ഷ സ്ഥാനം വിട്ടൊഴിയുന്നതിനാണോ രമേശ് ശ്രമിക്കുന്നത്? അതല്ല, തത്ക്കാലം മന്ത്രിസഭയിലേക്ക് വന്ന് പിന്നെ പടിപടിയായി പിടിച്ച് കയറി തന്റെ ലക്ഷ്യത്തിലേക്ക് എത്താമെന്ന് അദ്ദേഹം കരുതിയിരുന്നോ? എന്തായാലും ഒരിക്കല്‍ കൂടി രമേശും അദ്ദേഹത്തിനു വേണ്ി കരുക്കള്‍ നീക്കിയിരുന്നവരും ഭൂരിപക്ഷ സമുദായത്തിന്റെ പേരില്‍ കണക്ക് പറഞ്ഞിരുന്നവരും പിന്നിലേക്ക് പോയിരിക്കുകയാണ്. അവരുടെ തന്ത്രങ്ങള്‍ തത്ക്കാലത്തേക്ക് പാളി എന്നു പറയുമ്പോഴും കൊട്ടാര വിപ്ലവം അവസാനിച്ചു വെന്ന് കരുതേണ്തില്ല. എ ഗ്രൂപ്പ് തിരുവഞ്ചൂരിന്റെ ജാതിയും സീനിയോറിറ്റിയും ഉയര്‍ത്തി കാട്ടിയും പ്രധാന വകുപ്പുകളൊക്കെ ഐയുടെ പക്കലാണെന്നും കാണിച്ചു പിടിച്ചു നിര്‍ത്തിയ ആഭ്യന്തര വകുപ്പ് അവര്‍ക്ക് തന്നെ വരും കാലത്ത് വലിയ ബാധ്യത ആവില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? മുറിവേറ്റ ഐ വിഭാഗത്തില്‍ നിന്നും പല സൂചനകളും പുറത്ത് വരുന്നുണ്്. തന്റെ കരിയറില്‍ പാരഡൈം ഷിഫ്റ്റ് കൊണ്ു വരാന്‍ ശ്രമിച്ച് കണക്കുകള്‍ പാളിയ രമേശിനും അദ്ദേഹത്തിന് ഇന്ധനം പകര്‍ന്നവര്‍ക്കും വെറുതെ ഇരിക്കാന്‍ ആവുകയില്ല. ജാതിയും മതവും ഉപജാതിയും അതിന്റെ രാഷ്ട്രീയവും കൂട്ടികൊടുപ്പുകാരും ഒക്കെ ചേര്‍ന്ന് കേരളത്തിലെ സാമൂഹിക ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ്.