UPDATES

യുപിയില്‍ 14 വയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി

                       

ഉത്തര്‍പ്രദേശിലെ ബദൌന്‍ മേഖലയില്‍ പതിനാലു വയസ്സുകാരിയെ അടുത്ത വീട്ടിലെ താമസക്കാരായ  പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനും ക്രൂരമായ ശാരീരിക പീഡനത്തിനും ഇരയാക്കി.  കുട്ടിയുടെ ഗുഹ്യഭാഗത്ത്‌ തീപ്പെട്ടി,തടിക്കഷ്ണം,തുണി,പ്ലാസ്റ്റിക് എന്നിവ തിരുകി വച്ചതായി പരിശോധനയില്‍ കണ്ടെത്തി. മയക്കാനുള്ള ദ്രാവകം കൊടുത്ത ശേഷം ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണു വീട്ടുകാര്‍ വിവരമറിയുന്നത്. കുട്ടിയുടെ അവസ്ഥയില്‍ സംശയം തോന്നിയ  ബന്ധു അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്‌. പ്രതികളെ  കസ്റ്റഡിയില്‍ എടുത്തെന്ന്‌ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആര്‍കെഎസ് റാത്തോര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്തു തന്നെ ബലാല്‍സംഗത്തിനിരയായി രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യാ ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍